Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅഡിയോ മെക്സികോ,...

അഡിയോ മെക്സികോ, സയനോരോ ജപ്പാൻ

text_fields
bookmark_border
അഡിയോ മെക്സികോ, സയനോരോ ജപ്പാൻ
cancel

ലോകകപ്പിൽ ബ്രസീലിനോട് ഏറ്റുമുട്ടി രക്തസാക്ഷികളാകാൻ വിധിക്കപ്പെട്ടവരാണ് മെക്സികോ. പതിവില്ലാത്ത പോരാട്ടവീര്യം പുറത്തെടുത്തിട്ടുകൂടി ഇത്തവണയും അവരുടെ കുതിപ്പ് ബ്രസീലിനു മുന്നിൽ അവസാനിച്ചു.സിംഹത്തെ മടയിൽ കടന്ന് ആക്രമിക്കണം എന്ന തന്ത്രമായിരുന്നു പ്രത്യാക്രമണത്തിൽ സുൽത്താന്മാർ എന്ന വിശേഷണമുള്ള മെക്സികോക്കാർ സ്വീകരിച്ചത്. തങ്ങളെ പതിവായി നാണംകെടുത്തുന്ന സെലസാവോകളെ കാർലോസ് വേലയും ചിറ്റാരിറ്റോയും ലോസാനയും കൂടി ആദ്യ മിനിറ്റ് മുതൽ ഗോൾ മുഖം വളഞ്ഞ് ആക്രമിച്ചുകൊണ്ടിരുന്നു. പതറിയ ബ്രസീൽ പ്രതിരോധ നിരയെ മറികടന്നു പച്ചപ്പട ഏതു നിമിഷവും ഗോൾ നേടുമെന്ന മട്ടിലാണ് കളി നീങ്ങിയത്. അഞ്ചാം ലോകകപ്പ് കളിക്കുന്ന 39കാരനായ മെക്സികോ നായകൻ മാർക്വസ് അണിനിരന്ന പ്രതിരോധം ലക്ഷ്യമാക്കിയുള്ള കാനറികളുടെ മുന്നേറ്റങ്ങൾക്ക് അപ്പോൾ തീവ്രത പോരായിരുന്നു. പിള്ളേർ കളിച്ചോട്ടെ എന്നമട്ടിൽ കളി തണുപ്പിച്ച ബ്രസീൽ മധ്യനിര എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു. 
 

നെയ്മർ ആദ്യ ഗോൾ നേടുന്നു
 


ആറാം മിനിറ്റിലായിരുന്നു നെയ്മറുടെ ആദ്യ മുന്നേറ്റം. 20 മീറ്റർ അകലെ നിന്നുള്ള കൂറ്റൻ ഷോട്ട്, തെൻറ ഉയരത്തിെൻറ ആനുകൂല്യം മുഴുവൻ മുതലെടുത്ത് ഒേച്ചാവ ഉയർന്നുചാടി അപകടം ഒഴിവാക്കി. വില്യെൻറ നേതൃത്വത്തിൽ മുൻ ലോകജേതാക്കൾ ആദ്യ സംയുക്ത മുന്നേറ്റം നടത്തിയത് 20 മിനിറ്റുകൾക്ക് ശേഷമായിരുന്നു. വില്യൻ- ജീസസ്-കുടീന്യോ സഖ്യം ചന്തമാർന്ന നീക്കങ്ങളുമായി കളികൈയിലെടുത്തു. രണ്ടാം പകുതി മാർക്വസിനെ പിൻവലിച്ചു പകരം ലിയോണിന് അവസരം നൽകിയതായിരുന്നു മെക്സിക്കൻ കോച്ച് ഒസാരിയോക്ക് പറ്റിയ ഏറ്റവും വലിയ പിഴവ്. ഈ ഭാഗത്തുകൂടിയായിരുന്നു വില്യൻ അസാമാന്യ ഗതിവേഗത്തിൽ പന്തുകൾ എത്തിച്ചുകൊണ്ടിരുന്നത്. 55ാം മിനിറ്റിൽ ഇത്തരം ഒരു മുന്നേറ്റത്തിൽ ഈ ലോകകപ്പിലെ മറ്റൊരു മനോഹര ഗോളും പിറന്നു. ഒരു ഗോളിന് ബ്രസീൽ ജയിച്ചു ക്വാർട്ടറിൽ എന്നു കരുതപ്പെട്ട നിമിഷമാണ് 80ാം മിനിറ്റിൽ പകരക്കാരനായെത്തിയ ഫിർമിന്യോയുടെ നിനച്ചിരിക്കാത്ത ഗോൾ. അങ്ങനെ തുടർച്ചയായി അഞ്ചാമതും ‘വല്യേട്ടന്മാർക്ക്’ മുന്നിൽ തല വണങ്ങി മെക്സികോ രംഗംവിട്ടു.ബ്രസീലിെൻറ വിജയത്തിെൻറ സവിശേഷത അവരുടെ മാച്ച് എക്സ്പീരിയൻസ് ഉപയോഗിച്ചതും മധ്യനിര കളി നിയന്ത്രിച്ചു നെയ്മർക്കും കുടീന്യോക്കും ജീസസിനും അനിവാര്യ മുന്നേറ്റത്തിന് വഴിയൊരുക്കിയതുമാണ്. ഗോളടിക്കാൻ മറന്ന മെക്സികോയുടെ മുന്നേറ്റനിരയുടെ ദുർബല്യവും കാനറികൾക്ക് തുണയായി. 

