Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീഴുമോ സച്ചിന്റെ...

വീഴുമോ സച്ചിന്റെ സർവകാല റെക്കോഡ്; തകർക്കാനൊരുങ്ങി ഇംഗ്ലീഷ് താരം

text_fields
bookmark_border
വീഴുമോ സച്ചിന്റെ സർവകാല റെക്കോഡ്; തകർക്കാനൊരുങ്ങി ഇംഗ്ലീഷ് താരം
cancel

ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സുവർണ്ണ സിംഹാസനത്തിലേക്ക് ഇംഗ്ലണ്ട് ബാറ്റിങ് ഇതിഹാസം ജോ റൂട്ട് അടുത്തു കൊണ്ടിരിക്കുകയാണ്. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ സകലകാല റെക്കോഡും റൂട്ട് മറികടക്കുമെന്നത് ഇപ്പോൾ കേവലം ഒരു 'സാധ്യത' മാത്രമല്ല, മറിച്ച് 'എപ്പോൾ' എന്ന ചോദ്യം മാത്രമായി മാറിയിരിക്കുന്നു. നിലവിലെ ഫോമും ഇംഗ്ലണ്ടിന്റെ മത്സരക്രമവും വിലയിരുത്തുമ്പോൾ 2028-ഓടെ റൂട്ട് ഈ ചരിത്രനേട്ടത്തിൽ എത്തുമെന്നാണ് ക്രിക്കറ്റ് ലോകത്തെ പുതിയ വിലയിരുത്തലുകൾ.

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ 46, 77 എന്നിങ്ങനെ റൺസ് നേടിയതോടെ, ടെസ്റ്റ് ക്രിക്കറ്റിൽ 14,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ബാറ്ററായി 35-കാരനായ ജോ റൂട്ട് മാറി. സച്ചിൻ മാത്രമാണ് ഇതിന് മുൻപ് ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്. നിലവിൽ 14,075 റൺസുള്ള റൂട്ടിന് സച്ചിന്റെ 15,921 റൺസ് എന്ന റെക്കോഡ് തകർക്കാൻ ഇനി 1,846 റൺസ് കൂടി മതി.


അസാധ്യമെന്ന് കരുതിയതിലേക്ക് ഒരു കുതിപ്പ്

2013-ൽ സച്ചിൻ ടെണ്ടുൽക്കർ 200 ടെസ്റ്റുകളിൽ നിന്ന് 15,921 റൺസോടെ വിരമിക്കുമ്പോൾ ആ റെക്കോഡ് ആർക്കും തകർക്കാനാവാത്ത ഒന്നായിട്ടാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഇംഗ്ലണ്ടിന്റെ അലിസ്റ്റർ കുക്ക് ഈ നേട്ടത്തിനടുത്ത് എത്തുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും 3,000-ത്തിലധികം റൺസ് അകലെ വെച്ച് അദ്ദേഹം കരിയർ അവസാനിപ്പിച്ചു. വിരാട് കോഹ്‌ലി 9,230 റൺസോടെയും, 37-കാരനായ സ്റ്റീവ് സ്മിത്ത് അടുത്തിടെ 10,000 റൺസ് പിന്നിട്ടും ഈ പോരാട്ടത്തിൽ പിന്നിലായി.

എന്നാൽ 2012 മുതൽ 2019 വരെയുള്ള കാലയളവിൽ റൂട്ട് ഈ ചർച്ചകളിൽ എവിടെയും ഉണ്ടായിരുന്നില്ല. അക്കാലത്ത് 84 ടെസ്റ്റുകളിൽ നിന്ന് 14 സെഞ്ചുറികൾ അടക്കം 49.1 ശരാശരിയിൽ 7,359 റൺസ് മാത്രമായിരുന്നു റൂട്ടിന്റെ സമ്പാദ്യം. എന്നാൽ 2021-ൽ 61.00 ശരാശരിയിൽ 1,708 റൺസ് അടിച്ചുകൂട്ടിയതോടെ റൂട്ടിന്റെ കരിയർ മാറിമറിഞ്ഞു. കരിയറിന്റെ രണ്ടാം പകുതിയിൽ 68 ടെസ്റ്റുകളിൽ നിന്ന് 24 സെഞ്ചുറികളാണ് അദ്ദേഹം നേടിയത്.

ചരിത്ര നിമിഷം എപ്പോൾ, എവിടെ?

നിലവിലെ കണക്കനുസരിച്ച് ഒരു ടെസ്റ്റിൽ ശരാശരി 76 റൺസ് എന്ന നിരക്കിലാണ് റൂട്ട് സ്കോർ ചെയ്യുന്നത്. ഇതേ വേഗത തുടർന്നാൽ സച്ചിനെ മറികടക്കാൻ റൂട്ടിന് ഏകദേശം 25 ടെസ്റ്റുകൾ കൂടി വേണ്ടിവരും. ഈ വർഷം പാകിസ്താനെതിരായ മൂന്ന് ടെസ്റ്റുകളുടെ ഹോം സീരീസും ദക്ഷിണാഫ്രിക്കൻ പര്യടനവും. 2027-ൽ ബംഗ്ലാദേശ് പര്യടനം, ഓസ്‌ട്രേലിയയ്‌ക്കെതിരായ ചരിത്രപ്രസിദ്ധമായ 150-ാം ആഷസ് ടെസ്റ്റ്, തുടർന്ന് നാട്ടിൽ നടക്കുന്ന ആഷസ് പരമ്പര എന്നിവയടക്കം കുറഞ്ഞത് 16 ടെസ്റ്റുകൾ.

ഈ മത്സരങ്ങൾക്കൊടുവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് കടന്നാൽ മത്സരങ്ങളുടെ എണ്ണം വർദ്ധിക്കും. എന്നിരുന്നാലും, 2028-ന്റെ തുടക്കത്തിൽ ഇംഗ്ലണ്ട് നടത്തുന്ന ഇന്ത്യൻ പര്യടനത്തിലാകും റൂട്ട് സച്ചിനെ മറികടക്കുക എന്നാണ് പ്രവചനങ്ങൾ. സച്ചിൻ തന്റെ അവസാന ടെസ്റ്റ് കളിച്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് തന്നെ ഇംഗ്ലീഷ് താരം ഈ റെക്കോഡ് സ്വന്തമാക്കിയാൽ അത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കാവ്യാത്മകമായ മുഹൂർത്തമായി മാറും.

മുപ്പതുകളുടെ അവസാനത്തിലും കരിയറിലെ ഇതേ മികവ് നിലനിർത്തുക എന്നത് പ്രായോഗികമായി വെല്ലുവിളിയാണെങ്കിലും, റൂട്ടിന്റെ അസാധാരണമായ ഫിറ്റ്‌നസും ഫോമും റെക്കോർഡ് തകർച്ച അനിവാര്യമാണെന്ന സൂചനയാണ് നൽകുന്നത്. മലകയറ്റം പോലെ കഠിനമെന്ന് തോന്നിച്ച ഒരു ലക്ഷ്യത്തിലേക്കാണ് ഇപ്പോൾ ഓരോ ഇന്നിങ്സിലൂടെയും ജോ റൂട്ട് അനായാസം അടുത്തു കൊണ്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandICCSachin TendulkarRoot
News Summary - Chasing Sachin Tendulkar's Legacy: Joe Root Closes in on All-Time Test Run Record
Next Story