Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right‘ശത്രു’...

‘ശത്രു’ പിന്നോട്ടില്ല; പ്രതിപക്ഷനേതാക്കളുമായി വേദി പങ്കിട്ട് ബീഹാറി ബാബു

text_fields
bookmark_border
Shatrughnan sinha
cancel
camera_alt??.???.??? ??.??? ?????????????? ??????, ?????????? (??) ???????? ???????? ?????????? ??.???.??? ??????? ????????????? ????????? ?????????????????????

ന്യൂഡൽഹി: ബിഹാറിലെ സഖ്യകക്ഷി മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ രാഷ്ട്രീയശത്രുവിെൻറ പുസ്തകം പ്രകാശനം ചെയ്തും പ്രതിപക്ഷ നേതാക്കളുമായി വേദി പങ്കിട്ടും പ്രധാനമന്ത്രിയെ കണക്കിന് കളിയാക്കിയും ബി.ജെ.പി എം.പി ശത്രുഘ്നൻ സിൻഹ. കേന്ദ്രസർക്കാറിനും ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ നിശിതവിമർശനം ഉന്നയിക്കുന്ന  സിൻഹ ഇതാദ്യമായാണ് പ്രതിപക്ഷനേതാക്കളുമായി വേദിപങ്കിടുന്നത്. 

ബി.ജെ.പി സഖ്യത്തിെൻറ പേരിൽ കോൺഗ്രസ് മുന്നണി വിട്ട നിതീഷ് കുമാറിെൻറ എതിരാളി ജനതാദൾ (യു) ശരദ് യാദവ് വിഭാഗം എം.പി അൻവർ അലിയുടെ പുസ്തകപ്രകാശനചടങ്ങായിരുന്നു സിൻഹയുടെ പ്രതിപക്ഷ െഎക്യദാർഢ്യത്തിന് േവദിയായത്. ശരദ് യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎ നേതാവ് ഡി. രാജ, ആനി രാജ എന്നിവരും സംബന്ധിച്ചു. ഇവരെ പുകഴ്ത്തിയ ശത്രുഘ്നൻ സിൻഹയെ ഇൗ നേതാക്കൾ തിരിച്ചും പ്രകീർത്തിച്ചു. ഒടുവിൽ മോദിക്കും കേന്ദ്രസർക്കാറിനും എതിരായ വിമർശനവേദിയായി ഇതുമാറി. 

കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ബുധനാഴ്ചയായിരുന്നു ‘ഭാരതത്തിലെ രാഷ്ട്രീയ നേതാവ് അൻവർ അലി’ എന്ന പുസ്തകത്തിെൻറ പ്രകാശനം നടന്നത്. മന്ത്രിയാക്കാത്തതിനാലാണ് താൻ ബി.ജെ.പി സർക്കാറിനെ വിമർശിക്കുന്നതെന്ന് ആക്ഷേപിക്കുന്നവർക്ക് മറുപടി പറഞ്ഞായിരുന്നു ശത്രുഘ്നൻ സിൻഹ പ്രസംഗം തുടങ്ങിയത്. തനിക്ക് മന്ത്രിയാകാൻ ആഗ്രഹമില്ല, അതിന് അപേക്ഷിക്കുന്നുമില്ല. മോദിസർക്കാറിലെ 90 ശതമാനം മന്ത്രിമാരെയും ജനങ്ങൾ തിരിച്ചറിയില്ല. അതുകൊണ്ടുതന്നെ അവരെ ആരും അംഗീകരിക്കുന്നുമില്ല. 

കണ്ണ് തട്ടാതെ എങ്ങനെയെങ്കിലും സ്വന്തം കസേര പോകാതെ നോക്കാനുള്ള തത്രപ്പാടിലാണ് ഇൗ മന്ത്രിമാർ. മനസ്സിലുള്ള കാര്യമൊന്നും പറയുന്നില്ല. മൻ കീ ബാത്തിെൻറ പേറ്റൻറ് വേറെ ചിലർക്കാണല്ലോ. അതിനാൽ താൻ ഹൃദയത്തിെല കാര്യങ്ങൾ പറയുന്നു. സിനിമാക്കാരനായ തനിക്ക് ജി.എസ്.ടി അടക്കമുള്ള സാമ്പത്തിക വിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള ആധികാരികത എന്താണെന്നാണ് ചോദിക്കുന്നത്. ഒരു വക്കീൽ ബാബുവിന് ധനമന്ത്രിയാവാമെങ്കിൽ തനിക്കും പറയാമെന്നും അദ്ദേഹം പരിഹസിച്ചു. ശത്രുഘ്നൻ സിൻഹയെ ബീഹാറി ബാബുവെന്ന് അലി അൻവർ വിശേഷിപ്പിച്ചപ്പോൾ യെച്ചൂരി ഒരുപടികടന്ന് ഭാരതത്തിെൻറ ബാബുവെന്നാണ് വിശേഷിപ്പിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsShatrughnan sinhapolitica; newsBJP
News Summary - Shatrughnan sinha Against BJP - Political News
Next Story