Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ -ഇംഗ്ലണ്ട്...

ഇന്ത്യ -ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം

text_fields
bookmark_border
indian cricket fans
cancel

െചന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. ഫെബ്രുവരി 13 മുതൽ 17 വരെ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യം ബി.സി.സി.ഐ തിങ്കളാഴ്ച അംഗീകരിക്കുകയായിരുന്നു. എന്നിരുന്നാലും ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക.

'രണ്ടാം ടെസ്റ്റിൽ കാണികളെ അനുവദിക്കാൻ ബി.സി.സി.ഐ സമ്മതം മൂളിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക. ആദ്യ ടെസ്റ്റിന് കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ വളരെ വൈകിയതിനാലാണിത്' -ടി.എൻ.സി.എ സെക്രട്ടറി ആർ.എസ്. രാമസാമി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

നേരത്തെ ആദ്യ രണ്ട് മത്സരങ്ങൾ വേണ്ടെന്നായിരുന്നു തീരുമാനം എന്നാൽ കേന്ദ്ര കായിക മന്ത്രാലയവും തമിഴ്നാട് സർക്കാറും ഔട്ട്ഡോർ സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്തുന്നതിന് ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് തീരുമാനം മാറിയത്.


38,000 പേർക്കാണ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ കളി കാണാനാകുക. 12,000 മുതൽ 15,000 ടിക്കറ്റുകൾ വരെ വിൽപനക്ക് വെക്കുമെന്ന് രാമസാമി പറഞ്ഞു.

ക്വാറന്‍റീൻ പൂർത്തിയാക്കിയ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും മുഴുവൻ താരങ്ങളുടെയും മൂന്ന് ആർ.ടി.പി.സി.ആർ ടെസ്റ്റുകളും നെഗറ്റീവ് ആയി.

തിങ്കളാഴ്ച വൈകീട്ട് ഇന്ത്യൻ താരങ്ങൾ സ്റ്റേഡിയത്തിലെത്തി ചെറിയ രീതിയിൽ പരിശീലനം തുടങ്ങി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മാത്രമാകും ഇംഗ്ലണ്ട് പരിശീലനം ആരംഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs EnglandCricketChepauk stadium
News Summary - 50 percent crowd for India vs England 2nd Test at Chepauk
Next Story