Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightശബരിമല വിഷയം:...

ശബരിമല വിഷയം: ഉറച്ച നിലപാടിൽ സർക്കാർ

text_fields
bookmark_border
ശബരിമല വിഷയം: ഉറച്ച നിലപാടിൽ സർക്കാർ
cancel

തിരുവനന്തപുരം: ബി.ജെ.പി, സംഘ്പരിവാർ ശക്തികളുടെ വെല്ലുവിളിക്ക് കീഴടങ്ങി ശബരിമല യുവതി പ്രവേശനവിഷയത്തിൽ പിന്നാക്കംപോകേണ്ടെന്ന ഉറച്ചനിലപാടിൽ സർക്കാറും പൊലീസും. എന്ത് സംഭവിച്ചാലും മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ മുമ്പുണ്ടായ രീതിയിലുള്ള ക്രമസമാധാന പ്രശ്നങ്ങളുണ്ടാൻ അനുവദിക്കരുതെന്ന കർശനനിർദേശങ്ങൾ ആഭ്യന്തരവകുപ്പ് നൽകി. ശബരിമലയിൽ പ്രശ്നം സൃഷ്ടിക്കാനെത്തുന്നവരെ മുന്നേ കണ്ടെത്തി കർശനനടപടി സ്വീകരിക്കാനാണ് നിർേദശം. അതിെൻറ അടിസ്ഥാനത്തിലുള്ള നടപടികൾ പൊലീസ് ശബരിമലയിൽ ആരംഭിച്ചു.

ശബരിമലയിൽ പൊലീസ് കൈക്കൊണ്ട നടപടികളും സ്വീകരിക്കേണ്ട നടപടികളും മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരെ ഡി.ജി.പി ലോക്നാഥ് ബെഹ്റ ധരിപ്പിച്ചു. തുടർന്നും കർശനനടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ നിർദേശം നൽകിയിട്ടുള്ളത്.
പ്രകോപനമുണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയും മറ്റ് സംഘടനകളും നടത്തുന്നതെന്നാണ് സർക്കാറിെൻറയും പൊലീസിെൻറയും വിലയിരുത്തൽ. കഴിഞ്ഞദിവസം തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ തടഞ്ഞ് പ്രകോപനമുണ്ടാക്കി പൊലീസിനെ കൊണ്ട് നടപടി സ്വീകരിപ്പിക്കാനായിരുന്നു പദ്ധതിയെന്നാണ് വിലയിരുത്തൽ.

അത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഹിന്ദു െഎക്യവേദി നേതാവ് ശശികലയെ ശബരിമലയിൽ എത്തിക്കാൻ നീക്കം നടന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ ആരോപിക്കുന്നു. തൃപ്തി ദേശായിയെ പോലുള്ളവരെ ശബരിമലയിൽ എത്തിക്കാനുള്ള ശ്രമവും പ്രതിഷേധവുമെല്ലാം ബി.ജെ.പിയുടെയും സംഘ്പരിവാർ സംഘടനകളുടെയും തന്ത്രമാണോയെന്ന സംശയവും സർക്കാറിനുണ്ട്. ഇരുമുടിക്കെട്ടില്ലാത്ത ആരെയും ശബരിമലയിലേക്ക് കടത്തിവിടേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം.

എത്തുന്നവരുടെ ദൃശ്യങ്ങൾ എപ്പോഴും ചിത്രീകരിക്കാനും ആരെയും കൂട്ടമായി നിൽക്കാൻ അനുവദിക്കേണ്ടതില്ലെന്നുമുള്ള കർശനനിർദേശമാണ് പൊലീസിന് നൽകിയിട്ടുള്ളത്. ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പിയും സംഘ്പരിവാറും സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ അംഗീകരിക്കരുതെന്നും കരുതൽ തടങ്കൽ ഉൾപ്പെടെ നടപടികളുമായി മുന്നോട്ട് പോകാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspolice actionSabarimala News
News Summary - Sabarimala Government policy-Kerala news
Next Story