Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഒറ്റപ്പെട്ട്...

ഒറ്റപ്പെട്ട് ശ്രീധരൻപിള്ള; ബി.ജെ.പിയിൽ പുതിയ അധ്യക്ഷനായി ചർച്ച തകൃതി

text_fields
bookmark_border
ഒറ്റപ്പെട്ട് ശ്രീധരൻപിള്ള; ബി.ജെ.പിയിൽ  പുതിയ അധ്യക്ഷനായി ചർച്ച തകൃതി
cancel

കോഴിക്കോട്: ആർ.എസ്.എസ് നേതൃത്വത്തി‍െൻറ പ്രത്യേക താൽപര്യത്തിൽ സംസ്ഥാന പ്രസിഡൻറ്  പദവിയിലെത്തിയ പി.എസ്. ശ്രീധരൻപിള്ളക്കെതിരെ ബി.ജെ.പിയിൽ സംഘടിത നീക്കം. സംസ്ഥാന ജ നറൽ സെക്രട്ടറിമാരിൽ എ.എൻ. രാധാകൃഷ്ണൻ ഒഴികെ ഭൂരിഭാഗവും എതിരായതോടെ പിള്ള പാർട്ടി യിൽ ഒറ്റപ്പെട്ടു. അദ്ദേഹം പ്രസിഡൻറാകണമെന്ന് വാദിച്ച ആർ.എസ്.എസിലെ ഒരു വിഭാഗവും എ തിരായി. പകരക്കാരനുവേണ്ടി ചർച്ചകൾ സജീവമാണെങ്കിലും പാർട്ടിയിലെ ഗ്രൂപ്പുപോര് കാരണം കേന്ദ്രനേതൃത്വത്തിനു മുന്നിൽ ആെരയും ഉയർത്തിക്കാട്ടാൻ സാധിക്കാത്ത അവസ്ഥയാണ്.

വി. മുരളീധരൻ ഗ്രൂപ്പിലെ കെ. സുരേന്ദ്രെൻറ പേര് നിർദേശിക്കാൻ, പിള്ളയെ എതിർക്കുന്ന പി.കെ. കൃഷ്ണദാസ് ഗ്രൂപ്പിന് താൽപര്യമില്ല. ശ്രീധരൻപിള്ളക്കൊപ്പം പ്രസിഡൻറ് സ്ഥാനത്തേക്ക് സുരേന്ദ്രനെ അന്ന് സജീവമായി പരിഗണിച്ചിരുന്നു. കൃഷ്ണദാസിനൊപ്പമുള്ള നേതാക്കളിലാരെങ്കിലും ഇൗ പദവിയിലെത്തുന്നത് തങ്ങളുടെ രാഷ്ട്രീയ നിലനിൽപിന് പാരയാകുമെന്ന് മുരളീധരൻ ഗ്രൂപ്പും കരുതുന്നു. നിലവിലെ നേതൃത്വത്തിൽ മാറ്റം വരണമെന്ന് ഇരുകൂട്ടരും ഒറ്റക്കെട്ടായി വാദിക്കുമ്പോഴും പുതിയ പ്രസിഡൻറി‍െൻറ കാര്യത്തിൽ തീരുമാനത്തിലെത്താൻ ഇരു ഗ്രൂപ്പുകാർക്കും സാധിച്ചിട്ടില്ല.

ഈ തർക്കത്തിന് പരിഹാരം കാണാൻ മിസോറം ഗവർണർ കുമ്മനം രാജശേഖരനെ തിരിച്ച് ബി.ജെ.പി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നത്. ഈ നീക്കത്തിന് മുരളീധര വിഭാഗത്തി‍െൻറ പിന്തുണയില്ല. പാർട്ടിയുടെ നിർജീവാവസ്ഥക്ക് കാരണം കുമ്മനം നടപ്പാക്കിയ ചില പരിഷ്കാരങ്ങളാണെന്നാണ് ഇവരുടെ വാദം.

താഴെതട്ടിൽ പ്രവർത്തിക്കാത്ത ഒരു ഭാരവാഹിയെ മാറ്റണമെങ്കിൽപോലും സംഘടന ജനറൽ സെക്രട്ടറി അനുവാദം നൽകണമെന്നതായിരുന്നു കുമ്മനത്തി‍െൻറ കാലത്തെ അവസ്ഥ. പാർട്ടിയെ പൂർണമായും ആർ.എസ്.എസി‍െൻറ കൈകളിൽ എത്തിക്കുകയായിരുന്നു ഈ നീക്കത്തി‍െൻറ പിന്നിലെന്നും ഇവർക്ക് ആക്ഷേപമുണ്ട്. സമരം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനെയും പരിഷ്കാരങ്ങൾ പ്രതികൂലമായി ബാധിച്ചെന്ന് മുരളീധരെൻറ കൂട്ടാളികൾ പറ‍യുന്നു.

ശബരിമല വിഷയം പഠിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം നിയോഗിച്ച എം.പിമാരുടെ സംഘത്തോട് സംസ്ഥാനത്തെ പാർട്ടിയുടെ അവസ്ഥ ഒരു വിഭാഗം ബോധിപ്പിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേന്ദ്രനേതൃത്വത്തിലേക്ക് പരാതിയുമായി പോകാനും കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ തയാറെടുക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsSreedharan PillaiBJP
News Summary - Sreedharan Pillai Alone - Political News
Next Story