Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightബ്രസീലിൽ...

ബ്രസീലിൽ എന്തുകൊണ്ട് റിക്വൽമെ?

text_fields
bookmark_border
ബ്രസീലിൽ എന്തുകൊണ്ട് റിക്വൽമെ?
cancel

‘റിക്വൽമെ പന്തിനെ സമീപിക്കുന്നത് എന്തുമാത്രം ദയാവായ്പ്പോടെയാണ്. ഒരു നായ്ക്കുട്ടി കാലിൽ ചുംബിക്കുന്ന വിനയഭാവത്തിൽ കളത്തിൽ പന്ത് അദ്ദേഹത്തെ പരിചരി ക്കുന്നതുപോലെ തോന്നും.’
-1970ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമംഗം ടോസ്റ്റാവോ

‘ബ് രസീലുകാർ അർജൻറീനക്കാരെ വെറുക്കാൻ ഇഷ്ടപ്പെടുന്നു, അർജൻറീനക്കാർ ബ്രസീലുകാരെ വെറുക്കാനും ഇഷ്ടപ്പെടുന്നു’-തെക്കനമേരിക്കയിലെ പ്രശസ്തമായൊരു ചൊല്ലാണിത്. അ യൽക്കാർക്കിടയിലെ ഈ വൈരമെല്ലാം പക്ഷേ, യുവാൻ റോമൻ റിക്വൽമെ എന്ന പേരു കേൾക്കുന്ന മാ ത്രയിൽ ഓടിയൊളിക്കും. ഫുട്ബാളിലെ അർജൻറീന-ബ്രസീൽ പോര് അത്രമേൽ കടുത്തതാണെങ്കി ലും റിക്വൽമെയുടെ കാര്യത്തിൽ പാരമ്പര്യങ്ങളും സ്ഥിര സങ്കൽപങ്ങളും കീഴ്മേൽ മറിയും. അർജൻറീനയുടെ ഈ മിഡ്ഫീൽഡ് ജനറൽ ദേശീയ ടീമിലും ബോക്കാ ജൂനിയേഴ്സിലുമൊക്കെ കാഴ്ചവെച്ച കളിയഴകിന് അയൽദേശത്ത് അത്രയേറെ ആരാധകരുണ്ടായിരുന്നു. ബാഴ്സലോണയിലും വിയ്യാറയലിലും തെൻറ മാന്ത്രിക ചുവടുകളുമായി റിക്വൽമെ മധ്യനിരയിൽ നീക്കങ്ങൾ മെനഞ്ഞെടുത്തു.

സാവോപോേളാ കപ്പിലെ ‘റിക്വൽമെ ടീം’
ഫുട്ബാളിെൻറ അടർക്കളങ്ങളിൽനിന്ന് കുപ്പായമൂരി പിൻവാങ്ങിയിട്ട് ആറു വർഷമായിട്ടും റിക്വൽമെയുടെ നാമം ബ്രസീലിയൻ ഫുട്ബാളിൽ അലയടിക്കുകയാണ്...പേരുകളായെങ്കിലും. അതിനു തെളിവായിരുന്നു കഴിഞ്ഞ മാസം നടന്ന സാവോപോളോ കപ്പ് ഫുട്ബാൾ ടൂർണമെൻറ്. ആയിരക്കണക്കിന് കാണികളെയും യൂറോപ്പിലെ വമ്പൻ ക്ലബുകളിൽനിന്ന് പുതുതലമുറ താരങ്ങളെ തേടുന്നവരെയുമൊക്കെ ആകർഷിക്കുന്ന സാവോപോളോ കപ്പ് ബ്രസീലിയൻ ഫുട്ബാൾ സീസണിന് തുടക്കം കുറിക്കുന്ന കളിയരങ്ങാണ്.

ബ്രസീലിലെ വിവിധ കോണുകളിൽനിന്നുള്ള 127 ടീമുകളിലായി 3000ത്തിൽപരം താരങ്ങളാണ് ഈ അണ്ടർ 20 ടൂർണമെൻറിൽ ബൂട്ടുകെട്ടിയിറങ്ങിയത്. ഇക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട കളിക്കാരിൽ ഒരാളായിരുന്നു അഞ്ചു കളികളിൽ ആറു ഗോൾ നേടിയ റിക്വൽമെ സൂസ സിൽവ. മത്സരശേഷം പ്രകടനത്തേക്കാളേറെ തെൻറ പേരിനെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ നേരിടേണ്ടിവന്നതെന്ന് യുവതാരം പറയുന്നു. യുവാൻ റോമൻ റിക്വൽമെയുടെ ആരാധകനായിരുന്ന അമ്മാവനാണ് 2001ൽ ജനിച്ച സിൽവക്ക് ആ പേര് സമ്മാനിച്ചത്.

