കയറില്ലാതെ െകട്ടിയിട്ടിരിക്കുകയല്ലേ...
text_fieldsകൽപറ്റ: സ്ഥാനാർഥി പ്രഖ്യാപനമായില്ലേ എന്നു ചോദിച്ചാൽ ‘കയറില്ലാതെ കെട്ടിയിട്ടി രിക്കുകയല്ലേ’ എന്ന് മറുപടി. അരിവാളിനും നെൽകതിരിനും വോട്ടഭ്യർഥിച്ച് തലങ്ങും വി ലങ്ങും പി.പി. സുനീറിെൻറ പ്രചാരണ വാഹനങ്ങൾ പറപറക്കുേമ്പാൾ കൈ ഉയർത്താൻ രാഹുൽ ഗാന്ധ ിയുടെ ഹെലികോപ്ടർ പറന്നിറങ്ങുന്നതും കാത്തിരിക്കുകയായിരുന്നു ഇവർ. തങ്ങളുടെ കോ ട്ടയിൽ എതിരാളി രണ്ടാംഘട്ട പ്രചാരണവും കഴിഞ്ഞ് ചുരമിറങ്ങുേമ്പാൾ ഒന്നാംഘട്ടം പോലും തുടങ്ങാനാവാതെ ധർമസങ്കടത്തിലായ വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് അണികൾക്ക് ഇപ്പോൾ ദേഷ്യം മുഴുവൻ സംസ്ഥാന കോൺഗ്രസിെല തലമുതിർന്ന നേതാക്കളോടാണ്.
ശനിയാഴ്ച ഉമ്മൻ ചാണ്ടി തുടക്കമിട്ട ‘അതിശയ പ്രഖ്യാപനം’ മണ്ഡലത്തെ ആദ്യ രണ്ടുനാൾ ആവേശം കൊള്ളിച്ചത് സ്വാഭാവികം. പിന്നെപ്പിന്നെ അണികൾക്ക് ആകാംക്ഷ മാറി ആശയക്കുഴപ്പമായി. രാഹുൽ ശരിക്കും വരുമോയെന്ന സന്ദേഹമാണ് പിന്നീട് തെളിഞ്ഞുനിന്നത്. ആദ്യ മൂന്നുനാൾ കളിചിരികളും തമാശകളുമായി കല്യാണ വീടുപോലെയായിരുന്നു കൽപറ്റയിലെ ഡി.സി.സി ഒാഫിസ്. രാഹുൽ മന്ത്രവും നേടാനിരിക്കുന്ന ഭൂരിപക്ഷത്തിെൻറ കണക്കുമൊക്കെയായി ഛോട്ടാ നേതാക്കന്മാർ വരെ വീരസ്യവുമായി ഒാഫിസിെൻറ കളംനിറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസമായി കാര്യങ്ങൾ ഒട്ടും പന്തിയല്ല. രാഹുൽ വരുമെന്ന സൂചനകളിൽനിന്ന് നേതാക്കളടക്കം ഉൾവലിഞ്ഞു തുടങ്ങിയപ്പോൾ അണികൾ അപകടം മണത്തു. ആവേശം നിരാശയിലേക്ക് വഴിമാറിത്തുടങ്ങി. മനംമടുത്തതിനാൽ ചൊവ്വാഴ്ച യു.ഡി.എഫിെൻറ പ്രവർത്തനങ്ങളൊന്നും നടന്നില്ല. അത് ചർച്ചയായപ്പോൾ ബുധനാഴ്ച അങ്ങിങ്ങായി ഒന്നുരണ്ടു കൺവെൻഷനുകൾ. സ്ഥാനാർഥിയില്ലെങ്കിലും സുൽത്താൻ ബത്തേരിയിലെ കൺെവൻഷനിൽ അടിക്കും ബഹളത്തിനുമൊന്നും കുറവുണ്ടായില്ല.
വ്യാഴാഴ്ച ഒരു പരിപാടിയുമില്ലാതെ വീണ്ടും കുത്തിയിരിപ്പ്. ആർപ്പുവിളിയും ആഘോഷവുമായി കഴിഞ്ഞിരുന്ന ഡി.സി.സി ഓഫിസിൽ ശ്മശാന മൂകത. രാഹുൽ വരില്ലെന്ന അടക്കംപറച്ചിലുകൾ ഉച്ചത്തിലായിത്തുടങ്ങിയപ്പോൾ നേതാക്കളൊന്നും അതുവഴി പോകാതായി. ഡി.സി.സി പ്രസിഡൻറുതന്നെ നിരാശ പരസ്യമാക്കി വരാനിരിക്കുന്നതിെൻറ സൂചന നൽകി. പോസ്റ്ററൊട്ടിക്കുന്ന പണിയൊന്നുമില്ലാത്തതിനാൽ അരിശവും നിരാശയുമൊക്കെ ചേർത്ത് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്ന തിരക്കിലാണ്. രാഹുൽ ഇല്ലെങ്കിൽ ഗ്രൂപ്പുകളിക്കുള്ള ചിട്ടവട്ടങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒരാഴ്ചത്തെ വൈവിധ്യമാർന്ന കാഴ്ചകൾക്കുശേഷം ഇനിയെന്ത് എന്നതിന് കാത്തിരിക്കുകയാണ് വയനാട് ലോക്സഭ മണ്ഡലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.