ബംഗാൾ കോൺഗ്രസിൽ സഖ്യത്തെച്ചൊല്ലി തർക്കം; ഡൽഹിയിൽ മൊഴിയെടുക്കൽ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ആരുമായി സഖ്യം വേണമെന്ന തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ നേതാക്കളുമായി ഡൽഹിയിൽ കോൺഗ്രസ് ഹൈകമാൻഡിെൻറ ചർച്ച. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി. സി.പി.എമ്മുമായി ചേരണമെന്ന് ഒരു വിഭാഗം. അത് ദോഷം ചെയ്യുമെന്നും തൃണമൂലുമായി സഖ്യമാകാമെന്നും മറുവിഭാഗം.
ഇൗ തർക്കം സംസ്ഥാന തലത്തിൽ പരിഹരിക്കാനാവാതെ വന്നതോടെയാണ് ഡൽഹി ചർച്ചകൾ. പി.സി.സി പ്രസിഡൻറ് അധിർ രഞ്ജൻ ചൗധരി, എ.െഎ.സി.സി സെക്രട്ടറി മൊയ്നുദ്ദീൻ ഹഖ് തുടങ്ങിയവരാണ് രാഹുലിനെ കണ്ടത്. നേരത്തെ, സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയത് കോൺഗ്രസിന് നേട്ടമായിരുന്നു. കോൺഗ്രസ് സഖ്യം ഉപകാരപ്പെട്ടില്ല എന്നാണ് സി.പി.എമ്മിൽ ഒരു വിഭാഗത്തിെൻറ കാഴ്ചപ്പാട്.
കോൺഗ്രസുമായി ധാരണ ഉണ്ടാക്കാതെ തെരഞ്ഞെടുപ്പിലേക്ക് പോയിരുന്നെങ്കിൽ സി.പി.എം കൂടുതൽ തകർന്നേനെ എന്നാണ് മറുവാദം.
സി.പി.എമ്മിലെ ഇൗ ആഭ്യന്തരക്കുഴപ്പത്തിനു പിന്നാലെയാണ് അവരെവിട്ട്, തൃണമൂൽ കോൺഗ്രസുമായി ഒത്തുപോകണമെന്ന വാദം കോൺഗ്രസിൽ ശക്തമായത്.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ പാർട്ടിയുടെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചാണ് രാഹുൽ അഭിപ്രായം തേടിയതെന്ന് നേതാക്കൾ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായി സഖ്യംവേണമെന്ന് ശഠിക്കുന്ന മൊയ്നുദ്ദീൻ ഹഖും മറ്റും കോൺഗ്രസ് വിട്ട് അവർക്കൊപ്പം പോകുമെന്ന് പ്രചാരണമുണ്ട്. അത് മൊയ്നുദ്ദീൻ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.