Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോർഡ്സിൽ 'വിക്കറ്റ്...

ലോർഡ്സിൽ 'വിക്കറ്റ് മഴ'; ഇംഗ്ലണ്ട് 140ന് പുറത്ത്, മറുപടി ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ്

text_fields
bookmark_border
ലോർഡ്സിൽ വിക്കറ്റ് മഴ; ഇംഗ്ലണ്ട് 140ന് പുറത്ത്, മറുപടി ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ്
cancel

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഇംഗ്ലണ്ട്-ന്യൂസിലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ലോർഡ്സിൽ കണ്ടത് 'വിക്കറ്റ് മഴ'. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 140 റൺസിന് എറിഞ്ഞിട്ട കിവീസിന് പക്ഷേ മറുപടി ബാറ്റിങ്ങിൽ വൻ തകർച്ച നേരിട്ടു. ഒന്നാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന പരിതാപകരമായ നിലയിലാണ്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ഇംഗ്ലീഷ് പേസർ ഒലി റോബിൻസൺ എറിഞ്ഞ ഒരൊറ്റ ഓവറാണ് കിവീസിന്റെ നടുവൊടിച്ചത്.

രാവിലെ നനഞ്ഞ ഔട്ട്ഫീൽഡ് കാരണം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ കിവീസ് നായകൻ ടോം ലാഥം പിച്ചിലെ ഈർപ്പം മുതലെടുക്കാൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് കിവീസ് ബൗളർമാർ പുറത്തെടുത്തത്. കെയ്ൽ ജാമിസണിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് (5/62) ആതിഥേയരെ തകർത്തത്. 56 റൺസെടുത്ത ഹാരി ബ്രൂക്ക് മാത്രമാണ് ഇംഗ്ലീഷ് നിരയിൽ അൽപമെങ്കിലും പൊരുതിയത്.

ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരം കളിച്ച ഓപ്പണർ എമിലിയോ ഗേയെ (8) മടക്കി ജാമിസൺ തകർച്ചക്ക് തുടക്കമിട്ടു. മറ്റൊരു ഓപ്പണർ ബെൻ ഡക്കറ്റ് (19), ജോ റൂട്ട് (1), അരങ്ങേറ്റക്കാരൻ ജേക്കബ് ബെഥേൽ (6), തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച നായകൻ ബെൻ സ്റ്റോക്സ് (12), വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് (1) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ഇംഗ്ലീഷ് നിര 118-9 എന്ന നിലയിലേക്ക് കൂപ്പുകുത്തിയെങ്കിലും, അവസാന വിക്കറ്റിൽ ജോഷ് ടങ് - ഷൊയ്ബ് ബഷീർ സഖ്യം ചേർത്ത 22 റൺസാണ് ആതിഥേയരെ 140ൽ എത്തിച്ചത്. കിവീസിനായി വിൽ ഒറൗർക്കെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ചരിത്രപ്രസിദ്ധമായ ലോർഡ്സ് മൈതാനത്ത് നടക്കുന്ന 150-ാമത് ടെസ്റ്റ് കൂടിയാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനെ കാത്തിരുന്നത് അതിലും വലിയ തകർച്ചയായിരുന്നു. ഇന്നിങ്സിലെ രണ്ടാം ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് ഒല്ലി റോബിൻസൺ ലോർഡ്സിനെ ആവേശത്തിലാഴ്ത്തി. അപകടകാരിയായ ഡെവോൺ കോൺവെ, സൂപ്പർ താരം കെയ്ൻ വില്യംസൺ (0), ഫോമിലുള്ള രചിൻ രവീന്ദ്ര (0) എന്നിവരെയാണ് റോബിൻസൺ ഒരൊറ്റ ഓവറിൽ കൂടാരം കയറ്റിയത്.

പിന്നീട് ഡാരിൽ മിച്ചലിനെയും (12) പുറത്താക്കിയ താരം തന്റെ ആദ്യ ആറ് ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകൾ പിഴുതത്. നായകൻ ടോം ലാഥമിനെ ഗസ് അറ്റ്കിൻസണും, ടോം ബ്ലണ്ടലിനെ ജോഷ് ടങ്ങും കൂടി പുറത്താക്കിയതോടെ കിവീസ് വെറും 13 ഓവറിൽ 29ന് ആറ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒന്നാം ദിനം സ്റ്റമ്പ്സ് പ്രഖ്യാപിക്കുമ്പോൾ നാല് വിക്കറ്റുകൾ മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 111 റൺസ് പിന്നിലാണ് സന്ദർശകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Test ChampionshipKane WilliamsonlordstestEngland vs Newzealand
News Summary - ENG vs NZ, 1st Test: Robinson rocks New Zealand on return after England collapse
Next Story