കോൺഗ്രസിനെ വെട്ടിലാക്കി വടകര സീറ്റ് ചർച്ച
text_fieldsന്യൂഡൽഹി: കെ.പി.സി.സി പ്രസിഡൻറിെൻറ ചുമതലാഭാരം പറഞ്ഞ് സിറ്റിങ് എം.പി മുല്ലപ്പള്ള ി രാമചന്ദ്രൻ പിന്മാറി നിൽക്കുന്ന വടകര ലോക്സഭ മണ്ഡലത്തിൽ പറ്റിയ സ്ഥാനാർഥി ഇല്ല െന്ന യാഥാർഥ്യത്തിനു മുന്നിൽ പതറി കോൺഗ്രസ്. വടകരയിലെ സ്ഥാനാർഥി ദാരിദ്ര്യം മലബാ റിലും സംസ്ഥാനത്തൊട്ടാകെയും പ്രചാരണ രംഗത്ത് കോൺഗ്രസിനെ വെട്ടിലാക്കുന്ന ചർച്ചയ ായി.
മുല്ലപ്പള്ളി രാമചന്ദ്രെൻറ പിന്മാറ്റത്തിന് ചുമതലാഭാരം മാത്രമല്ല കാരണം. ഇ നി മത്സരിക്കില്ലെന്ന് അഞ്ചുവർഷം മുേമ്പ അദ്ദേഹം പ്രഖ്യാപിച്ചതാണ്. കഴിഞ്ഞ തെരഞ്ഞെ ടുപ്പിൽ കിട്ടിയ തിരിച്ചടികൾ, പാർട്ടിക്കാർ പിന്നിൽനിന്ന് കുത്തിയത് എന്നിവ അടക്ക മുള്ള യാഥാർഥ്യങ്ങൾ അതിനു പിന്നിലുണ്ട്. രണ്ടുവട്ടം ജയിച്ചെങ്കിലും കഴിഞ്ഞ വട്ടം കഷ്ട ിച്ചു കടന്നുകൂടിയ മുല്ലപ്പള്ളിക്ക് ഇനിയൊരങ്കത്തിൽ തോൽവി താങ്ങാനാവില്ല.
തോറ്റാൽ കെ.പി.സി.സി പ്രസിഡൻറാണ് തോൽക്കുന്നത്. ഇതിനെല്ലാം പുറമെ, കോൺഗ്രസിെൻറ ദേശീയ സാധ്യതകൾ കൂടി വിലയിരുത്തി മറ്റു മുതിർന്ന നേതാക്കൾ പിന്മാറി നിൽക്കുന്നതിനിടയിൽ, സംസ്ഥാന രാഷ്ട്രീയത്തിൽ കേന്ദ്രീകരിച്ചുനിൽക്കാനാണ് മുല്ലപ്പള്ളി താൽപര്യപ്പെടുന്നത്.
എന്നാൽ, വടകരയിൽ യോജിച്ച സ്ഥാനാർഥിയില്ലാത്തത് സംസ്ഥാനത്തെ രാഷ്ട്രീയ ചർച്ചകളുടെ ഗതി തിരിക്കുന്നതായി. അക്രമ രാഷ്ട്രീയം സജീവ ചർച്ചയാവുന്ന വേളയിൽ, ക്രിമിനൽ കേസിെൻറ പശ്ചാത്തലമുള്ള പി. ജയരാജനെ സി.പി.എം സ്ഥാനാർഥിയാക്കിയിരിക്കേ, നേരിടാൻ പറ്റിയ സ്ഥാനാർഥിയെ കണ്ടെത്താൻപോലും കഴിഞ്ഞില്ലെന്ന വിമർശനമാണ് കോൺഗ്രസ് നേരിടുന്നത്.
കൊല്ലം ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണയെ ഡൽഹിക്ക് വിളിച്ചുവരുത്തി സ്ഥാനാർഥിത്വം െവച്ചുനീട്ടി വിഫലമായ ശേഷമാണ് ഇപ്പോൾ സജീവ് മാറോളി, അഡ്വ. പ്രവീൺ കുമാർ, സതീശൻ പാച്ചേനി തുടങ്ങിയ പേരുകൾ കോൺഗ്രസ് ചർച്ചചെയ്യുന്നത്.
