Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമണ്ഡലത്തി‍െൻറ...

മണ്ഡലത്തി‍െൻറ ‘ഷേപ്’ മാറ്റിയ അട്ടിമറിവിജയം

text_fields
bookmark_border
Hamza-T-K
cancel

നിന്നുകൊടുത്താൽ മതി. മുസ്ലിംലീഗ് സ്ഥാനാർഥി തനിയെ കോണികയറും. ജയിക്കും. അതായി രുന്നു മഞ്ചേരി മണ്ഡലത്തിെൻറ ചരിത്രം. അതൊരുനാൾ തിരുത്തപ്പെട്ടു. 2004ൽ 14ാം ലോക്സഭ തെര ഞ്ഞെടുപ്പിൽ. 47,743 വോട്ടിെൻറ ഭൂരിപക്ഷത്തിന് അന്ന് മഞ്ചേരി ചുവന്നു. കെ.പി.എ. മജീദിനെ പരാ ജയപ്പെടുത്തി പച്ചപ്പിനുമേൽ ചുവപ്പിെൻറ വിജയമെഴുതിയത് ടി.കെ. ഹംസ. പ്രമുഖ സി.പി.എ ം നേതാവും ജില്ല സെക്രേട്ടറിയറ്റ് അംഗവുമായിരുന്നു അദ്ദേഹം. സംസ്ഥാനം കണ്ട എക്കാലത്തെ യും വലിയ അട്ടിമറി വിജയങ്ങളിലൊന്നായിരുന്നു മഞ്ചേരിയിലേത്.

അന്നത്തെ മഞ്ചേരി മണ ്ഡലം ഇന്ന് അതേ രൂപത്തിലില്ല. പേര് മലപ്പുറം എന്നായി. അന്നുണ്ടായിരുന്ന ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ മൂന്നെണ്ണം മലപ്പുറം നിയമസഭ മണ്ഡലത്തിൽ ചേർന്നു. പഴയ മഞ്ചേരി മണ്ഡലത്തിൽ നിലമ്പൂർ, വണ്ടൂർ, മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി എന്നിവയും കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ബേപ്പൂർ, കുന്ദമംഗലം എന്നിവയുമായിരുന്നു നിയമസഭ സീറ്റുകൾ. ഇതിൽ ബേപ്പൂരും കുന്ദമംഗലവും കോഴിക്കോട്ടേക്കും വണ്ടൂരും നിലമ്പൂരും പുതുതായി പിറന്ന ഏറനാടും വയനാട് പാർലമെൻറ് മണ്ഡലത്തിലേക്കും ചേർന്നു. ശേഷിച്ചത് ലീഗി‍െൻറ ഉറച്ച കോട്ടയായ മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി എന്നിവ. ഇതിനൊപ്പം ലീഗിന് ഭയപ്പാടില്ലാത്ത വേങ്ങര, വള്ളിക്കുന്ന്, മങ്കട, പെരിന്തൽമണ്ണ എന്നിവകൂടി ചേർന്നാണ് പുതിയ മലപ്പുറം ലോക്സഭ മണ്ഡലമുണ്ടാവുന്നത്.

തെൻറ അട്ടിമറി വിജയമാണ് പഴയ മണ്ഡലംതന്നെ ഇല്ലാതാക്കിയതിന് പിന്നിലെന്ന് ടി.കെ. ഹംസ തറപ്പിച്ചു പറയുന്നു. ഇതേ മണ്ഡലത്തിൽ 2009ൽ ഹംസ പോരാടിത്തോറ്റിട്ടുമുണ്ട്. പൊന്നാനിയിൽനിന്ന് മഞ്ചേരിയിൽ തിരിച്ചെത്തിയ ഇ. അഹമ്മദുമായായിരുന്നു ആ മത്സരം. ഒരു ലക്ഷം വോട്ടിനായിരുന്നു തോൽവി. രണ്ടു ലക്ഷത്തിന് തോൽക്കേണ്ടിടത്താണ് ഇത്രയും വോട്ട്പിടിച്ചതെന്ന് ഹംസ. ഒളിച്ചോടിയെന്ന് പറയാതിരിക്കാനുള്ള മത്സരമായിരുന്നു അതെന്നും പാർലമെൻറ് തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ അദ്ദേഹം അനുസ്മരിക്കുന്നു.

