Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപ്രചാരണത്തെച്ചൊല്ലി ...

പ്രചാരണത്തെച്ചൊല്ലി യു.ഡി.എഫിൽ കലഹം

text_fields
bookmark_border
പ്രചാരണത്തെച്ചൊല്ലി  യു.ഡി.എഫിൽ കലഹം
cancel

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതാക്കള്‍ സജീവമല്ലെന്ന പരാതിയുമായി യു.ഡി.എഫ് സ്ഥാനാർഥി കെ. മോഹന്‍കുമാർ രംഗത്ത്. കെ.പി.സി.സി അധ്യക്ഷനെയാണ് അദ്ദേഹം പരാതി അറിയിച്ചത്. ഇക്കാര്യം ചർച്ചയായതോടെ പ്രതികരണവുമായി എം.പിമാരായ ശശി തരൂരും കെ. മുരളീധരനും രംഗത്തെത്തി. അതേസമയം, പ്രചാരണത്തിന് കെ. മുരളീധരന്‍ ചുക്കാന്‍പിടിക്കുമെന്നും എല്ലാ നേതാക്കളും എത്തുെമന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ ഇടഞ്ഞുനില്‍ക്കുന്ന കെ. മുരളീധരനെയും ശശി തരൂരിനെയുമാണ് പരാതിയിലൂടെ മോഹന്‍കുമാര്‍ ഉന്നംെവച്ചത്. തരൂര്‍ പ്രചാരണത്തിനെത്താത്തത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. ആക്ഷേപങ്ങൾ തള്ളിയ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി, വരുംദിവസങ്ങളില്‍ നേതാക്കള്‍ സജീവമാകുമെന്ന് വ്യക്തമാക്കി.

തെൻറ അസാന്നിധ്യം ചർച്ചയായതില്‍ ഞെട്ടൽ രേഖപ്പെടുത്തിയ തരൂർ, ശനിയാഴ്ച മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചു. പാർലമെൻററി കമ്മിറ്റിയിൽ പെങ്കടുക്കാനും മറ്റും കേരളത്തിന് പുറത്തായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, മോഹൻകുമാറിെൻറ സ്ഥാനാർഥിത്വത്തോടുള്ള അതൃപ്തി മറച്ചുവെക്കാതെയായിരുന്നു മുരളീധരെൻറ പ്രതികരണം. താൻ മത്സരിച്ചപ്പോഴും ഒറ്റക്കായിരുന്നു പ്രചാരണെമന്ന് പറഞ്ഞ മുരളി, എന്നിട്ടും 7600 വോട്ടുകൾക്ക് ജയിക്കാനായെന്ന് പറഞ്ഞു. ഏതെങ്കിലും വ്യക്തി ഇല്ലാത്തത് പ്രചാരണത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കൺവെൻഷനുശേഷം കോഴിക്കോേട്ടക്ക് പോയ മുരളീധരൻ കഴിഞ്ഞദിവസങ്ങളിൽ മണ്ഡലത്തിൽ ഇല്ലാതിരുന്നത് പ്രചാരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എതിരാളികൾക്ക് ഗോളടിക്കാൻ അവസരം ഒരുക്കരുതെന്നും പ്രചാരണത്തിൽ കുറച്ചുകൂടി മുന്നേറാനുണ്ടെന്നും കെ. മോഹൻകുമാർ പ്രതികരിച്ചു.
അതേസമയം, ശനിയാഴ്ച ശാസ്തമംഗലത്ത് യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസ് ഉദ്ഘാടനത്തിന് മുരളിയും തരൂരും എത്തുമെന്ന് നേതൃത്വം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressUDFmalayalam newsPolitcs
News Summary - UDF Election campaign-Politics
Next Story