Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightചന്ദ്രയാൻ-3...

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ നാൾവഴി

text_fields
bookmark_border
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ നാൾവഴി
cancel
  • 2023 ജൂലൈ ആറ്: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- മൂന്നിന്റെ വിക്ഷേപണ തീയതി (ജൂലൈ 14 ഉച്ച 2.35) ഐ.എസ്.ആർ.ഒ പ്രഖ്യാപിക്കുന്നു
  • ജൂലൈ ഏഴ്: വിക്ഷേപണവാഹനത്തിന്റെ ഇലക്ട്രിക്കൽ ടെസ്റ്റ് വിജയകരം
  • ജൂലൈ 11: 24 മണിക്കൂർ നീണ്ട വിക്ഷേപണ റിഹേഴ്സൽ പൂർത്തിയായി
  • ജൂലൈ 14: ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ചന്ദ്രയാൻ- മൂന്നുമായി എൽ.വി.എം 3 എം4 റോക്കറ്റ് കുതിച്ചുയർന്നു
  • ജൂലൈ 14: ഭൂമിയിൽനിന്ന് 179.19 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രയാൻ- മൂന്ന് പേടകം റോക്കറ്റിൽനിന്ന് വേർപെട്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ. ഭൂമിയിൽനിന്ന് കുറഞ്ഞത് 170 കിലോമീറ്ററും കൂടിയത് 36,500 കിലോമീറ്ററും വരുന്ന ആദ്യ ഭ്രമണപഥം
  • ജൂലൈ 15: പ്രൊപ്പൽഷൻ മൊഡ്യൂളിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് (ലിക്യൂഡ് എൻജിൻ ബേൺ) ചന്ദ്രയാൻ-3 ഒന്നാംഘട്ട ഭ്രമണപഥമുയർത്തി. ഭൂമിയിൽനിന്ന് ഏറ്റവും കുറഞ്ഞത് 173ഉം കൂടിയത് 41,762 കിലോമീറ്റർ വരുന്ന ഭ്രമണപഥത്തിൽ
  • ജൂലൈ 17: രണ്ടാം ഭ്രമണപഥമുയർത്തി. ഭൂമിയിൽനിന്ന് ഏറ്റവും കുറഞ്ഞത് 226ഉം കൂടിയത് 41603ഉം കിലോമീറ്ററുള്ള ഭ്രമണപഥത്തിൽ
  • ജൂലൈ 18: മൂന്നാം ഭ്രമണപഥമുയർത്തി. ഭൂമിയിൽനിന്ന് ഏറ്റവും കുറഞ്ഞത് 228ഉം ഏറ്റവും കൂടിയത് 51,400ഉം കിലോമീറ്ററുള്ള ഭ്രമണപഥത്തിൽ
  • ജൂലൈ 22: നാലാം ഭ്രമണപഥമുയർത്തലും വിജയകരം. ഭൂമിയിൽനിന്ന് ഏറ്റവും കുറഞ്ഞത് 233ഉം കൂടിയത് 71,351ഉം കിലോമീറ്ററുമുള്ള ഭ്രമണപഥത്തിൽ
  • ജൂലൈ 25: അവസാനഘട്ട ഭ്രമണപഥമുയർത്തലും പൂർത്തിയാക്കി. ഭൂമിയിൽനിന്ന് കുറഞ്ഞത് 236 കിലോമീറ്ററും കൂടിയത് 1,27,603 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലേക്കുയർത്തി.