ബി.ജെ.പിക്കെതിരെ ആരുമായും ഒത്തുപോവാമെന്നായിരുന്നു 2004ൽ സി.പി.എം നയം. സ്ഥാനാർഥി നിർണയത്തിൽ സി.പി.എം മലപ്പുറം ജില്ല സെക്രേട്ടറിയറ്റിലെ താനടക്കം 12 പേരും കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. അതിനു മുമ്പുതന്നെ പാർട്ടിയിൽ താൻ മത്സരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ജില്ല സെക്രേട്ടറിയറ്റിൽ എല്ലാവരും പറഞ്ഞത്, ഇത്തവണ ഹംസാക്ക മത്സരിക്കട്ടെ എന്നായിരുന്നു. എല്ലാം കേട്ടിരുന്ന പാലോളി തന്നോട് അഭിപ്രായം ചോദിച്ചാണ് യോഗം പിരിഞ്ഞത്. സംസ്ഥാന കമ്മിറ്റിയിൽ വിഷയം അവതരിപ്പിച്ചശേഷം പാലോളിതന്നെയാണ് തീരുമാനം ജില്ല സെക്രേട്ടറിയറ്റിൽ റിപ്പോർട്ട് ചെയ്തത്. അപ്പോഴും തെൻറ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല. സ്ഥാനാർഥി പ്രഖ്യാപനത്തിന് പത്തു ദിവസം കൂടിയുണ്ടായിരിക്കെ താൻ പാലോളിയോട് അനുമതി തേടി, പ്രചാരണം തുടങ്ങിക്കോട്ടേ എന്ന്. അതിന് സമ്മതം കിട്ടി. തുടർന്ന് വണ്ടൂർ, നിലമ്പൂർ, കാളികാവ് മേഖലകളിൽ കുടുംബങ്ങളെയും അവരുടെ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരെയും നേരിൽ സന്ദർശിച്ചു. എല്ലാവരുടെയും പിന്തുണ തേടി.

കുടുംബത്തിലെ ലീഗുകാരും മറ്റു പാർട്ടിക്കാരും എതിരുപറഞ്ഞില്ല. ഒരുമാസമാണ് പ്രചാരണത്തിന് കിട്ടിയത്. പ്രചാരണം പകുതിയായപ്പോൾ ജയിക്കുകയാണെന്ന തോന്നൽ വന്നുതുടങ്ങി. ഇക്കാര്യം പാർട്ടിയെ രഹസ്യമായി അറിയിച്ചു.

വോട്ടെണ്ണൽ ദിനത്തിൽ ഒരു റൗണ്ട് കഴിഞ്ഞപ്പോൾ സമാസമം. രണ്ടാം റൗണ്ടിൽ ഞങ്ങൾ മുന്നിൽ വന്നു. മൂന്നാം റൗണ്ടിൽ മുന്നേറി. അതോടെ വിജയം അടുത്തെത്തിയെന്ന് മനസ്സിലായി. ഉടൻ ജില്ല സെക്രട്ടറിയായിരുന്ന കെ. സെയ്താലിക്കുട്ടിക്കൊപ്പം കാറിൽ മലപ്പുറത്തെ ജില്ല കമ്മിറ്റി ഒാഫിസിലേക്ക്. അവിടെ എത്തിയപ്പോഴേക്കും സംഗതി റെഡി. പ്രവർത്തകർ ചെെങ്കാടി പാറിക്കുന്നു. മഞ്ചേരിയെ ചുവപ്പിച്ചത് ഒാർത്തെടുക്കുേമ്പാൾ ഹംസയുടെ മുഖത്ത് കുസൃതിച്ചിരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamza t kt k hamza
News Summary - tk hamsa-politics news
Next Story