Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightബഹിരാകാശത്ത് ‘റോബോട്ട്...

ബഹിരാകാശത്ത് ‘റോബോട്ട് രക്ഷാപ്രവർത്തനം'

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ഭൂമിയിലേക്ക് പതിച്ച് നശിക്കാനൊരുങ്ങുന്ന നാസയുടെ പഴക്കമേറിയ ബഹിരാകാശ നിരീക്ഷണകേന്ദ്രത്തെ രക്ഷിക്കാൻ ചരിത്രത്തിലാദ്യമായി ഒരു റോബോട്ടിക് ദൗത്യം ആരംഭിക്കാനൊരുങ്ങുന്നു. 2004 മുതൽ പ്രപഞ്ചത്തിലെ അതിശക്തമായ ഗാമാ-റേ സ്ഫോടനങ്ങളും മറ്റ് അപൂർവ ബഹിരാകാശ സംഭവങ്ങളും നിരീക്ഷിച്ചുവരുന്ന നീൽ ഗെഹ്രെൽസ് സ്വിഫ്റ്റ് ഒബ്സർവേറ്ററിയുടെ ഭ്രമണപഥം ഉയർത്തി അതിന്റെ പ്രവർത്തനകാലം വീണ്ടും ദീർഘിപ്പിക്കുകയാണ് ലക്ഷ്യം.

ഏകദേശം 3 കോടി ഡോളർ ചെലവുള്ള ഈ ദൗത്യത്തിനായി നാസ, അമേരിക്കൻ സ്റ്റാർട്ടപ്പായ കാറ്റലിസ്റ്റ് സ്‌പേസ് ടെക്‌നോളജീസിനെ ചുമതലപ്പെടുത്തി. കമ്പനിയുടെ 'ലിങ്ക്' (Link) എന്ന സ്വയംനിയന്ത്രിത റോബോട്ടിക് ബഹിരാകാശവാഹനമാണ് സ്വിഫ്റ്റിനെ സമീപിച്ച് പിടികൂടുകയും സുരക്ഷിതമായ ഉയർന്ന ഭ്രമണപഥത്തിലേക്ക് ഉയർത്തുകയും ചെയ്യുക. ഇതുപോലൊരു ദൗത്യം ആദ്യമായാണ് പരീക്ഷിക്കുന്നത്.

'ലിങ്ക്' എന്ന റോബോട്ടിക് ബഹിരാകാശവാഹനം വിക്ഷേപണത്തിന് ശേഷം ഏകദേശം ഒരു മാസംകൊണ്ട് സ്വിഫ്റ്റിനെ സമീപിക്കും. തുടർന്ന് പ്രത്യേക റോബോട്ടിക് കൈകളുടെ സഹായത്തോടെ ഉപഗ്രഹത്തെ പിടിച്ചശേഷം, രണ്ട് മാസത്തോളം നീളുന്ന പ്രവർത്തനത്തിലൂടെ അതിന്റെ ഭ്രമണപഥം വീണ്ടും 600 കിലോമീറ്ററിനടുത്തുള്ള സ്ഥിരതയാർന്ന ഉയരത്തിലേക്ക് ഉയർത്തും. ദൗത്യം വിജയിച്ചാൽ സ്വിഫ്റ്റിന് വീണ്ടും ശാസ്ത്രീയ നിരീക്ഷണങ്ങൾ പുനരാരംഭിക്കാനും പത്ത് വർഷംവരെ അധിക പ്രവർത്തനകാലം ലഭിക്കാനും സാധ്യതയുണ്ടെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robotspace stationnasa
News Summary - 'Robot rescue' in space to save NASA's Swift observatory
Next Story