  • ആഗസ്റ്റ് ഒന്ന്: ഭൂമിയുടെ ഭ്രമണപഥം വിട്ട് പേടകം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് സഞ്ചരിച്ചുതുടങ്ങി (ട്രാൻസ് ലൂണാർ ഇൻജക്ഷൻ)
  • ആഗസ്റ്റ് നാല്: ചാന്ദ്രയാത്രയുടെ മൂന്നിൽ രണ്ട് ദൂരവും പേടകം പിന്നിട്ടു
  • ആഗസ്റ്റ് അഞ്ച്: ചന്ദ്രയാൻ-മൂന്ന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 164ഉം കൂടിയത് 18074ഉം കിലോമീറ്റർ വരുന്ന ഭ്രമണപഥം
  • ആഗസ്റ്റ് ആറ്: ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയകരം. പേടകം ചന്ദ്രനിൽനിന്ന് കുറഞ്ഞത് 170ഉം കൂടിയത് 4313ഉം കിലോമീറ്റർ വരുന്ന ഭ്രമണപഥത്തിൽ
  • ആഗസ്റ്റ് ഒമ്പത്: രണ്ടാം ഭ്രമണപഥം താഴ്ത്തി. കുറഞ്ഞത് 174ഉം കൂടിയത് 1437ഉം കിലോമീറ്റർ വരുന്ന ഭ്രമണപഥത്തിൽ
  • ആഗസ്റ്റ് 14: മൂന്നാം ഭ്രമണപഥം താഴ്ത്തി. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 150ഉം കൂടിയത് 177ഉം കിലോമീറ്റർ വരുന്ന ഭ്രമണപഥത്തിൽ
  • ആഗസ്റ്റ് 15: ലാൻഡറിലെ ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ (എൽ.പി.ഡി.സി) പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ ഇസ്റോ പുറത്തുവിട്ടു
  • ആഗസ്റ്റ് 16: അവസാനഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരം. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 153 കിലോമീറ്ററും കൂടിയത് 163 കിലോമീറ്ററുമുള്ള ഭ്രമണ പഥത്തിലെത്തി
  • ആഗസ്റ്റ് 17: വിക്ഷേപണത്തിന്റെ 35 ദിവസം പിന്നിട്ട് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂൾ വേർപിരിഞ്ഞു
  • ആഗസ്റ്റ് 18: ലാൻഡർ മൊഡ്യൂളിന്റെ വേഗത കുറക്കുന്ന പ്രക്രിയയായ ഡീബൂസ്റ്റിങ്ങിന്റെ ഒന്നാം ഘട്ടം വിജയകരം. ചന്ദ്രനിൽനിന്ന് കൂടിയത് 157ഉം കുറഞ്ഞത് 113ഉം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ സഞ്ചാരം
  • ആഗസ്റ്റ് 19: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മൃദു ഇറക്കം നടത്തേണ്ട മേഖലയിലെ ഉപരിതല ദൃശ്യങ്ങളുടെ ചിത്രം, ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയ്ഡൻസ് കാമറ (എൽ.എച്ച്.ഡി.എ.സി) പകർത്തി
  • ആഗസ്റ്റ് 20: ലാൻഡർ മൊഡ്യൂളിന്റെ രണ്ടാം ഡീബൂസ്റ്റിങ്ങും പൂർത്തിയാക്കി. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 25ഉം കൂടിയത് 134 കിലോമീറ്ററും ഉള്ള ഭ്രമണപഥം
  • ആഗസ്റ്റ് 21: ചന്ദ്രയാൻ -രണ്ടിന്റെ ഓർബിറ്ററും ചന്ദ്രയാൻ-മൂന്നിലെ ലാൻഡർ മൊഡ്യൂളും തമ്മിൽ ആശയവിനിമയം നടന്നതായി ഇസ്റോ സ്ഥിരീകരണം
  • ആഗസ്റ്റ് 22: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യപ്രകാശം പതിക്കുന്നതും കാത്ത് ഏറ്റവും അടുത്ത ഭ്രമണപഥത്തിൽ സഞ്ചരിച്ച് ചന്ദ്രയാൻ-3
  • ആഗസ്റ്റ് 23: ചന്ദ്രയാൻ-3 ചന്ദ്രോപരിതലം തൊടുന്നു, ലാൻഡറിൽ നിന്ന് റോവർ ചന്ദ്രന്‍റെ മണ്ണിൽ ഉരുണ്ടിറങ്ങി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chandrayaan-3
News Summary - Chandrayaan-3 mission schedule
Next Story