മുനവ്വറലിയുടെ ഉജ്ജ്വല യാത്ര ചരിത്രമാകുമോ ?
text_fieldsകണ്ണൂർ: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി 25ന് കാസർകോട് നിന്ന് ആരംഭിച്ച യുവജനയാത്രയിൽ ജാഥാനായകൻ പാ ണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ കേന്ദ്രീകരിക്കുന്ന അനുഭവങ്ങളിൽ പലതും കൗതുകകരമാവുകയാണ്. മുസ്ലിം ലീഗിെൻറ യുവജന നിരയുടെ പ്രചാരണ പരിപാടികളിൽ വേറിട്ടു നിൽക്കുകയാണ് മുനവ്വറലി തങ്ങളുടെ യാത്ര.
സജീവരാഷ്ട്രീയത്തിലേക്ക് കൊടപ്പനക്കൽ തറവാട്ടിൽ നിന്ന് ഒരാളെത്തുമെന്ന് വ്യക്തമാക്കുന്നതാണ് യൂത്ത് ലീഗ് യാത്ര. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായിരുന്നപ്പോൾ സംസ്ഥാന യാത്ര നടത്തിയിരുന്നു. പക്ഷെ, തങ്ങൾ കുടുംബത്തിന് തെരുവിലിറങ്ങിയ രാഷ്ട്രീയം പാടുണ്ടോ എന്ന ചിലരുടെ കൂരമ്പുകൾ കേട്ട് സാദിഖലി തങ്ങൾ മലപ്പുറം ജില്ലാ മുസ്ലിലീഗിെൻറ സാരഥ്യത്തിൽ ആത്മീയ തലത്തിനപ്പുറം പോയിട്ടില്ല.
എന്നാൽ, സി.എച്ച്. മുഹമ്മദ് കോയയുടെ മകനെന്ന നിലിയിൽ എം.കെ മുനീറിനെ കേരള രാഷ്ട്രീയത്തിലേക്ക് ചുവട്വെപ്പിച്ച 1988 ലെ യാത്രയെ ആണ് ഇപ്പോൾ മുനവ്വിറലിയെ മുന്നിൽ നിർത്തി യൂത്ത്ലീഗ് നേതാക്കൾ അനുസ്മരിക്കുന്നത്. സി.എച്ചിന്‍റെ മകൻ എം.കെ മുനീർ യൂത്ത്ലീഗിന് വേണ്ടി അന്ന് നയിച്ച യാത്ര ചരിത്രമായ കേരളത്തിൽ മുനവ്വറലിയും മറ്റൊരു ചരിത്രമാവുമെന്ന് അകമ്പടി പ്രസംഗങ്ങളിലെല്ലാം യുവനേതാക്കാൾ പറയുന്നു.
എം.കെ.മുനീറിന് ശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ യാത്രയെ മുനവ്വറലി മറികടക്കുന്നത് മുഴുനീളെ കാൽനടയാത്ര ചെയ്ത് കൊണ്ടാണ്. 30 വർഷം മുമ്പ് മുനീർ കേരളം മുഴുവൻ നടന്നതിന് ശേഷം മറ്റൊരു കാൽനട യാത്രനടത്തുന്നത് മുനവ്വറലിയാണ്. പാണക്കാട് പൂക്കോയതങ്ങളുടെയും, ശിഹാബ്തങ്ങളുടെ പിൻതാവഴിയായി ഒരാൾ നേരിട്ട് യൂത്ത്ലീഗ് സാരഥ്യം വഹിച്ച് സജീവരാഷ്ട്രീയത്തിെൻറ യാത്ര നയിക്കുേമ്പാൾ അത് ഭാവിയിൽ ഒരു നേതൃവഴിത്തിരിവാകുമെന്നാണ് നീരീക്ഷിക്കപ്പെടുന്നത്.
മുനവ്വറലിയാവെട്ട പാർട്ടിയിൽ നേതൃപരമായ കഴിവിൽ സ്വന്തം നിലപാട് പാകപ്പെടുത്തുന്നതിൽ പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നുള്ളവരിൽ വേറിട്ടു നിൽക്കുന്നുവെന്നാണ് അണികൾ വിവരിക്കുന്നത്. ജാഥ നയിച്ചുകൊണ്ടുള്ള മുനവ്വറലിയുടെ പ്രകടനങ്ങളും സജീവ രാഷ്ട്രീയ നേതാവിെൻറ ചേരുവയുള്ളതാണ്. 25ന് പുറപ്പെട്ട യൂത്ത്ലീഗ് യുവജനയാത്ര 27ന് കണ്ണൂരിലെത്തുന്നതിനിടയിൽ യാത്രാവഴികളിലെ ഒരു ഡസനോളം ഇതരമതസ്ഥരുടെ ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലും മുനവ്വറലി സ്വീകരിക്കപ്പെട്ടു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖ്യാതിയിൽ എഴുതിച്ചേർത്ത ഇതര മതസമൂഹങ്ങളുമായുള്ള സമ്പർക്ക രീതികളെ അനുസ്മരിച്ചാണ് മുനവ്വിറലിയെ യൂത്ത്ലീഗ് നേതൃത്വം അമ്പലങ്ങളും ക്ഷേത്രങ്ങളും കയറ്റിയിറക്കുന്നത്. പ്രഗൽഭനായ നേതാവ് എന്ന വിശേഷണത്തിന് ആത്മീയതക്കപ്പുറമുള്ള രാഷ്ട്രീയ നിറം കൂടി നൽകിയാണ് യാത്ര തുടരുന്നത്. ഒാരോ പ്രദേശത്തിന് യോജിച്ച രാഷ്ട്രീയ പ്രസംഗം മുനവ്വറലി നടത്തുന്നുണ്ട്.
കാസർകോട്ട് ബിജെ.പി വിരുദ്ധ രാഷ്ട്രീയത്തിലൂന്നിയ പ്രസംഗം കണ്ണൂരിലെത്തിയപ്പോൾ കൊലപാതക രാഷ്ട്രീയത്തിനെതിരായി. എതിരാളികൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിന് അനുമതി നിഷേധിക്കുന്ന ‘പാർട്ടി ഗ്രാമ’ സംസ്കാരത്തെയാണ് കണ്ണൂരിലെ യാത്രക്കിടയിൽ മുനവ്വറലി കൈകാര്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.