Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതൃശൂർ: വൻമരങ്ങൾ...

തൃശൂർ: വൻമരങ്ങൾ കടപുഴകിയ മണ്ഡലം

text_fields
bookmark_border
തൃശൂർ: വൻമരങ്ങൾ കടപുഴകിയ മണ്ഡലം
cancel

കോൺഗ്രസിെൻറ കോട്ട, ലീഡറുടെ തട്ടകം എന്നൊക്കെയാണ് വിശേഷണമെങ്കിലും തൃശൂർ ലോക്സഭ മണ്ഡലം കോൺഗ്രസിനെ ക്കാൾ കൂറുകാണിച്ചത് പലപ്പോഴും ഇടതുപക്ഷത്തോടാണ്. 1951 മുതൽ 2014 വരെയുള്ള 16 തെരഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താൽ 10 തവണ ഇടത് സ്ഥാനാർഥികൾക്കായിരുന്നു ജയം, ആറു തവണ കോൺഗ്രസിനും. ദുർബലരെന്ന് കരുതിയവർ ജയിച്ചു കയറുകയും കരുത്തന് മാരെ വീഴ്ത്തുകയും ചെയ്ത ചരിത്രം കൂടിയുണ്ട്, തൃശൂരിന്.

കേരളത്തിലെ കോൺഗ്രസിെൻറ ഭീഷ്മാചാര്യനെന്ന ും ഒരു ഘട്ടത്തിൽ ദേശീയ തലത്തിൽ പാർട്ടിയിലെ കിങ് മേക്കറെന്നും വിശേഷണമുള്ള കെ. കരുണാകരനും മകൻ കെ. മുരളീധരനും സ ി.പി.െഎയുടെ സൗമ്യ സാന്നിധ്യമായിരുന്ന വി.വി. രാഘവനോട് അടുത്തടുത്ത മത്സരങ്ങളിൽ തോറ്റത് പാർട്ടി അരമനയിൽ ചി ലരുടെ കണക്കുകൂട്ടലുകളുടെകൂടി ഫലം ആയിരുന്നെങ്കിലും അത്തരം അകത്തള വിശേഷങ്ങൾ അറിയാത്ത നാട്ടുകാരും സാധാരണ കോൺ ഗ്രസ് പ്രവർത്തകരും ഇന്നും ഞെട്ടലോടെ ഒാർക്കുന്ന ഫലങ്ങളാണ്. അതിെൻറ ബാക്കി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില ായിരുന്നു. തൃശൂർ മണ്ഡലത്തിൽ കരുണാകരെൻറ മകൾ പത്മജ വേണുഗോപാലിനും കാലിടറി. സി.പി.െഎയുടെ വി.എസ്. സുനിൽകുമാറ ിനോട് പത്മജ പരാജയപ്പെടാൻ വീണ്ടും കോൺഗ്രസിലെ ചേരിപ്പോര് കാരണമായെങ്കിലും ഫലത്തിൽ തൃശൂർ കരുണാകര കുടുംബത്തിെൻറ ‘വാട്ടർലൂ’ ആയി.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ (കു)പ്രസിദ്ധമായ സീറ്റ് വെച്ചുമാറ്റത്തിനൊടുവിൽ പാർട്ടി സ്ഥാനാർഥി കെ.പി. ധനപാലൻ സി.പി.െഎയിലെ സി.എൻ. ജയദേവനോട് തോറ്റത് 38,227 വോട്ടിനാണ്. 2009ൽ കോൺഗ്രസിലെ പി.സി. ചാക്കോയോട് പരാജയപ്പെട്ട ജയദേവെൻറയും ഇടതു മുന്നണിയുടെയും മധുര പ്രതികാരമായിരുന്നു അതെന്ന് പറയാമെങ്കിലും കോൺഗ്രസിലെ തൊഴുത്തിൽകുത്താണ് ഇൗ ഫലത്തെ സ്വാധീനിച്ചത്. തൃശൂർ വിട്ട് ചാലക്കുടിയിലെത്തിയ പി.സി. ചാക്കോക്കും പരാജയത്തിെൻറ കയ്പറിയേണ്ടി വന്നു.