ഇടുക്കി കാര്യത്തിൽ ഉമ്മൻ ചാണ്ടി നേരിട്ടതിനെക്കാൾ വലിയ സമ്മർദമാണ് ഇതിനിടയിൽ വീണ്ടും മത്സരിക്കാൻ മുല്ലപ്പള്ളി നേരിടുന്നത്. മുല്ലപ്പള്ളിക്ക് സ്ഥാനാർഥിത്വം നൽകാൻ എ.െഎ.സി.സി നേതൃത്വമാകെട്ട, എതിരല്ല.
ഒടുവിൽ ഗ്രൂപ് ജയിച്ചു, പാർട്ടിയോ?
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പടനായകരെയും മുൻനിരക്കാരെയും സ്ഥാനാർഥികളാക്കി എ വിഭാഗം. ഗ്രൂപ് താൽപര്യങ്ങൾക്കപ്പുറത്ത് വിജയസാധ്യത മാത്രമാകണം സ്ഥാനാർഥിനിർണയത്തിലെ ഘടകമെന്ന ദേശീയനേതൃത്വത്തിെൻറ നിർദേശം അട്ടിമറിച്ച് കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുകൾ ആധിപത്യം സ്ഥാപിച്ചപ്പോൾ നേട്ടം ഉമ്മൻ ചാണ്ടിക്ക്.
വയനാട് സീറ്റിന് ഗ്രൂപ്പുകൾ കടുംപിടിത്തം നടത്തിയതാണ് സ്ഥാനാർഥി പട്ടിക വൈകാൻ കാരണം. ഉമ്മൻ ചാണ്ടിയുടെ നിർബന്ധത്തിൽ കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖിന് സീറ്റ് ലഭിച്ചേക്കും. വയനാടിന് പിടിമുറുക്കിയിരുന്ന ഷാനിമോൾ ഉസ്മാൻ സ്വന്തം മണ്ഡലമായ ആലപ്പുഴയിൽ ജനവിധി തേടും.
എം.എം. ഹസന് വയനാട് നൽകാമെന്ന് എ ഗ്രൂപ്പിൽ ധാരണയുണ്ടായിരുന്നതായി പറയുന്നു. കെ.പി.സി.സി പട്ടികയിൽ ഹസൻ ഇടംപിടിക്കുകയും ചെയ്തു. മലപ്പുറത്ത് നിന്നുള്ള കെ.പി.സി.സി സെക്രട്ടറി അബ്ദുൽ മജീദും പട്ടികയിലുണ്ടായിരുന്നു. എന്നാൽ, ഡൽഹിയിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇതിൽ എ വിഭാഗത്തിലും അസ്വസ്ഥതയുണ്ട്.
വടകരയിൽ മുല്ലപ്പള്ളി വീണ്ടും മത്സരിക്കണമെന്ന് സമ്മർദമുണ്ടെങ്കിലും അദ്ദേഹം വഴങ്ങില്ലെന്നാണ് വിവരം. മുല്ലപ്പള്ളി സ്ഥാനാർഥിയായാൽ കെ.പി.സി.സിക്ക് ആക്ടിങ് പ്രസിഡൻറിെന നിയമിക്കണം. രണ്ട് വർക്കിങ് പ്രസിഡൻറുമാരും സ്ഥാനാർഥികളാണ്. സാേങ്കതികമായി കെ.പി.സി.സിക്ക് മറ്റ് ഭാരവാഹികളില്ല. യു.ഡി.എഫ് കൺവീനർ കൂടിയായ ബെന്നി ബെഹന്നാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാേക്കാസ്, ആേൻറാ ആൻറണി എന്നിവരാണ് ആദ്യഘട്ടത്തിൽ എ ഗ്രൂപ്പിൽ നിന്ന് സ്ഥാനാർഥിപട്ടികയിലെത്തിയത്.
െഎ ഗ്രൂപ്പിൽനിന്ന് കെ. സുധാകരൻ, ഹൈബി ഇൗഡൻ, വി.കെ. ശ്രീകണ്ഠൻ, അടൂർ പ്രകാശ് എന്നിവരും. ഇവരിൽ സുധാകരനും അടൂർ പ്രകാശും ഗ്രൂപ് താൽപര്യങ്ങൾപ്പുറത്ത് മണ്ഡലത്തിലെ പൊതുവികാരത്തിൻറ അടിസ്ഥാനത്തിലാണ് പട്ടികയിൽ ഇടം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.