യു.എ.പി.എ വോെട്ടടുപ്പിൽ നയം പാളി സി.പി.എം; തിരുത്തി ലീഗ്
text_fieldsന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യു.എ.പി.എ) ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കുന്ന വേളയിൽ സി.പി.എമ്മിന് നയം പാളി. എൻ.െഎ.എ നിയമഭേദഗതി ബില്ലിനെ എതിർത്ത് കഴിഞ്ഞയാഴ്ച വോട്ടുചെയ്ത അംഗങ്ങൾ അതിനേക്കാൾ വീര്യം കൂടിയ യു.എ.പി.എ ബില്ലിൽ വോെ ട്ടടുപ്പിന് നിൽക്കാതെ ഇറങ്ങിപ്പോക്കാണ് പ്രതിഷേധ മാർഗമാക്കിയത്.
അതേസമയം, എൻ. െഎ.എ ബിൽ പാസാക്കിയ ഘട്ടത്തിൽ വിട്ടുനിന്ന് പ്രതിഷേധിച്ച മുസ്ലിംലീഗ്, അണികളുടെ ക ടുത്ത വിമർശനം ഏറ്റുവാങ്ങിയതിനൊടുവിൽ ഇക്കുറി നയം തിരുത്തി. പ്രമുഖ പ്രതിപക്ഷ പാർ ട്ടികൾ നടത്തിയ ഇറങ്ങിപ്പോക്കിൽ പെങ്കടുക്കാതെ ബില്ലിനെതിരെ വോട്ടു ചെയ്തു. ബിൽ ത ള്ളണമെന്ന ആവശ്യത്തിന്മേൽ വോെട്ടടുപ്പിന് നിർബന്ധം പിടിക്കുകയും ചെയ്തു.
എൻ. െഎ.എ ബില്ലിൽ മുസ്ലിം ലീഗ് വിട്ടുനിന്നതും സി.പി.എം എതിർത്ത് വോട്ടു ചെയ്തതും ശ്രദ്ധേ യമായിരുന്നു. സി.പി.എമ്മിെൻറ നിലപാടു മാറ്റം ഇപ്പോൾ വ്യാപക ചർച്ചക്ക് വഴി തുറന്നു. എ തിർത്ത് വോട്ടു ചെയ്യണമെന്ന് ചീഫ് വിപ് എ.എം. ആരിഫ് സഭയിലെ തമിഴ്നാട്ടുകാരായ മറ ്റു രണ്ടു പാർട്ടി അംഗങ്ങൾക്കും വിപ് നൽകിയിരുന്നു. എന്നാൽ, കോൺഗ്രസ്, തൃണമൂൽ കോൺഗ്ര സ്, ഡി.എം.കെ തുടങ്ങിയ കക്ഷികൾ ഇറങ്ങിപ്പോക്കു നടത്തിയപ്പോൾ ഒപ്പം ഇറങ്ങിപ്പോവുകയാണ് സി.പി.എം അംഗങ്ങൾ ചെയ്തത്.
കേരളത്തിലെ യു.ഡി.എഫ് ഘടകകക്ഷി എം.പിമാരെന്ന നിലക്ക് എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), തോമസ് ചാഴികാടൻ (കേരള കോൺഗ്രസ്) എന്നിവർ കോൺഗ്രസിനൊപ്പം ഇറങ്ങിപ്പോക്ക് നടത്തിയപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, നവാസ് കനി എന്നിവർ സഭയിൽ തന്നെയിരുന്നു.
ന്യൂനപക്ഷ രാഷ്ട്രീയത്തിെൻറ നിലപാട് നിർണയിച്ച വോെട്ടടുപ്പ്
ന്യൂഡൽഹി: യു.എ.പി.എ ഭേദഗതി ബില്ലിൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച കോൺഗ്രസും ഇടതുപക്ഷവും അടക്കമുള്ളവർ ഇറങ്ങിപ്പോയപ്പോൾ എതിർത്ത് വോട്ട് ചെയ്യാനുണ്ടായിരുന്നത് മുസ്ലിം സമുദായത്തെ രാഷ്ട്രീയമായി സംഘടിപ്പിച്ച സംഘടനകൾ മാത്രം.
