Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗുവാഹതിയിൽ...

ഗുവാഹതിയിൽ ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ട്വന്റി 20 ഇന്ന്

text_fields
bookmark_border
ഗുവാഹതിയിൽ ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ട്വന്റി 20 ഇന്ന്
cancel
camera_alt

ഗുവാഹതി വിമാനത്താവളത്തിൽ നിന്ന് ടീം ബസ്സിൽ ഹോട്ടലിലേക്ക് പോവുന്ന

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

ഗുവാഹതി: ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച ആവേശത്തിൽ ഇന്ത്യ ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം അങ്കത്തിന് ചൊവ്വാഴ്ച ഇറങ്ങുന്നു. അഞ്ച് മത്സര പരമ്പരയിലെ ഇന്നത്തെ കളി ജയിച്ചാൽ സൂര്യകുമാർ യാദവിനും സംഘത്തിനും പരമ്പര സ്വന്തമാകും.രാത്രി ഏഴിനാണ് കളി തുടങ്ങുക. സീനിയർ കളിക്കാർക്ക് വിശ്രമം നൽകി ടീമിനെ യുവനിരയെ ഏൽപിച്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് വിശാഖപട്ടണത്തും തിരുവനന്തപുരത്തും കണ്ടത്. ആദ്യ കളിയിൽ ഓസീസ് ഉയർത്തിയ 209 റൺസ് ലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ എത്തിപ്പിടിച്ചപ്പോൾ കാര്യവട്ടത്ത് 235 റൺസെന്ന റെക്കോഡ് സ്കോർ നേടി 44 റൺസ് ജയവും കൈപ്പിടിയിലൊതുക്കി.

ബാറ്റർമാരെല്ലാം മികച്ച ഫോമിലാണെന്നതാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്. ഇഷാൻ കിഷൻ രണ്ട് കളിയിലും അർധശതകം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ തിളങ്ങിയ സൂര്യ രണ്ടാമത്തെതിൽ എളുപ്പത്തിൽ മടങ്ങിയെങ്കിലും ഓപണർമാരായ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക് വാദും മിന്നി. ഫിനിഷറുടെ റോൾ ഭംഗിയായി നിർവഹിക്കുന്നുണ്ട് റിങ്കു സിങ്. ബൗളർമാരുടെ പ്രകടനവും എടുത്തുപറയണം. പേസർ പ്രസിദ്ധ് കൃഷ്ണയും സ്പിന്നർ രവി ബിഷ്ണോയിയും ഓസീസിന് വെല്ലുവിളി സൃഷ്ടിച്ചു. ഏകദിന ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ച് കിരീടം നേടിയ ആസ്ട്രേലിയ ഫൈനലിലടക്കം കളിച്ച ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ, മധ്യനിര ബാറ്റർ സ്റ്റീവ് സ്മിത്ത്, സ്പിന്നർ ആഡം സ്മിത്ത് എന്നിവരെ അണിനിരത്തിയിട്ടും കാര്യവട്ടത്ത് രക്ഷയുണ്ടായില്ല. ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയിൽ പ്രതീക്ഷ നിലനിർത്താനാണ് ആസ്ട്രേലിയയുടെ ശ്രമം.

ടീം ഇവരിൽ നിന്ന്:

ഇന്ത്യ -സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, ഇഷാൻ കിഷൻ, തിലക് വർമ, റിങ്കു സിങ്, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാർ, ആവേഷ് ഖാൻ, ശിവം ദുബെ, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, ആസ്ട്രേലിയ -മാത്യു വെയ്ഡ് (ക്യാപ്റ്റൻ), മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, ജോഷ് ഇൻഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, മാർകസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, സീൻ അബോട്ട്, നതാൻ എല്ലിസ്, ആഡം സാംപ, തൻവീർ സംഘ, ആരോൺ ഹാർഡി, ജേസൺ ബെഹ്‌റൻഡോർഫ്, ട്രാവിസ് ഹെഡ്, കെയ്ൻ റിച്ചാർഡ്‌സൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twenty20India vs AustraliaGuwahatiSports News
News Summary - India vs Australia 3rd Twenty20 in Guwahati today
Next Story