Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാകിസ്താന് വീണ്ടും...

പാകിസ്താന് വീണ്ടും തിരിച്ചടി; ഇംഗ്ലീഷ് ടീമിന്‍റെ സന്ദർശനവും സംശയനിഴലിൽ

text_fields
bookmark_border
england vs pakistan
cancel

ഇസ്ലാമാബാദ്: സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസിലൻഡ് പര്യടനത്തിൽ നിന്ന് പിൻമാറിയതിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ പാകിസ്താൻ സന്ദർശനവും സംശയത്തിൽ. ടോസിനായി നാണയമെറിയാൻ മിനിറ്റുകൾ ബാക്കി നിൽക്കെ വെള്ളിയാഴ്ചയാണ് അത്യന്തം നാടകീയമായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം പാക് പര്യടനത്തിൽ നിന്ന് പിൻമാറിയത്.

പാകിസ്താനിലെ സുരക്ഷ സാഹചര്യം വിലയിരുത്തി വരികയാണെന്നും 48 മണിക്കൂറിനകം തീരുമാനമെടുക്കുമെന്നും വെള്ളിയാഴ്ച ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വാർത്ത കുറിപ്പിൽ അറിയിച്ചു.

പുരുഷൻമാരുടെ രണ്ട് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരയാണ് കളിക്കാനിരുന്നത്. വനിതകളുടെ അഞ്ച് മത്സര പരമ്പരയും റദ്ദാക്കുമെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് പാക് ആഭ്യന്തര മന്ത്രി ൈശഖ് റഷീദ് അത്ര പോസിറ്റീവായല്ല പ്രതികരിച്ചത്. ഏതായാലും

മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വൻറി20 മത്സരങ്ങളും അടങ്ങുന്ന ലിമിറ്റഡ് ഓവർ പരമ്പരക്കായാണ് ന്യൂസിലൻഡ് ടീം പാകിസ്താനിലെത്തിയത്. റാവൽപിണ്ടിയിലെ ആദ്യ ഏകദിന മത്സരം ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സുരക്ഷ കാരണങ്ങൾ പറഞ്ഞ് ന്യൂസിലൻഡ് ടീം പരമ്പരയിൽനിന്നു പിന്മാറിയത്. ന്യൂസിലൻഡ് സർക്കാർ നൽകിയ മുന്നറിയിപ്പനുസരിച്ചാണ് പിന്മാറുന്നതെന്നും എത്രയും വേഗം തങ്ങളുടെ ടീം പാകിസ്താൻ വിടുമെന്നുമാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വിശദീകരിച്ചത്.

ന്യൂസിലൻഡ് ക്രിക്കറ്റ് പിന്തുടരുന്ന അതേ സുരക്ഷ ഏജൻസിയുടെ ഉപദേശമാണ് ഇംഗ്ലീഷ് ബോർഡും സ്വീകരിക്കകയെന്നാണ് വിവരം. ന്യൂസിലൻഡ് ടീമിലെ ചിലർക്ക് കോവിഡ് ബാധിച്ചതാണ് പരമ്പരയിൽനിന്ന് പിന്മാറാൻ കാരണമെന്ന് അതിനിടയിൽ അഭ്യൂഹം പരന്നു. എന്നാൽ, അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതോടെ പാകിസ്താനിലും സുരക്ഷ ഭീഷണിയുണ്ടാകുമെന്ന കാരണത്താൽ അവിടേക്ക് പോകാനാകില്ലെന്ന് ചില ടീമംഗങ്ങൾ നേരത്തെ പരാതി ഉന്നയിച്ചിരുന്നതായാണ് അറിവ്.അവസാന നിമിഷം കളിയിൽ നിന്ന് പിന്മാറിയതിൽ പാക് ക്രിക്കറ്റ് ബോർഡും (പി.സി.ബി) നീരസം പ്രകടിപ്പിച്ചിട്ടുണ്ട്.

18 വർഷത്തെ ദീർഘമായ ഇടവേളക്കു ശേഷമാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വൻറി 20 യും അടക്കമുള്ള എട്ടു മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ മൂന്നുവരെ റാവൽപിണ്ടിയിലും ലാഹോറിലുമായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കളി നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുകയും ഇരു ടീമുകളും പരിശീലനം നടത്തുകയും ചെയ്തതുമാണ്. മൂന്നു മണിക്കായിരുന്നു കളി നടക്കേണ്ടത്. എന്നാൽ, ഇരു ടീമുകളും ഹോട്ടലിൽനിന്ന് പുറത്തേക്ക് പോയില്ല. കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചതുമില്ല.

2003ലാണ് ഏറ്റവും ഒടുവിൽ ന്യൂസിലൻഡ് ടീം പാകിസ്താനിൽ കളിച്ചത്. അഞ്ച് ഏകദിനങ്ങളുടെ പരമ്പര പാകിസ്താൻ തൂത്തുവാരിയിരുന്നു. അതിനുശേഷം സുരക്ഷ കാരണങ്ങളാൽ ഇതുവരെ കിവികൾ പാകിസ്താനിലേക്ക് വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandenglandsecurity concernsPakistan
News Summary - after New Zealand decision England's tour of Pakistan in doubt due to security concern's
Next Story