Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമെഹ്ദി മികവിൽ അഫ്ഗാനെ ...

മെഹ്ദി മികവിൽ അഫ്ഗാനെ ചുരുട്ടിക്കെട്ടി ബംഗ്ലാദേശ്

text_fields
bookmark_border
മെഹ്ദി
cancel

ധർമശാല: ആദ്യം പന്തുകൊണ്ടും പിന്നീട് ബാറ്റെടുത്തും മെഹ്ദി ഹസൻ മിറാസ് നിറഞ്ഞാടിയ ദിനത്തിൽ അഫ്ഗാനിസ്താന്റെ ചിറകരിഞ്ഞ് ബംഗ്ലാദേശ്. ഏഷ്യൻ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു ബംഗ്ലാ വിജയം. അഫ്ഗാനിസ്താൻ ആദ്യം ബാറ്റുചെയ്ത കളിയിൽ ഓഫ് സ്പിന്നുമായി മിറാസ് മുന്നിൽനിന്ന് നയിച്ചപ്പോൾ 156 റൺസിൽ എല്ലാവരും പുറത്തായി. 25 റൺസ് വിട്ടുനൽകി മൂന്നു വിക്കറ്റെടുത്ത മിറാസ് തൊട്ടുപിറകെ ബാറ്റിങ്ങിനിറങ്ങി 73 പന്തിൽ 57 റൺസും നേടിയാണ് ടീമിന്റെ വിജയത്തിൽ നിർണായക സാന്നിധ്യമായത്. 34.4 ഓവറിൽ ബംഗ്ലാദേശ് ലക്ഷ്യം കണ്ടു. നജ്മുൽ ഷാന്റോയും അർധ സെഞ്ച്വറി (83 പന്തിൽ 59) നേടി.

അഫ്ഗാൻ നിരയിൽ 62 പന്തിൽ 47 റൺസ് നേടിയ റഹ്മാനുല്ല ഗുർബാസ് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റിന് 112 റൺസ് എന്ന നിലയിലായിരുന്ന അഫ്ഗാനിസ്താൻ മുസ്തഫിസുർ റഹ്മാനും മിറാസും ചേർന്ന് നടത്തിയ പേസ്-സ്പിൻ ആക്രമണത്തിൽ തകർന്നുവീഴുകയായിരുന്നു. അഞ്ചു പന്തുകളിൽ രണ്ടു വിക്കറ്റ് വീണ ടീം പിന്നീട് കരകയറിയില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും സമീപകാലത്ത് മികച്ച പ്രകടനവുമായി നിറഞ്ഞുനിന്ന അഫ്ഗാനിസ്താന്റെ നിഴൽ മാത്രമായിരുന്നു ഇന്നലെ കണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Games
News Summary - Asian Games
Next Story