ചർച്ചയില്ല; കൂടിയാലോചനയും സംസ്ഥാന കോൺഗ്രസ് പ്രവർത്തനം മുടന്തുന്നു
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ മുന്നിലുണ്ടായി ട്ടും സംസ്ഥാനത്ത് പാർട്ടി സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച ചർച്ചയോ കൂടിയാലോ ചനകളോ ഇല്ലാതെ കോൺഗ്രസിെൻറ പ്രവർത്തനം മുടന്തുന്നു. കെ.പി.സി.സി നിർവാഹക സമിതിയേ ാ നയരൂപവത്കരണത്തിന് ഹൈകമാൻഡ് മുൻകൈയെടുത്ത് രൂപവത്കരിച്ച രാഷ്ട്രീയകാര്യ സമിതിയോ ചേർന്നിട്ട് മാസങ്ങളായി. അതേസമയം, കെ.പി.സി.സി പുനഃസംഘടന അനന്തമായി നീളുന്ന സാഹചര്യത്തിൽ സഹഭാരവാഹികളില്ലാതെ വൺമാൻ ഷോയുമായി ഇനി മുന്നോട്ടുപോകാനിെല്ലന്ന കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം ചേര്‍ന്നത് നാലുമാസം മുമ്പാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ ജനവികാരം ഉയർന്നിട്ടും കേരളത്തിൽ സ്വീകരിക്കേണ്ട നിലപാടും സമരങ്ങളും സംബന്ധിച്ച് ആലോചിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. പൗരത്വ വിഷയത്തിലെ സംയുക്ത സമരവുമായി ബന്ധെപ്പട്ട് ഉയർന്ന വിവാദത്തിന് കാരണം പാർട്ടി വേദിയിൽ നടക്കേണ്ട കൂടിയാലോചനയുടെ അഭാവമാണ്. പാര്‍ട്ടിയുമായി ആലോചിക്കാതെ സർക്കാറുമായി ചേർന്ന് സംയുക്ത സമരത്തിന് ചിലർ തീരുമാനിച്ചതാണ് അപസ്വരങ്ങള്‍ക്ക് കാരണം. യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് -മാണി വിഭാഗത്തിലെ പ്രശ്നങ്ങളും കോൺഗ്രസിന് തലവേദനയായി. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട കുട്ടനാട് സീറ്റിെൻറ പേരിൽ ഇരുപക്ഷവും പരസ്യപ്രസ്താവനയുമായി രംഗത്തിറങ്ങി. ഇത്തരം പ്രധാനകാര്യങ്ങൾ ചർച്ചചെയ്യാൻ രാഷ്ട്രീയകാര്യ സമിതിയോഗമെങ്കിലും ഉടൻ ചേരണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. കെ. മുരളീധരൻ എം.പി കഴിഞ്ഞദിവസം ഇൗ ആവശ്യം പരസ്യമായി ഉന്നയിച്ചു.
കെ.പി.സി.സി പുനഃസംഘടന കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് നേതൃത്വം പ്രഖ്യാപിച്ചതെങ്കിലും ഇതുവരെ യാഥാർഥ്യമായില്ല. ഗ്രൂപ്പുകളുടെ കടുംപിടിത്തമാണ് പുനഃസംഘടന വൈകിപ്പിക്കുന്നതെന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡൻറിന്. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഭാരവാഹികളില്ലാെത പാര്‍ട്ടിയുടെ മുന്നോട്ടുപോക്ക് ഗുണകരമല്ലെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിക്കുന്നു. ഉടൻ പരിഹരിക്കാമെന്ന് പറയുന്നതല്ലാതെ കാര്യമായ ഇടപെടൽ ഹൈകമാൻഡിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പ്രശ്നപരിഹാരത്തിന് വീണ്ടും ഹൈകമാൻഡിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കെ.പി.സി.സി പ്രസിഡൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.