ഗുരുവായൂർ, മണലൂർ, ഒല്ലൂർ‍, തൃശൂർ, നാട്ടിക‍, ഇരിങ്ങാലക്കുട‍, പുതുക്കാട്‍ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശൂർ ലോക്സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും ഇടതുമുന്നണി തൂത്തുവാരി. ഏഴു മണ്ഡലത്തിലുമായി മുന്നണി അധികം േനടിയത് ഒന്നര ലക്ഷം വോട്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനോടുള്ള ഉറച്ച കൂറ് ഉപേക്ഷിച്ചാണ് കഴിഞ്ഞ തവണ തൃശൂരിൽ വി.എസ്. സുനിൽകുമാറിനെ ജയിപ്പിച്ചത്.

1951ൽ സ്വതന്ത്രനായി മത്സരിച്ച ജോസഫ് മുണ്ടശ്ശേരിയെ പരാജയപ്പെടുത്തി കോൺഗ്രസിലെ ഇയ്യുണ്ണി ചാക്കോ ലോക്സഭയിൽ എത്തിയതിനു ശേഷം 1980 വരെയുള്ള ആറു തെരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയമറിഞ്ഞു. തുടർച്ചയായ ജയം സി.പി.െഎക്കായിരുന്നു. സി.പി.െഎയും സി.പി.എമ്മും പോരാടിയ 1971ലും 77ലും ജയം സി.പി.െഎക്കായിരുന്നു. ‘71ൽ സി. ജനാർദനനും ‘77ൽ കെ.എ. രാജനും പരാജയപ്പെടുത്തിയത് കെ.പി. അരവിന്ദാക്ഷനെ. 1984ൽ പി.എ. ആൻറണിയാണ് കോൺഗ്രസിനു വേണ്ടി തൃശൂർ സീറ്റ് പിടിച്ചെടുത്തത്. അന്ന് പരാജയപ്പെട്ട സി.പി.െഎയിലെ വി.വി. രാഘവനാണ് 1996ലും ‘98ലും യഥാക്രമം കെ. കരുണാകരനെയും കെ. മുരളീധരനെയും തോൽപിച്ചത്. ‘89ലും പി.എ. ആൻറണി കോൺഗ്രസിെൻറ സീറ്റ് നിലനിർത്തി. ‘91ൽ പി.സി. ചാക്കോയിലൂടെ ഹാട്രിക് നേടിയ കോൺഗ്രസ് തുടർച്ചയായ രണ്ട് പരാജയത്തിനു ശേഷം ‘99ൽ എ.സി. ജോസിലൂടെയാണ് തൃശൂർ തിരിച്ചു പിടിച്ചത്. കരുണാകരനെയും മുരളീധരനെയും തറപറ്റിച്ച വി.വി. രാഘവനാണ് അന്ന് ജോസിനോട് തോൽവിയറിഞ്ഞത്. 2004ൽ സി.പി.െഎയുടെ സി.കെ. ചന്ദ്രപ്പൻ ജയിച്ച സീറ്റ് 2009ൽ വീണ്ടും പി.സി. ചാക്കോ വഴി കോൺഗ്രസിെൻറ കൈകളിലെത്തി. 2014ൽ വീണ്ടും ജയദേവനിലൂടെ സി.പി.െഎയുടെ പ്രതിനിധി േലാക്സഭയിലെത്തി.

മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള അതിരൂപതയുടെ നിലപാട് പലപ്പോഴും ഫലത്തെ സ്വാധീനിക്കാറുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അത് കണ്ടു. യു.ഡി.എഫിെൻറ വോട്ട് ബാങ്ക് എന്ന് പറയുെമങ്കിലും അതിരൂപത ‘പിണങ്ങിയാൽ’ ഫലം മറിച്ചാവും. പി.സി. ചാക്കോ എന്ന കരുത്തൻ കഴിഞ്ഞതവണ കളം വിട്ടത് ഇൗ പിണക്കം ഭയന്നാണ്. എന്നിട്ടും ധനപാലൻ രക്ഷപ്പെടാതിരുന്നതും പിണക്കം മാറാതിരുന്നതുകൊണ്ടായിരുന്നു. ഇപ്പോഴും യു.ഡി.എഫുമായി സഭ അത്ര സുഖത്തിലല്ല. മദ്യനയം പോലുള്ള വിഷയങ്ങളുടെ പേരിലും മുഖ്യമന്ത്രിയുടെ കർക്കശ നിലപാടുകളിലും ഇടതിനോടുമുണ്ട്, നീരസം. ഒന്നര ലക്ഷം പ്ലസ് എന്ന കടമ്പ കടക്കാൻ പറ്റുന്ന സ്ഥാനാർഥിയെയാണ് കോൺഗ്രസ് തേടുന്നത്. ഡി.സി.സി പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞ് മത്സരിക്കാൻ തയാറെടുക്കുന്ന ടി.എൻ. പ്രതാപൻ ചാലക്കുടി, അല്ലെങ്കിൽ തൃശൂരിൽ മത്സരിക്കുമെന്ന് ശ്രുതിയുണ്ട്. സാക്ഷാൽ വി.എം. സുധീരനെ മത്സരിപ്പിക്കാൻ എ.െഎ.സി.സി തലത്തിൽ ശ്രമം നടക്കുന്നുവെന്നതാണ് മറ്റൊരു വിവരം. അതിരൂപതയോട് അടുത്തു നിൽക്കുന്ന മുൻ എം.എൽ.എ എം.കെ. പോൾസൺ മാസ്റ്ററുടെ മരുമകനായ യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസും സഭക്ക് താൽപര്യമുള്ള ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തും ഉൾപ്പെടെ കോൺഗ്രസിെൻറ അകത്തളങ്ങളിൽ പതിവുേപാലെ പേരുകൾ സുലഭമാണ്. അതേസമയം, മണ്ഡലത്തിന് പുറത്തുള്ളവരെ വേണ്ടെന്ന വികാരം ഗ്രൂപ്പിന് അതീതമായി കോൺഗ്രസ് പങ്കുവെക്കുന്നു.

തൃശൂരിൽനിന്ന് കഴിഞ്ഞ മത്സരത്തിൽ ലോക്സഭയിൽ എത്തിയ സി.എൻ. ജയദേവനാണ് രാജ്യത്തുതന്നെ പാർട്ടിയുടെ മാനം കാത്തത്. ലോക്സഭയിൽ സി.പി.െഎയുടെ ഇൗ ഏക അംഗം ഇത്തവണ മത്സരിക്കുന്ന കാര്യത്തിൽ അത്ര ഉറപ്പുപോര. വ്യക്തിപരമായി അദ്ദേഹം സന്നദ്ധനെല്ലന്നാണ് വിവരം. അങ്ങനെയെങ്കിൽ മുൻ മന്ത്രി കെ.പി. രാജേന്ദ്രെൻറ പേരിനാണ് മുൻതൂക്കം. ബി.ജെ.പി ഇത്തവണ ശക്തിപരീക്ഷണത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ തവണ മണ്ഡലത്തിൽ അത്ര പരിചിതനല്ലാത്ത കെ.പി. ശ്രീശൻ ഒരു ലക്ഷത്തിലധികം വോട്ട് നേടി. ഇത്തവണ ഒരു കൈ നോക്കാൻ പറ്റിയ മണ്ഡലങ്ങളിൽ ഒന്നായി തൃശൂരിനെ ബി.ജെ.പി കാണുന്നുണ്ട്. ബി.ഡി.ജെ.എസിന് മണ്ഡലത്തിൽ ചെറുതല്ലാത്ത സ്വാധീനമുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി െക. സുരേന്ദ്രൻ തൃശൂരിൽ മത്സരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾതന്നെ പ്രചരിപ്പിക്കുന്നുണ്ട്; ഒപ്പം മറ്റു ചില പേരുകളും. ശബരിമല വിഷയം ഏത് വിധത്തിൽ പ്രതിഫലിക്കുമെന്ന ആകാംക്ഷ മൂന്ന് മുന്നണിക്കുമുണ്ട്. മൂന്ന് കൂട്ടരും ഒരേസമയം അതിെൻറ ആശങ്കയും പ്രതീക്ഷയും കൊണ്ടുനടക്കുന്നു.

