മഹാരാഷ്ട്രയിൽ ശിവസേന–ബി.ജെ.പി ചേരിപ്പോര്
text_fieldsമുംബൈ: അഞ്ചു വർഷത്തെ ചേരിപ്പോര് മാറ്റിവെച്ച് ശിവസേന, ബി.ജെ.പി നേതൃത്വം സഖ്യം പ്രഖ്യ ാപിച്ച് കൈകോർത്തെങ്കിലും അണികൾക്കിടയിലെ പരസ്പര വിരോധം ശമിക്കുന്നില്ല. ശിവസേ നയുടെ സമ്മർദത്തെ തുടർന്ന് മുംബൈ നോർത്ത് ഇൗസ്റ്റ് മണ്ഡലത്തിലെ സിറ്റിങ് എം.പിയു ം പാർട്ടിയിലെ ജനകീയ നേതാവുമായ കിരിത് സോമയ്യക്ക് സീറ്റ് നൽകാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. കിരിത് സോമയ്യക്കുവേണ്ടി ചൊവ്വാഴ്ച വരെ ബി.ജെ.പി നേതൃത്വം കിണഞ്ഞുശ്രമിച്ചെങ്കിലും പിന്തുണക്കില്ലെന്ന നിലപാടിൽ സേനാ നേതാക്കൾ ഉറച്ചുനിന്നു.
കൂടിക്കാഴ്ചക്കുള്ള കിരിത് സോമയ്യയുടെ അപേക്ഷ ഉദ്ധവ് താക്കറെ തള്ളുകയും ചെയ്തു. ഉദ്ധവിനെ രൂക്ഷമായി വിമർശിച്ച സോമയ്യക്ക് മാപ്പില്ലെന്ന് മണ്ഡലത്തിലെ സേനാ നേതാക്കൾ വ്യക്തമാക്കിയിരുന്നു. സോമയ്യക്ക് സീറ്റ് നൽകിയാൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സേന എം.എൽ.എ സുനിൽ റൗത്ത് ഭീഷണി മുഴക്കി. ഒടുവിൽ സേന സമ്മർദത്തിന് വഴങ്ങി ബി.ജെ.പി സോമയ്യക്ക് പകരം പാർട്ടി നഗരസഭാംഗം മനോജ് കൊട്ടകിനാണ് ടിക്കറ്റ് നൽകിയത്.
സേന, ബി.ജെ.പി അണികൾ തമ്മിലെ ചേരിപ്പോര് പരസ്യമായത് ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷൻ റാവുസാഹെബ് ദൻവെ മത്സരിക്കുന്ന ജൽനയിലാണ്. സിറ്റിങ് എം.പിയായ ദൻവെക്ക് ടിക്കറ്റ് നൽകുന്നതിെനതിരെ സേന രംഗത്തുവന്നിരുന്നു. ടിക്കറ്റ് നൽകിയാൽ കോൺഗ്രസ് ടിക്കറ്റിലോ സ്വതന്ത്രനായോ മത്സരിക്കുമെന്ന് സംസ്ഥാന സഹമന്ത്രിയായ അർജുൻ ഖോത്കർ ഭീഷണി മുഴക്കിയിരുന്നു. ഉദ്ധവും ദേവേന്ദ്ര ഫഡ്നാവിസും ഇടപെട്ട് ഖോത്കറെ ശാന്തനാക്കിയെങ്കിലും അണികൾക്കിടയിൽ മുറുമുറുപ്പ് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.
മണ്ഡലത്തിലെ സേനാ നേതാക്കളുടെ കാലുപിടിക്കേണ്ട ഗതിയിലാണ് ദാൻവെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാർട്ടിയെയും മോശമായി വിമർശിക്കുകയും രാഹുൽ ഗാന്ധിയെ വാഴ്ത്തുകയും ചെയ്ത സേനയോട് പൊരുത്തപ്പെടാൻ ബി.ജെ.പി അണികൾക്കും കഴിയുന്നില്ല.
താൻ ചൗക്കീദാറല്ല, ശിവസേനക്കാരനായി പിറന്ന സൈനിക് ആണെന്നും കോൺഗ്രസ് മുക്ത ഭാരതം തെൻറ ലക്ഷ്യമല്ലെന്നും ഇൗയിടെ ഉദ്ധവ് വ്യക്തമാക്കിയതും ബി.ജെ.പി അണികളിൽ രോഷമേറ്റുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.