2019 ലോകകപ്പ് പ്രതീക്ഷകൾ ടീം ഇന്ത്യ കളഞ്ഞുകുളിച്ചത് എങ്ങനെ ? വെളിപ്പെടുത്തി ടോം മൂഡി
text_fieldsസിഡ്‌നി: കരുത്തുകൊണ്ട് 2019 ഏകദിന ലോകകപ്പിൽ എല്ലാവരും കിരീട സാധ്യത കൽപ്പിച്ച ടീമായിരുന്നു വിരാട്കോഹ്ലി നയിച്ച ഇന്ത്യ. മികച്ച പ്രകടനത്തോടെ ആദ്യ റൗണ്ടുകളിൽ ഞെട്ടിച്ച ടീം സെമിയില്‍ ന്യൂസീലന്‍ഡിനോട് പൊരുതിത്തോറ്റ് പുറത്താവുന്ന കാഴ്ചയായിരുന്നു. തുടർച്ചയായി വമ്പൻ പരമ്പരകളിൽ തോൽവിയേറ്റുവാങ്ങിയ ടീമിനെതിരെ ആരാധകരും ക്രിക്കറ്റ് പണ്ഡിറ്റുമാരും തിരിഞ്ഞ സമയമായിരുന്നു അത്. ഇംഗ്ലണ്ടിലെ ലോകകപ്പില്‍ ഇന്ത്യക്ക് പിഴച്ചത് എവിടെയാണെന്ന് വിശദീകരിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ഒാൾറൗണ്ടറും പരിശീലകനുമായ ടോം മൂഡി. ക്രിക്ബസ്സിന് വേണ്ടി ഹർഷ ഭോഗ്ലെയുമായി സംസാരിക്കവേയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
പറയുന്നത് അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലോകകപ്പിൽ ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളി സ്വന്തം കഴിവിലുള്ള അമിത പ്രതീക്ഷയാണെന്ന് ടോം മൂഡി പറഞ്ഞു. അതാണ് ടീമിന് തിരിച്ചടിയായത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ താരങ്ങൾക്കുള്ള പ്രതിഭയെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ ഏകദിന ലോകകപ്പില്‍ അത് ടീമിന് ഒരു ബാധ്യതയായി മാറി. ടൂര്‍ണമെൻറില്‍ മികച്ച രീതിയില്‍ മുന്നേറുന്ന സമയത്തും നാലാം നമ്പറിൽ ആരെന്ന സംശയം ഇന്ത്യയെ അലട്ടുകയായിരുന്നു. നാലാം നമ്പറിലെ ചില തിരഞ്ഞെടുപ്പുകള്‍ ടീമിനെ മൊത്തമായി തന്നെ ബാധിച്ചു. -ടോം മൂഡി വ്യക്മാക്കി.
നിങ്ങൾ ഒരു പ്രധാന ടൂർണമെൻറിന് വരികയാണെങ്കിൽ പുറത്തുനടക്കുന്ന സംഭവങ്ങൾ ഒന്നുംതന്നെ നിങ്ങളുടെ ചിന്തകളെയോ പ്രവർത്തനങ്ങളെയോ ബാധിക്കാതെ നോക്കണം. മാധ്യമങ്ങൾ എന്തു പറയുന്നു എന്നതല്ല, നിങ്ങൾക്ക് വ്യക്തമായി അറിയാം ഏത് ദിശയിലാണ് സഞ്ചരിക്കുന്നതെന്ന്. അതുകൊണ്ട് സ്ഥിരത പുലർത്താൻ ശ്രദ്ധിക്കുക. അത്തരത്തിലേക്ക് പോകാതിരുന്നാൽ, കളിക്കാർക്കും അത് തിരിച്ചറിയാൻ സാധിക്കും. അത് അവരുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇനി തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം ഒരു െഎ.സി.സി ടൂർണമെൻറിലെ കിരീടനേട്ടമാണെന്ന് ഇന്ത്യൻ നായകൻ വിരാട്കോഹ്ലിയും പരിശീലകൻ രവി ശാസ്ത്രിയും പറഞ്ഞിരുന്നു. ടി-20 ലോകകപ്പ് എന്ന് സംഘടിപ്പിച്ചാലും അത് നേടുന്നതിലായിരിക്കും ടീമിെൻറ ശ്രദ്ധയെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.