വരവറിയിച്ച് അർജുൻ തെണ്ടുൽക്കർ; മൂന്ന് വിക്കറ്റെടുത്ത് സയീദ് മുഷ്താഖലി ടൂർണമെന്റിൽ മികച്ച പ്രകടനം
text_fieldsഐ.പി.എല്ലിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മികച്ച പ്രകടനവുമായി വരവറിയിച്ച് അർജുൻ തെണ്ടുൽക്കർ. സയീദ് മുഷ്താഖ് അലി ട്രോഫിയിൽ ഛണ്ഡിഗഢിനെതിരെയായിരുന്നു അർജുൻ തെണ്ടുൽക്കറിന്റെ മികച്ച പ്രകടനം. ഗോവക്ക് വേണ്ടിയിറങ്ങിയ അർജുൻ നാല് ഓവറിൽ മൂന്ന് വിക്കറ്റാണ് എടുത്തത്. ആദ്യ ഓവറിൽ ശിവം ബാംബ്രിയെ ക്ലീൻ ബൗൾഡാക്കിയാണ് അർജുൻ തുടങ്ങിയത്.
തുടർന്ന് അർജുൻ ആസാദ്, ജാഗ്ജിത് സിങ് എന്നിവരുടെ വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതിൽ മികച്ചൊരു യോർക്കറിലൂടെയാണ് മൂന്നാം വിക്കറ്റ് അർജുൻ സ്വന്തമാക്കിയത്. ഗോവക്കെതിരായ മത്സരത്തിൽ ഛണ്ഡിഗഢിന് വിജയമൊരുക്കുന്നതിൽ അർജുനിന്റെ ബൗളിങ്ങും നിർണായക പങ്കുവഹിച്ചിരുന്നു. മത്സരത്തിൽ 174 റൺസ് പിന്തുടർന്ന ഛണ്ഡിഗഢിനെ 19 ഓവറിൽ 121 റൺസിന് ഗോവ ഓൾ ഔട്ടാക്കിയിരുന്നു. മത്സരത്തിൽ അവസാന കാച്ച് സ്വന്തമാക്കിയത് അർജുനായിരുന്നു. നാല് ഓവറിൽ 17 റൺസ് വിട്ടുകൊടുത്താണ് അർജുൻ മൂന്ന് വിക്കറ്റെടുത്ത്.
ഛണ്ഡിഗഢിനായി 29 റൺസെടുത്ത രാജ് ബാവക്കും 20 റൺസെടുത്ത ജഗ്ജിത് സിങ്ങിനും മാത്രമേ ഛണ്ഡിഗഢ് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്താൻ സാധിച്ചുള്ളു. നേരത്തെ 82 റൺസെടുത്ത ലളിത് യാദവിന്റെ ബാറ്റിങ് കരുത്തിലാണ് ഗോവ 173 റൺസെടുത്തത്. അർജുൻ തെണ്ടുൽക്കറിന് പുറമേ വി കൗശിക്, ദർശൻ മിഷാൽ എന്നിവരും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ 2026 ഐ.പി.എല്ലിന് മുന്നോടിയായി നടന്ന താരലേലത്തിൽ മുംബൈ ഇന്ത്യൻസ് അർജുൻ തെണ്ടുൽക്കറിനെ ഒഴിവാക്കിയിരുന്നു തുടർന്ന് ലഖ്നോ സൂപ്പർ ജയന്റ് നിരയിലാണ് ഈ ഐ.പി.എല്ലിൽ അർജുൻ തെണ്ടുൽക്കർ ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