ജില്ലയിൽ ഉൾപ്പെടുന്ന മൂന്നു വീതം നിയമസഭാ മണ്ഡലങ്ങളുള്ള ആലത്തൂർ, ചാലക്കുടി ലോക്സഭ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ഇടതു മുന്നണിക്കായിരുന്നു ജയം. തദ്ദേശ സ്ഥാപനങ്ങളിലും ഇടതു മുന്നണിക്ക് മൃഗീയമായ മേൽക്കൈയുണ്ട്.

തൃശൂർ ലോക്സഭ (2014)
സി.എൻ. ജയദേവൻ (സി.പി.ഐ) -3,89,209
കെ.പി. ധനപാലൻ (കോൺഗ്രസ്) -3,50,982
െക.പി. ശ്രീശൻ (ബി.ജെ.പി) -1,02,681
ഭൂരിപക്ഷം -38,227.

നിയമസഭ (2016)
പുതുക്കാട്
പ്രഫ. സി. രവീന്ദ്രനാഥ് (എൽ.ഡി.എഫ്-സി.പി.എം) -79,464
സുന്ദരൻ കുന്നത്തുളളി (യു.ഡി.എഫ്-കോൺഗ്രസ്) -40,986
എ. നാഗേഷ് (എൻ.ഡി.എ-ബി.ജെ.പി) -35,833
ഭൂരിപക്ഷം -38,478

തൃശൂർ
വി.എസ്. സുനിൽകുമാർ (എൽ.ഡി.എഫ്-സി.പി.െഎ) -53,664
പത്മജ വേണുഗോപാൽ (യു.ഡി.എഫ്-കോൺഗ്രസ്) -46,677
ബി. ഗോപാലകൃഷ്ണൻ (ബി.ജെ.പി) -24748
ഭൂരിപക്ഷം -6,987

ഒല്ലൂർ
കെ. രാജന്‍ (എൽ.ഡി.എഫ്-സി.പി.െഎ) -71,666
എം.പി. വിൻസെൻറ് (യു.ഡി.എഫ്-കോൺഗ്രസ്) -58,418
സന്തോഷ് (എൻ.ഡി.എ-ബി.ഡി.ജെ.എസ്) -17,694.
ഭൂരിപക്ഷം -13,248

ഇരിങ്ങാലക്കുട
പ്രഫ. കെ.യു. അരുണന്‍ (എൽ.ഡി.എഫ്-സി.പി.എം) -59,730
തോമസ് ഉണ്ണിയാടൻ (യു.ഡി.എഫ്-കേരള കോൺഗ്രസ് എം) -57,019
ഡി. സി. സന്തേഷ് (എൻ.ഡി.എ-ബി.ജെ.പി) -30,420
ഭൂരിപക്ഷം -2,711

മണലൂർ
മുരളി പെരുനെല്ലി (എൽ.ഡി.എഫ്-സി.പി.എം) -70,422
ഒ. അബ്ദുറഹ്മാൻ കുട്ടി (യു.ഡി.എഫ്-കോൺഗ്രസ്) -51,097
എ.എൻ. രാധാകൃഷ്ണൻ (എൻ.ഡി.എ-ബി.ജെ.പി) -37,680
ഭൂരിപക്ഷം -19,325

ഗുരുവായൂർ
കെ.വി. അബ്ദുൾ ഖാദർ (എൽ.ഡി.എഫ്-സി.പി.എം) -66,088
പി.എം. സാദിഖലി (യു.ഡി.എഫ് -മുസ്ലിം ലീഗ്) 50,990
നിവേദിത (ബി.ജെ.പി) -25,490.
ഭൂരിപക്ഷം -15,098

നാട്ടിക
ഗീത ഗോപി -(എൽ.ഡി.എഫ് -സി.പി.ഐ) -70,218
കെ.വി. ദാസൻ -യു.ഡി.എഫ്-കോൺഗ്രസ്) -43,441
ടി.വി. ബാബു -(എൻ.ഡി.എ -ബി.ഡി.ജെ.എസ്) -33,650.
ഭൂരിപക്ഷം -26777


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsLok Sabah Election 2019Thrissur Constituency
News Summary - Thrissur Constituency - Political news
Next Story