Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ഇന്നിങ്സിൽ...

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 193ന് പുറത്ത്, ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 193ന് പുറത്ത്, ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം
cancel

ഗാലെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 372 റൺസിന്റെ വിജയലക്ഷ്യം. ഒന്നാം ഇന്നിങ്സിൽ 178 റൺസിന്റെ കൂറ്റൻ ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 193 റൺസിന് ഓൾ ഔട്ടായി. സ്പിന്നിനെ തുണയ്ക്കുമെന്ന് കരുതപ്പെട്ട ഗാലെയിലെ പിച്ചിൽ ലങ്കൻ പേസർമാരുടെ ഷോർട്ട് ബോൾ തന്ത്രത്തിന് മുന്നിലാണ് ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞത്.

അവസാന 19 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെ ഒരു ദിവസവും ഒരു സെഷനും ബാക്കിനിൽക്കെ മത്സരത്തിൽ ജയിക്കാൻ ലങ്കയ്ക്ക് 372 റൺസ് വേണം. 69 പന്തിൽ 66 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. രണ്ട് സിക്സറും എട്ട് ഫോറുമടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്.

ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലും (44), കെ.എൽ. രാഹുലും (35) മാത്രമാണ് പന്തിന് പുറമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. ബാക്കി എട്ട് താരങ്ങളും ഒറ്റക്കക്കത്തിൽ പുറത്തായി.

നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (0) അസിത ഫെർണാണ്ടോ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒന്നിച്ച രാഹുൽ-പടിക്കൽ സഖ്യം 65 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ കരകയറ്റി. എന്നാൽ, പ്രഭാത് ജയസൂര്യയെ സിക്സറിന് പറത്താനുള്ള ശ്രമത്തിൽ രാഹുൽ (35) പുറത്തായി. പിന്നാലെയെത്തിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (8) സ്വീപ് ഷോട്ടിന് ശ്രമിച്ചു വിക്കറ്റിന് മുന്നിൽ കുടുങ്ങി.

തകർപ്പൻ ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെ കേശര നുവന്ത വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇന്ത്യ കൂടുതൽ സമ്മർദ്ദത്തിലായി. അഞ്ചാമനായി എത്തിയ ധ്രുവ് ജുറേലും (7) അധികം വൈകാതെ മടങ്ങി.

ആറാം വിക്കറ്റിൽ ഒന്നിച്ച ഋഷഭ് പന്ത് - രവീന്ദ്ര ജഡേജ സഖ്യം 54 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയുടെ ലീഡ് 350 കടത്തി. സിക്സറിലൂടെ അർധസെഞ്ചുറി തികച്ച പന്തിനെ ലാഹിരു കുമാര ഷോർട്ട് ബോളിൽ മടക്കിയതോടെയാണ് ഇന്ത്യയുടെ തകർച്ച വീണ്ടും ആരംഭിച്ചത്.

തുടർച്ചയായി ഷോർട്ട് ബോളുകൾ എറിഞ്ഞ് ലങ്കൻ പേസർമാർ ഇന്ത്യയെ കുരുക്കുകയായിരുന്നു. രവീന്ദ്ര ജഡേജ (9), മാനവ് സുതാർ (9), കുൽദീപ് യാദവ് (5), പ്രസിദ്ധ് കൃഷ്ണ (2) എന്നിവർ അടുത്തടുത്ത ഓവറുകളിൽ മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സ് 193 റൺസിൽ അവസാനിച്ചു. ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ 31 റൺസ് വഴങ്ങി നാല് വിക്കറ്റും പ്രഭാത് ജയസൂര്യ 43 റൺസിന് മൂന്ന് വിക്കറ്റും നേടി. ലാഹിരു കുമാര രണ്ട് വിക്കറ്റെടുത്തു.

നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 284 റൺസിന് പുറത്താക്കിയാണ് ഇന്ത്യ 178 റൺസിന്റെ ലീഡ് സ്വന്തമാക്കിയത്. സോനൽ ദിനുശയുടെ സെഞ്ചുറിയും (100) നിരോഷൻ ഡിക്‌വെല്ലയുടെ അർധസെഞ്ചുറിയുമാണ് (80) ലങ്കയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇന്ത്യയ്ക്കായി മാനവ് സുതാർ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs srilankaGalleTest MatchRishab pant
News Summary - India Set Sri Lanka 372-Run Target in 1st Test
Next Story