കേരളത്തിൽനിന്നും തമിഴനാട്ടിൽനിന്നുമായി മൂന്നു എം.പിമാരുള്ള ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്, അസമിൽ നിന്ന് രണ്ട് എം.പിമാരുള്ള ഓൾ ഇന്ത്യ യുനൈറ്റഡ് െഡമോക്രാറ്റിക് ഫ്രണ്ട്, തെലങ്കാനയിൽ നിന്നും മഹാരാഷ്ട്രയിൽനിന്നും ഒാരോ എം.പിമാർ വീതമുള്ള ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ, ജമ്മു- കശ്മീരിലെ നാഷനൽ കോൺഫറൻസ് എന്നീ സംഘടനകളാണ് എതിർത്ത് വോട്ടു ചെയ്തത്. യു.എ.പി.എ നിയമത്തിലെ ഭേദഗതികളെ മാത്രമാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ മിക്ക കക്ഷികളും എതിർത്തതെങ്കിൽ നിരപരാധികളെ ജയിലുകളിൽ തള്ളിയ ആ നിയമം തന്നെ കരിനിയമമാണെന്നും അത് റദ്ദാക്കണമെന്നുമായിരുന്നു ഇൗ സംഘടനകൾ സ്വീകരിച്ച നിലപാട്. ചർച്ചക്ക് മറുപടി പറഞ്ഞ അമിത് ഷാ നിയമം തന്നെ റദ്ദാക്കാൻ പറയുന്ന ഇ.ടി ബഷീറിനെ പോലുള്ളവരാണ് സഭയിൽ വന്നിരിക്കുന്നതെന്നും അങ്ങനെെയങ്കിൽ ക്രിമിനൽ നടപടി ക്രമം(സി.ആർ.പി.സി) ഇല്ലാതാക്കാനും പൊലീസ് വേണ്ടെന്നു വെക്കാനും ഇവരൊക്കെ ആവശ്യപ്പെടുമെന്നും പരിഹസിച്ചു.
മുസ്ലിംകളെ പ്രീണിപ്പിക്കുന്ന പാർട്ടികളെന്ന് ബി.ജെ.പി ആരോപിക്കാറുള്ള സമാജ് വാദി പാർട്ടിയുടെയും തൃണമുൽ കോൺഗ്രസിെൻറയും അഅ്സം ഖാനെ പോലുള്ള മുസ്ലിം എം.പിമാർക്കു പോലും യു.എ.പി.എയോടുള്ള തങ്ങളുടെ എതിർപ്പ് വോട്ടിൽ രേഖപ്പെടുത്താൻ കഴിയാതെ പാർട്ടിയുടെ നിർദേശ പ്രകാരം ലോക്സഭ വിട്ടിറങ്ങിപ്പോേകണ്ടി വന്നു.
പ്രതിപക്ഷത്തെ ഭൂരിഭാഗവും ഇറങ്ങിപ്പോയപ്പോൾ എതിരെ വോട്ടു രേഖപ്പെടുത്തുമെന്ന് ഉറച്ച തീരുമാനമെടുത്ത് സഭയിലിരുന്ന എട്ടു എം.പിമാർക്കു നേരെ ബി.െജ.പി അംഗങ്ങൾ ഒന്നടങ്കം ആക്രോശങ്ങളും പരിഹാസങ്ങളുമായി തിരിഞ്ഞു. സർക്കാറിന് ബിൽ പാസാക്കാനുള്ള ഭൂരിപക്ഷമുണ്ടായിട്ടും വോട്ടിനിട്ട് തങ്ങളുടെ സമയം മെനക്കെടുത്തുന്നതെന്തിനാണെന്ന് ഇവർ സ്പീക്കേറാടും ചോദിച്ചു. ഇതൊന്നും ഗൗനിക്കാതെ ഇൗ എം.പിമാർ കാലിയായി കിടന്ന പ്രതിപക്ഷ ബെഞ്ചുകളിൽ മുൻ നിരയിലേക്ക് കടന്നിരുന്നു. ബിൽ വോട്ടിനിട്ട് പാസാക്കിയ സ്പീക്കർ ഭേദഗതിയുമായി മുന്നോട്ടുപോകുന്നോ എന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയോടും അസദുദ്ദീൻ ഉവൈസിയോടും ചോദിച്ചപ്പോൾ തങ്ങളുടെ ഭേദഗതികളിലുറച്ചുനിന്ന് ഇരുവരും വോട്ടിനിടാൻ ആവശ്യപ്പെട്ടു.
ബിൽ ജനവിരുദ്ധം –പ്രതിപക്ഷം
ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ പുതിയ ഭേദഗതി നിർദേശങ്ങൾ ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമെന്ന് പ്രതിപക്ഷം. പ്രതിയോഗികളെ കുരുക്കാനാണ്, രാജ്യസുരക്ഷയുടെ പേരിൽ ഇത്തരമൊരു നിയമനിർമാണം നടത്തുന്നതെന്ന് വിവിധ പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ കുറ്റപ്പെടുത്തി.
