ഇ.പിക്കെതിരായ ആരോപണം കരുതലോടെ കൈകാര്യം ചെയ്യണമെന്ന് ദേശീയ നേതൃത്വം
text_fieldsന്യൂഡൽഹി: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി കരുതലോടെ കൈകാര്യം ചെയ്യാൻ ദേശീയ നേതൃത്വത്തിന്റെ നിർദേശം. പരസ്യമായ ചേരി തിരിവിലേക്ക് പോകരുതെന്നും സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വം നിർദേശം നല്‍കിയെന്നാണ് അറിവ്. ഇതു സംബന്ധിച്ച അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന ഘടകത്തിന് തീരുമാനം എടുക്കാമെന്നാണ് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്.
കേന്ദ്ര നേതൃത്വം കൂടി ഇടപെട്ട പശ്ചാത്തലത്തിനാൽ വെള്ളിയാഴ്ച നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത് ഇ.പി ജയരാജന്‍ കണ്ണൂരിലെ വൈദീകം റിസോര്‍ട്ട് വിവാദത്തില്‍ വിശദീകരണം നൽകുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടേറിയറ്റിൽ ഈ വിഷയം ചർച്ച ചെയ്യും. വിവാദ റിസോർട്ട് സംബന്ധിച്ച പരാതി പരിശോധന നടത്തിയ ശേഷം കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നൽകുകയായരുക്കും അടുത്ത നടപടി.
ഇ.പി ജയരാജനെതിരെ പി ജയരാജന്‍ ഇതുവരെ പരാതി എഴുതി നല്‍കിയിട്ടില്ല. എന്നാല്‍ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിക്കണമെന്ന നിലപാടിലാണ് സി.പി.എം കേന്ദ്ര നേതാക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