സൂസ സിൽവ മാത്രമല്ല, സാവോപോളോ കപ്പിൽ കളിച്ചവരെ മൊത്തമായെടുത്താൽ ഒരു ടീമിൽ ഇറങ്ങാൻ മാത്രമുള്ള റിക്വൽമെമാർ ഉണ്ടായിരുന്നു. സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിൽ ഒരാളടക്കം 12 കളിക്കാർ. ക്രുസീറോ ടീമിെൻറ േപ്ലയിങ് ഇലവനിൽ രണ്ടു റിക്വൽമെമാർ അണിനിരന്നിരുന്നു. എല്ലാവരും ബോക്കാ ജൂനിയേഴ്സിൽ സാക്ഷാൽ റിക്വൽമെ കത്തിനിന്ന 2000ത്തിെൻറ തുടക്കത്തിൽ ജനിച്ചവർ. അന്ന് തെക്കനമേരിക്കയുടെ ചാമ്പ്യൻസ് ലീഗായ കോപാ ലിബർട്ടാഡോറെസ് നാലു വർഷത്തിനിടെ മൂന്നു തവണയാണ് ബോക്ക സ്വന്തമാക്കിയത്.

14,037 റിക്വൽമെമാർ
പുതിയ സെൻസസ് പ്രകാരം ബ്രസീലിലെ റിക്വൽമെമാരുടെ എണ്ണം അതിശയിപ്പിക്കുന്നതാണ്. തൊണ്ണൂറുകളിൽ റിക്വൽമെ എന്ന 202 പേർ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ 2000കളിൽ 14,037 കുഞ്ഞുങ്ങൾക്കാണ് റിക്വൽമെ എന്ന് പേരു നൽകിയത്. ആരാധകർ മാത്രമല്ല, അറിയപ്പെടുന്ന ചില കളിക്കാരും മക്കളെ റിക്വൽമെയെന്ന് വിളിച്ചു. ബ്രസീൽ ദേശീയ ടീമിെൻറയും പോർട്ടോ ക്ലബിെൻറയും ഗോൾകീപ്പറായിരുന്ന ഹെൽട്ടൺ അറൂഡ തെൻറ ഒരു മകന് റിക്വൽമെ എന്നാണ് പേരിട്ടത്. 2009ൽ െഫ്ലമെംഗോ ബ്രസീലിയൻ ചാമ്പ്യന്മാരായപ്പോൾ വിജയഗോൾ നേടിയ സെൻറർബാക്ക് റൊണാൾഡോ ഏഞ്ചെലിമിെൻറ മകെൻറ പേരും റിക്വൽമെ എന്നുതന്നെ. ‘അദ്ദേഹം അതിപ്രഗല്ഭനായ മിഡ്ഫീൽഡറായിരുന്നു. ആ കളി കാണുന്നതുതന്നെ ഹരമായിരുന്നു’-ഏഞ്ചെലിം പറയുന്നു.

കലാത്മക ഫുട്ബാളിലെ ആർട്ടിസ്റ്റ്
‘ബ്രസീൽ കലാത്മകമായ ഫുട്ബാളിനെ പ്രണയിക്കുന്നവരാണ്. സമീപകാല ഫുട്ബാളിലെ മികച്ച ആർടിസ്റ്റിക് കളിക്കാരിലൊരാളെ അവർ ഇഷ്ടപ്പെടുന്നത് സ്വാഭാവികം മാത്രം. കളത്തിൽ അസാധ്യമെന്നു തോന്നുന്നവ തെൻറ പ്രതിഭാശേഷിയും സാങ്കേതികത്തികവും കൊണ്ട് അമ്പരപ്പിക്കുന്ന രീതിയിൽ വരച്ചുകാട്ടിയ കലാകാരനായിരുന്നു അദ്ദേഹം. കാൽപനിക ചുവടുകൾ കൊണ്ട് കളത്തെ നിയന്ത്രിച്ചുനിർത്തിയ മധ്യനിര ജനറൽ. സൗന്ദര്യാത്മക ഫുട്ബാളിെന പ്രണയിക്കുന്ന ബ്രസീലുകാർക്ക് ഏറെ അടുപ്പം തോന്നുന്ന കേളീശൈലിയായിരുന്നു അദ്ദേഹത്തിേൻറത് ’-തെക്കനമേരിക്കയിലെ പ്രമുഖ കളിയെഴുത്തുകാരനായ എസെക്വീൽ ഫെർണാണ്ടസ് മൂറെസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsRiquelme
News Summary - why Riquelme in brazil
Next Story