മോദി അനുകൂല പ്രസ്താവന: തരൂരിനെതിരായ നടപടികൾ കെ.പി.സി.സി അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയിൽ ശശി തരൂർ എം.പി നൽകിയ വിശദീകരണത്തി െൻറ അടിസ്ഥാനത്തിൽ കെ.പി.സി.സി തുടർനടപടികൾ അവസാനിപ്പിച്ചു. മോദിയുടെ കാര്യത്തിൽ താൻ പ്രകടിപ്പിച്ച അഭിപ്രായത്തെ വളച്ചൊടിക്കുകയായിരുെന്നന്ന തരൂരിെൻറ വിശദീകര ണത്തിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. ഇൗ വിഷയത്തിൽ ഇനി പ്രതികരണം നടത്തി സങ്കീർണമാക്കരുതെന്ന് നേതാക്കൾക്ക് കെ.പി.സി.സി നിർേദശവും നൽകി.
വിവാദപ്രസ്താവനയുടെ പേരിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയ നോട്ടീസിന് കഴിഞ്ഞദിവസമാണ് തരൂർ സുദീർഘമായ വിശദീകരണം നൽകിയത്. താന്‍ മോദിയെ ന്യായീകരിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള മറുപടിയാണ് തരൂര്‍ കെ.പി.സി.സിക്ക് നൽകിയത്. വിശദീകരണം ലഭിച്ചതിനുപിന്നാലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ.പി.സി.സി പ്രസിഡൻറ് കൂടിയാലോചന നടത്തിയശേഷമാണ് തുടർനടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
പാലാ ഉപതെരഞ്ഞെടുപ്പ്കൂടി കണക്കിലെടുത്താണ് തീരുമാനം. വിവാദം തുടരുന്നത് പാർട്ടിക്കും മുന്നണിക്കും ദോഷകരമാകുമെന്ന് വിലയിരുത്തിയ നേതാക്കൾ, ഇക്കാര്യത്തിൽ ഇനി പ്രതികരിച്ച് സങ്കീർണമാക്കരുതെന്ന് നേതാക്കളോട് നിർേദശിക്കാനും തീരുമാനിക്കുകയായിരുന്നു. വിവാദം അവസാനിച്ചെന്നും ആരും പരസ്യപ്രതികരണം നടത്തരുതെന്നുമാണ് കെ.പി.സി.സിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.