മഹ്വ മൊയ്ത്ര (തൃണമൂൽ കോൺഗ്രസ്): ദേശവിരുദ്ധ മുദ്ര ചാർത്തി എതിരാളികളെ ഉന്നംവെക്കാൻ സർക്കാറിന് അവസരം നൽകുന്ന നിയമഭേദഗതിയാണിത്. സർദാർ പേട്ടലിെൻറ പ്രതിമ നിർമിച്ചവർ അത്രത്തോളം ഉയർന്നു ചിന്തിക്കുകയാണ് വേണ്ടത്. സഭയിൽ ഭൂരിപക്ഷമുണ്ടെന്നു കരുതി പ്രതിപക്ഷത്തെയും വിമർശകരെയും ദേശവിരുദ്ധരായി കാണുന്ന ഏർപ്പാട് ശരിയല്ല.
ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിംലീഗ്): ടാഡ, പോട്ട, അഫ്സ്പ നിയമങ്ങൾ വലിയതോതിൽ ദുരുപയോഗം ചെയ്തതാണ് കാണാൻ കഴിഞ്ഞത്. യു.എ.പി.എ നിയമം നിലവിലെ രൂപത്തിൽതന്നെ ദുരുപയോഗം ചെയ്യപ്പെടുേമ്പാഴാണ് അന്വേഷണ ഏജൻസിക്ക് വലിയ അധികാരം നൽകുന്നത്. നീതിപീഠത്തെയും മറികടക്കുന്ന അധികാരങ്ങൾ ഇതുവഴി സർക്കാറിന് കിട്ടുന്നു. ഇഷ്ടപ്പെടാത്ത ആശയവും നിലപാടുമുള്ളവരെ കുടുക്കാൻ നിയമഭേദഗതി വഴി സർക്കാറിന് സാധിക്കും. ഒരു ലഘുലേഖയുടെയോ മുദ്രാവാക്യത്തിെൻറയോ പേരിൽപോലും ആളുകളെ കുടുക്കാൻ അന്വേഷണ ഏജൻസിക്കു കഴിയും. മാധ്യമസ്വാതന്ത്ര്യവും അപകടപ്പെടുത്തും. യു.എ.പി.എ നിയമം അപ്പാടെ പിൻവലിക്കുകയാണ് വേണ്ടത്.
എൻ.കെ. പ്രേമചന്ദ്രൻ: രാഷ്ട്രീയ എതിരാളികളെയും വേട്ടയാടാൻ നിയമഭേദഗതി വഴിയൊരുക്കും. ടാഡയും പോട്ടയും ദുരുപയോഗം മുൻനിർത്തി പിൻവലിക്കേണ്ടിവന്നു. ഇത് കോടതിയിൽ ചോദ്യംചെയ്യപ്പെടും.
എ.എം. ആരിഫ് (സി.പി.എം): പശുക്കൊല ആരോപണം നേരിടുന്നവർക്കെതിരെപ്പോലും ദേശസുരക്ഷ നിയമ വ്യവസ്ഥ ചുമത്തപ്പെടുന്നുണ്ട്. അതിനിടയിലാണ് പുതിയ നിയമ ഭേദഗതി. സർക്കാറിനെ വിമർശിക്കുന്നവരും രാഷ്ട്രീയ പ്രതിയോഗികളും ഉന്നംവെക്കപ്പെടാം. ഹിന്ദുത്വ ഭീകരതയോട് സർക്കാറിന് മൃദുസമീപനമാണ്.
അസദുദ്ദീൻ ഉവൈസി (എ.െഎ.എം.െഎ.എം): ശരിയായ നിയമവാഴ്ചക്കെതിരാണ് ഇൗ നിയമനിർമാണം. ദേശീയതയുടെ പേരിൽ സർക്കാറിെൻറ വികാരമനുസരിച്ച് ഭീകരരും ഭീകരതയും വ്യാഖ്യാനിക്കപ്പെടുകയാണ്. യു.എ.പി.എ നിയമകാർക്കശ്യത്തിന് കോൺഗ്രസും ഉത്തരവാദിയാണ്. അവർ ഭരിച്ച കാലത്തും നിരവധി പേർ അകാരണമായി കുടുങ്ങിയിട്ടുണ്ട്. അധികാരം നഷ്ടപ്പെടുേമ്പാൾ കോൺഗ്രസ് വലിയ മുസ്ലിംസ്നേഹം കാണിക്കും. എല്ലാ കാടൻനിയമങ്ങളും മുസ്ലിംകൾക്കും ദലിതുകൾക്കുമെതിരെയാണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.