Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്വന്റി 20 ലോകകപ്പിൽ സെമി ഉറപ്പിച്ച് ഇംഗ്ലണ്ട്; പാകിസ്താനെ തോൽപ്പിച്ചത് രണ്ട് വിക്കറ്റിന്

text_fields
bookmark_border
കാപ്റ്റൻ ഹാരി ബ്രൂക്കിന് സെഞ്ച്വറി
Harry Brook scores century
cancel
camera_alt

സെഞ്ച്വറി നേടിയ ഹാരി ബ്രൂക്ക്

പല്ലക്കീൽ (ശ്രീലങ്ക): ആവേശകരമായ ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിൽ പാകിസ്താനെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനലിൽ. രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കാപ്റ്റൻ ഹാരി ബ്രൂക്കിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറിൽ 164/9 എന്ന നിലയിലായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ടെങ്കിലും പിന്നീട് മത്സരം നിയന്ത്രണത്തിലാക്കി. പാകിസ്താന് വേണ്ടി ഓപ്പണർ സാഹിബ്സാദ ഫർഹാൻ 45 പന്തിൽ നിന്ന് 7 ബൗണ്ടറികളും 2 സിക്സറുകളും അടക്കം 63 റൺസ് നേടി. ഇതാണ് പാകിസ്താനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

ഇംഗ്ലണ്ടിന് തുടക്കത്തിൽ ഫിൽ സാൾട്ട്, ജോസ് ബട്ട്‌ലർ എന്നിവരെ നഷ്ടമായെങ്കിലും കാപ്റ്റൻ ഹാരി ബ്രൂക്ക് ക്രീസിലുറച്ചു നിന്നു. വെറും 50 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച ബ്രൂക്കിന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിന് സെമിയിലേക്കുള്ള വഴി ഉറപ്പിച്ചത്. 10 ബൗണ്ടറികളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ വെടിക്കെട്ട് പ്രകടനം. ബ്രൂക്കിനൊപ്പം വില്ലി ജാക്സ് 28 റൺസ് നേടി മികച്ച പിന്തുണ നൽകി. പാകിസ്താനിനായി ഷഹീൻ അഫ്രീദി 4 വിക്കറ്റുകൾ നേടി. കളിയുടെ അവസാന ഓവറുകളിൽ മുഹമ്മദ് നവാസ് 2 വിക്കറ്റ് വീഴ്ത്തി മത്സരം ആവേശകരമാക്കിയെങ്കിലും ഇംഗ്ലണ്ടിന്റെ വിജയത്തിന് തടയിടാനായില്ല. ഇതോടെ സൂപ്പർ എട്ട് മത്സരത്തിൽ ഗ്രൂപ്പ് 2-ൽ നിന്ന് സെമി ഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. ഇത് പാകിസ്താന്റെ സെമി പ്രതീക്ഷകൾക്ക് കടുത്ത തിരിച്ചടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - England secure semi-final spot in T20 World Cup; beat Pakistan by two wickets
Next Story