Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅവസാന പന്തുവരെ ആവേശം;...

അവസാന പന്തുവരെ ആവേശം; ത്രില്ലറിൽ ഡൽഹിയെ ആറു വിക്കറ്റിന് വീഴ്ത്തി മുംബൈക്ക് ആദ്യ ജയം

text_fields
bookmark_border
അവസാന പന്തുവരെ ആവേശം; ത്രില്ലറിൽ ഡൽഹിയെ ആറു വിക്കറ്റിന് വീഴ്ത്തി മുംബൈക്ക് ആദ്യ ജയം
cancel

ന്യൂഡൽഹി: ഐ.പി.എല്ലില്‍ അവസാന പന്തുവരെ നീണ്ട ത്രില്ലർ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിന് ജയം. ഒമ്പത് വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയത്. 19.4 ഓവറിൽ 172 റൺസെടുക്കുന്നതിനിടെ ഡൽഹി പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ അവസാന പന്തിലാണ് മുംബൈ വിജയത്തിലെത്തിയത്. 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 173.

സീസണിലെ മുംബൈയുടെ ആദ്യ ജയമാണിത്. നായകൻ രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്കോറർ. താരം 45 പന്തിൽ 65 റൺസെടുത്തു. ഇഷാൻ കിഷൻ (26 പന്തിൽ 31), തിലക് വർമ (29 പന്തിൽ 41), സൂര്യകുമാർ യാദവ് (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ. ടിം ഡേവിഡ് 11 പന്തിൽ 13 റൺസും കാമറൂൺ ഗ്രീൻ എട്ടു പന്തിൽ 17 റൺസും എടുത്ത് പുറത്താകാതെ നിന്നു.

ഡൽഹിക്കായി മുകേഷ് കുമാർ രണ്ടും മുസ്തഫിസുർ റഹ്മാൻ ഒരു വിക്കറ്റും നേടി. നേരത്തെ, നായകൻ ഡേവിഡ് വാർണറുടെയും (47 പന്തിൽ 51 റൺസ്), അക്സർ പട്ടേലിന്‍റെയും (25 പന്തിൽ 54) അർധ സെഞ്ച്വറി പ്രകടനമാണ് ടീമിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. 12.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 റൺസുമായി തകർന്നടിഞ്ഞ ഡൽഹിയെ അക്സർ പട്ടേലിന്‍റെ അതിവേഗ ഫിഫ്റ്റിയാണ് സ്കോറിങ് ഉയർത്തിയത്.

22 പന്തിലാണ് താരം അർധ സെഞ്ച്വറി തികച്ചത്. അഞ്ചു സിക്സും നാലു ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. ആറാം വിക്കറ്റിൽ പട്ടേലും വാർണറും ചേർന്ന് 25 പന്തിൽ 50 റൺസ് കൂട്ടിച്ചേർത്തു. പൃഥ്വി ഷാ (10 പന്തില്‍ 15 റണ്‍സ്), മനീഷ് പാണ്ഡെ (18 പന്തിൽ 26), യാഷ് ധൂൽ (നാലു പന്തിൽ രണ്ട്), റോവ്മാൻ പവൽ (നാലു പന്തിൽ നാല്), ലളിത് യാദവ് (നാലു പന്തിൽ രണ്ട്), കുൽദീപ് യാദവ് (പൂജ്യം), അഭിഷേക് പൊറേൽ (മൂന്നു പന്തിൽ ഒന്ന്), ആൻറിച് നോർജെ (മൂന്നു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ഒരു റണ്ണുമായി മുസ്തഫിസുർ റഹ്മാൻ പുറത്താകാതെ നിന്നു. മുംബൈക്കായി ജേസൺ ബെഹ്‌റൻഡോർഫും പിയൂഷ് ചൗളയും മൂന്നു വിക്കറ്റ് വീതവും റിലേ മെറെഡിത്ത് രണ്ട് വിക്കറ്റും ഹൃത്വിക് ഷോക്കീൻ ഒരു വിക്കറ്റും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2023
News Summary - DC vs MI IPL 2023: MI Beat DC In Thriller
Next Story