Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ഏഴാം വയസ്സ് മുതൽ...

‘ഏഴാം വയസ്സ് മുതൽ അദ്ദേഹത്തിന്റെ ഫാൻ, ത​ലൈവരുടെ ക്ഷണത്തോടെ ആ ദിവസം വന്നെത്തിയിരിക്കുന്നു’; രജനികാന്തിനെ സന്ദർശിച്ച് സഞ്ജു സാംസൺ

text_fields
bookmark_border
‘ഏഴാം വയസ്സ് മുതൽ അദ്ദേഹത്തിന്റെ ഫാൻ, ത​ലൈവരുടെ ക്ഷണത്തോടെ ആ ദിവസം വന്നെത്തിയിരിക്കുന്നു’; രജനികാന്തിനെ സന്ദർശിച്ച് സഞ്ജു സാംസൺ
cancel

ചെന്നൈ: നടൻ രജനികാന്തിനെ വീട്ടിൽ സന്ദർശിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സമൂഹ മാധ്യമങ്ങളിലൂടെ ചിത്രവും വിഡിയോയും പങ്കുവെച്ച് സഞ്ജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏഴാം വയസ്സ് മുതൽ അദ്ദേഹത്തിന്റെ ആരാധകനായ താൻ ഒരിക്കൽ അദ്ദേഹത്തെ വീട്ടിൽ പോയി കാണുമെന്ന് രക്ഷിതാക്കളോട് പറഞ്ഞിരുന്നെന്നും 21 വര്‍ഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ക്ഷണത്തോടെ ആ ദിവസം വന്നെത്തിയിരിക്കുന്നുവെന്നും സഞ്ജു പ്രതികരിച്ചു.

‘‘ഏഴാം വയസ്സിൽ തന്നെ ഞാനൊരു സൂപ്പർ രജനി ഫാനായിരുന്നു. ഒരിക്കൽ ഞാൻ രജനി സാറിനെ വീട്ടിൽ പോയി കാണുമെന്ന് എന്റെ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. 21 വര്‍ഷങ്ങൾക്ക് ശേഷം ത​ലൈവരുടെ ക്ഷണത്തോടെ ആ ദിവസം വന്നെത്തിയിരിക്കുന്നു’’– സഞ്ജു സാംസൺ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രവും വിഡിയോയും സഞ്ജു ദിവസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ജീവിതം ആഘോഷിക്കാനുള്ളതാണെന്ന കുറിപ്പോടെയാണ് അന്ന് കറുത്ത വസ്ത്രമണിഞ്ഞുള്ള വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്.


ജനുവരിയിൽ ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യൻ ടീമിനായി അവസാനമായി കളിച്ചത്. അവിടെനിന്ന് പരിക്കേറ്റ താരം പിന്നീട് ടീമിൽനിന്ന് പുറത്തായി. പിന്നീട് ദേശീയ ടീമിലേക്ക് വിളി വന്നിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിനുള്ള ഒരുക്കങ്ങളിലാണ് രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനായ സഞ്ജുവിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonRajinikanth
News Summary - 'A Rajini fan since the age of seven, the day has come with an invitation from the Thalaivar'; Sanju Samson visits Rajinikanth
Next Story