തമിഴ്നാട്ടിൽ മൂന്നുവീതം സീറ്റിന് സി.പി.എമ്മും സി.പി.െഎയും
text_fieldsചെന്നൈ: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽനിന്ന് പരമാവധി സീറ്റുകൾ ന േടാൻ ഇടതുകക്ഷികളുടെ ശ്രമം. ഡി.എം.കെ മുന്നണിയിൽ നേരത്തേ തന്നെ ചേക്കേറിയ സി.പി.െഎയും സി.പി.എമ്മും മൂന്നു സീറ്റുകൾ വീതം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.
ഇതിെൻറ ഭാഗമ ായി ഇരുകക്ഷികളും വിജയസാധ്യതയുള്ള അഞ്ച് ലോക്സഭ മണ്ഡലങ്ങളുടെ പട്ടിക സമർപ്പിക്കാനും ഇതിൽനിന്ന് മൂന്നു വീതം സീറ്റുകൾ അനുവദിക്കാനുമായിരിക്കും ആവശ്യം ഉന്നയിക്കുക.
നാഗപട്ടണം, തിരുപ്പൂർ, തെങ്കാശി, ചെന്നൈ (നോർത്ത്), കൃഷ്ണഗിരി എന്നീ മണ്ഡലങ്ങളുടെ പട്ടിക സി.പി.െഎയും കോയമ്പത്തൂർ, മധുര, കന്യാകുമാരി, ചിദംബരം, ഡിണ്ഡുക്കൽ എന്നിങ്ങനെ സി.പി.എമ്മും പട്ടിക തയാറാക്കിയിട്ടുണ്ട്. 2004ൽ ഡി.എം.കെ മുന്നണിയിൽ കോയമ്പത്തൂർ, തെങ്കാശി സീറ്റുകളിൽ സി.പി.െഎയും നാഗർകോവിൽ, മധുര സീറ്റുകളിൽ സി.പി.എമ്മും വിജയിച്ചിരുന്നു. പിന്നീട് 2009 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇൗ രണ്ടു കക്ഷികളും ജയലളിത സഖ്യത്തോടൊപ്പം ചേർന്ന് മൂന്നു വീതം സീറ്റുകളിൽ മത്സരിച്ചെങ്കിലും സി.പി.െഎ തെങ്കാശിയിലും സി.പി.എം കോയമ്പത്തൂരിലും മാത്രമാണ് വിജയിച്ചത്.
2014 ൽ അണ്ണാ ഡി.എം.കെ മുന്നണിയിൽ ചേരാനുള്ള ഇടതുപാർട്ടികളുടെ ശ്രമം വിഫലമായതിനെ തുടർന്ന് ഇവർ ഒന്നിച്ച് ഒമ്പത് സീറ്റുകളിൽവീതം മത്സരിച്ചെങ്കിലും എല്ലായിടത്തും പരാജയപ്പെട്ടു. ഇത്തവണ ഡി.എം.കെ സഖ്യത്തിൽ കൂടുതൽ കക്ഷികൾ അണിനിരക്കുന്നതിനാൽ മൂന്നു സീറ്റ്വീതം ലഭ്യമാവുമോെയന്ന് ഇടതുക്യാമ്പിൽ തന്നെ ആശങ്കയുണ്ട്. പരമാവധി രണ്ടു സീറ്റുകൾ വീതം നൽകാൻ മാത്രമേ ഡി.എം.കെ തയാറാവുകയുള്ളൂവെന്നാണ് സൂചന.
തമിഴ്നാട്ടിൽ മൊത്തം 39 ലോക്സഭ സീറ്റുകളാണുള്ളത്. ഫെബ്രുവരി മധ്യത്തിനുശേഷം സീറ്റ്വിഭജന ചർച്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.