ചാമ്പ്യൻ പട്ടം ഗോകുലം കൊണ്ടു പോകുമോ? ഐ ലീഗ് ഫുട്ബാളിൽ നാളെ ഗോവ ഡെംപോ എഫ്.സിക്കെതിരെ പോരാട്ടത്തിന് ടീം
text_fieldsകോഴിക്കോട്: ഐ ലീഗ് ഫുട്ബാളിൽ ഞായറാഴ്ച അവസാന മത്സരത്തിൽ ഗോവ ഡെംപോ എഫ്.സിക്കെതിരെ സ്വന്തം തട്ടകത്തിൽ മികച്ച പോരാട്ടം നടത്തി ചാമ്പ്യൻ പട്ടത്തിന് ശ്രമിക്കുമെന്ന് ഗോകുലം കേരള എഫ്.സി ഹെഡ് കോച്ച് ടി.എ. രഞ്ജിത്ത്. 37 പോയന്റുകളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗോകുലത്തിന് സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ കിരീട പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടീം നായകൻ സെർജിയോ ലാമാസും സ്ട്രൈക്കർ തബിസോ ബ്രൗണും ഇഗ്നാസിയോ അബെലെഡോയും മികച്ച ഫോമിലായത് പ്രതീക്ഷ നൽകുന്നു.
ഡെംപോക്കെതിരെ മേൽക്കൈ നേടുമെന്നും മികച്ച ടീം ഗെയിം നടത്തുമെന്നും ഗോകുലം കേരള എഫ്.സി നായകൻ സെർജിയോ ലാമാസ് പറഞ്ഞു. ടൂർണമെന്റ് പട്ടികയിൽ മുന്നിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അടുത്ത മത്സരത്തിൽ വിജയിക്കുകതന്നെയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ കളിച്ച് വിജയിക്കുകതന്നെ ചെയ്യുമെന്ന് ഗോകുലം ഗോൾകീപ്പർ ഷിബിൻ രാജ് പറഞ്ഞു. ആരാധകരുടെ പ്രോത്സാഹനമാണ് എന്നുമുള്ള നേട്ടത്തിന് പിന്നിൽ. പ്രോത്സാഹനം ഇനിയും വേണം. വിജയത്തിന് ഗ്രൗണ്ടിൽ എല്ലാ തന്ത്രവും പുറത്തെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടെക്നിക്കൽ ഡയറക്ടർ സി.എം. രഞ്ജിത്ത്, സി.ഇ.ഒ അശോക് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