ബെൽജിയത്തിനെതിരെ ഇഞ്ചുറി ടൈമിൽ ഗോൾ വഴങ്ങി തോറ്റപ്പോൾ ജപ്പാൻ ആരാധകെൻറ കണ്ണീർ

കണ്ണീർ ജപ്പാൻ
കരയിച്ചു കൊണ്ടാണ് ജപ്പാൻകാർ സയനാരാ പറഞ്ഞത്. ഫെയർ പ്ലേ ആനുകൂല്യവുമായി സെനഗാളിനെ പിന്തള്ളി ബെൽജിയത്തെ നേരിടാൻ അർഹത നേടിയ ബ്ലൂ സാമുറായികൾ ചുവന്ന ചെകുത്താന്മാരുടെ മുന്നിൽ നിഷ്പ്രഭമാകുമെന്നായിരുന്നു പ്രവചനം. കളി തുടങ്ങിയപ്പോഴും അതായിരുന്നു അവസ്ഥ. ഗോളി കോർട്ടിയോയെ മാത്രം പിന്നിൽ നിർത്തി ബെൽജിയം ടോട്ടൽ ഫുട്ബാൾ മട്ടിൽ ജപ്പാൻ പ്രതിരോധനിരയിൽ തമ്പടിച്ചപ്പോൾ ഏതു നിമിഷവും ലുകാകുവും ഹസാർഡും ഗോൾ നേടുമെന്ന അവസ്ഥയിലായി. ഗോളി കാവാഷിമ ഉറച്ച ഗോൾ എന്ന മട്ടിലുള്ള പന്തുകൾ തെൻറ അസാമാന്യ ആൻറിസിപ്പേഷനുമായി തടഞ്ഞിട്ടുകൊണ്ടിരുന്നു. ഒന്നാം പകുതി മുഴുവൻ പന്ത് ചുറ്റിനടന്നത് ജപ്പാൻ പ്രതിരോധ മേഖലയിലും.രണ്ടാം പകുതിയിൽ അതുവരെ കാണാതിരുന്ന ജപ്പാൻ ടീമിനെയായിരുന്നു കണ്ടത്. മധ്യനിരയിൽനിന്ന് നാഗമോട്ടോയും ഹരാഗുച്ചിയും കൊണ്ടെത്തിച്ച പന്തുകൾ ഇനൂയിയും കഗാവയും പെനാൽറ്റി ബോക്സിനുള്ളിൽ കടന്നു പ്ലേസിങ് ഷോട്ടിന് ശ്രമിച്ചപ്പോൾ കർടുവ ആയാസപ്പെട്ട് അതൊക്കെ രക്ഷപ്പെടുത്തിക്കൊണ്ടിരുന്നു.
 

48ാം മിനിറ്റിൽ ഇനൂയി, ഒസാകാമാരുടെ മുന്നേറ്റം തടുക്കാൻ ശ്രമിച്ച ഫെർട്ടോങ്ങനെ കളിപ്പിച്ചു ഷിബാസാക്കി മറിച്ചുകൊടുത്ത പന്ത് ഹരാഗുച്ചി നേരെ നിറയൊഴിച്ചത് കർടുവ തെൻറ മുഴുവൻ റീച്ചും ഉപയോഗിച്ച് ചാടിയിട്ടും അത് വലയുടെ വലതുമൂലയിൽ കടന്നു. നാലു മിനിറ്റിനകം വീണ്ടും ജപ്പാൻകാർ ലീഡ് നേടി അത്ഭുതം കാട്ടി. ഇത്തവണ ഇനായിയിലൂടെ. ഇതുകൊണ്ടൊന്നും ആക്രമവീര്യം ശമിക്കാത്ത ജപ്പാൻകാർ മുന്നേറിയപ്പോൾ ബെൽജിയം മധ്യനിര അതിശക്തമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. തോൽക്കാൻ മനസ്സില്ലാത്ത ബെൽജിയം താരങ്ങൾ ഗോൾ നേടാനുറച്ച് പൊരുതി.

ഒടുവിൽ ഒഴുക്കിയ വിയർപ്പിന് ഫലമെത്തി. ആദ്യ ഗോളിന് കാരണക്കാരനായ ഫെർട്ടെങ്ങാനും പകരക്കാരൻ ഫെലീനിയും ഗോളടിച്ച് സമനില പിടിച്ചു. മത്സരം അധിക സമയത്തേക്കെന്ന് കരുതിയപ്പോഴാണ് ലോങ് വിസിലിനു തൊട്ടുമുമ്പ് കൊടുങ്കാറ്റിെൻറ വേഗത്തിലുള്ള കെവിൻ ഡി ബ്രൂയിെൻറ കുതിച്ചുകയറ്റവും അത് പിടിച്ചെടുത്ത് ചാഡ്‌ലിയുടെ വിജയ ഗോളും. ജപ്പാൻകാരുടെ ഹൃദയം തകർന്ന നിമിഷമായിരുന്നു അത്.  ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടവും ഖൽബിൽ കരുതിവെക്കാവുന്ന രണ്ടു ഗോളുകളും സമ്മാനിച്ചാണ് ഏഷ്യക്കാർ സയനാരാ പറഞ്ഞിരിക്കുന്നത്. ഇതോടെ, ക്വാർട്ടറിൽ ബ്രസീൽ x ബെൽജിയം ആവേശപ്പോരട്ടത്തിന് വഴിയൊരുങ്ങി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story