ധോണി വിരമിക്കുന്നോ? ഡൽഹിക്കെതിരെയുള്ള മത്സരം കാണാനെത്തി മുഴുവൻ കുടുംബവും!
text_fieldsഎം.എസ്. ധോണി വിരമിക്കാൻ പോകുകയാണോ? ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നത്തെ മത്സരം അദ്ദേഹത്തിന്റെ ഐപിഎൽ കരിയറിലെ അവസാന അധ്യായമാകുമോ? ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ധോണിയുടെ മാതാപിതാക്കളും ഭാര്യയും ഉണ്ടെന്ന് ഒരു കമന്റേറ്റർ പറഞ്ഞതിനെത്തുടർന്ന് അഭ്യൂഹങ്ങൾ അതിരുകടക്കുകയാണ്. സി.എസ്.കെ.യുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ധോണിയുടെ കുടുംബവും പങ്കെടുക്കുന്നതിനാൽ, ഇതിഹാസ താരത്തിന്‍റെ അവസാനത്തെ മത്സരമാണ് ഇതെന്ന് ആരാധകർ സംശയം പ്രകടപ്പിച്ചു.
തല ധോണി വരിമിക്കുന്ന എന്ന അഭ്യൂഹങ്ങൾ ഉടനെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങി. എന്നാൽ അങ്ങനെയൊന്നുമല്ലെന്നും വാദിക്കുന്ന ആരാധകരെ കാണാം. ധോണിയുടെ അച്ഛൻ, അമ്മ, ഭാര്യ സാക്ഷി, മകൾ സിവ എന്നിവരാണ് മത്സരം കാണാനെത്തിയത്. സി.എസ്.കെയിൽ ധോണി അരങ്ങേറിയ മത്സരത്തിന് ശേഷം ആദ്യമായാണ് അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ സൂപ്പർ കിങ്സ് മത്സരം കാണാനെത്തുന്നത്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് നെറ്റിസൺസ് ഇത് ധോണിയുടെ വിരമിക്കൽ മത്സരമാണെന്ന് വാദിക്കുന്നത്.
അതേസമയം ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 184 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത് ഡൽഹി ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. 51 പന്തിൽ നിന്നും ആര് ഫോറും മൂന്ന് സിക്സറുമടിച്ച് 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ. ചെന്നൈക്കായി ഖലീൽ അഹ്മദ് രണ്ട് വിക്കറ്റ് നേടി.
ആദ്യ ഓവറിൽ തന്നെ ഓപ്പണിങ് ബാറ്റർ ജേക്ക് ഫ്രേസർ മക്രൂക്കിനെ നഷ്ടപ്പെട്ട ഡല്ഡഹിയ കരകയറ്റിയത് രാഹുൽ- അഭിഷേക് പോരെൽ സംഘമാണ്. മുകേഷ് ചൗദരി എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ പോരെൽ തകർത്തടിച്ചു. രണ്ടാം വിക്കറ്റിൽ 54 റൺസാണ് ഇരുവരും ചേർത്തത്. പോരെലിനെ രവീന്ദ്ര ജഡേജ പുറത്താക്കി സി.എസ്.കെക്ക് ബ്രേക്ക് ത്രൂ നൽകി. എന്നാൽ പിന്നീടെത്തിയ നായകൻ അക്സർ പട്ടേലിനെ കൂട്ടി രാഹുൽ സ്കോർ ബോർഡ് ചലിപ്പിച്ചു. പട്ടേൽ 21 റൺസ് നേടി മടങ്ങ. അവസാന ഓവറുകളിൽ തകർത്ത് കളിച്ച സമീർ റിസ്വി (20), ട്രിസ്റ്റ്യൻ സ്റ്റബ്സ് (24) എന്നിവർ രാഹുലിന് മികച്ച പിന്തുണ നൽകി.
ഒരു ഘട്ടം 200 എത്തിയേക്കാവുന്ന സ്കോറിനെ പിടിച്ചുനിർത്തിയത് മതീഷ പതിരാനയുടെ അവസാന ഓവറാണ്. വെറും ഏവ് റൺസ് മാത്രമാണ് അവസാന ഓവറിൽ പതിരാന വിട്ടുനൽകിയത്. രാഹുലിനെ മടക്കാനും അദ്ദേഹത്തിന് സാധിച്ചു. പതിരാനയോടൊപ്പം ജഡേജയും നൂർ അഹ്മദും ഓരോ വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

