ഒളിച്ചും തെളിച്ചും ശബരിമല
text_fieldsപ്രചാരണം അവസാന റൗണ്ടിലേക്ക് കടക്കുേമ്പാൾ, ശബരിമലയാവും തിരുവനന്തപുരത്തിെൻറ വിധി നിർണയിക്കുക. നിയമസഭയിലേക്ക് ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്ന നിയമസഭാ മണ്ഡലമായ നേമം ഇൗ പാർലമെൻറ് മണ്ഡലത്തിൽ എന്നത് മാത്രമല്ല തിരുവനന്തപുരത്തിന് ദേശീയ ശ്രദ്ധ നൽകുന്നത്. 2014ലെ േലാക്സഭ തെരഞ്ഞെടുപ്പിൽ നാല് നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി ഒന്നാമത് എത്തി, പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാമത് എത്തുകയും ചെയ്തു.
ഹിന്ദുത്വ ശക്തികൾക്ക് പരമ്പരാഗതമായി എന്നും തലോടൽ ലഭിച്ചിരുന്നു ഇവിടെ. അതുകൊണ്ട് ശബരിമല വിഷയം വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്ന് കരുതുന്ന മണ്ഡലം കൂടിയാണ്. വിശ്വാസികളിൽ വോട്ട് കാണുന്ന ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരനുവേണ്ടി പച്ചക്കുതന്നെ അത് പറയുന്നു. ശശി തരൂരിനുവേണ്ടി കോൺഗ്രസ് പൊതിഞ്ഞും. ശബരിമല ഉരിയാടാത്തത് എൽ.ഡി.എഫ് മാത്രം. സി.പി.െഎ സ്ഥാനാർഥി സി. ദിവാകരൻ രാഷ്ട്രീയം മാത്രമാണ് പറയുന്നത്. നായർ, നാടാർ, ക്രൈസ്തവ, ഇൗഴവ, മുസ്ലിം സാമുദായിക ഘടകങ്ങളിൽ മൂന്ന് മുന്നണികളുടെയും കണ്ണ് ഭൂരിപക്ഷ സമുദായത്തിൽതന്നെ. എൻ.എസ്.എസ് പിന്തുണ എല്ലാവരും ഒരുമിച്ച് അവകാശപ്പെടുന്നു.
2009ലെയും 2014ലെയും വിജയം ആവർത്തിക്കുകയാണ് യു.ഡി.എഫിെൻറയും തരൂരിെൻറയും ഏക ലക്ഷ്യം. 2009ൽ ഏഴ് നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു ലീഡ് എങ്കിൽ 2014ൽ അത് ബി.ജെ.പിക്ക് മുന്നിൽ നാലിൽ മൂന്നായി അടിയറവെച്ചു. എന്നിട്ടും തരൂർ വിജയിച്ചു. പേമെൻറ് സീറ്റ് വിവാദത്തിൽ അകപ്പെട്ട സി.പി.െഎ മത്സരത്തിൽനിന്ന് ഏകദേശം അപ്രത്യക്ഷമായി. ബി.ജെ.പി ജയിച്ചേക്കുമെന്ന ഘട്ടത്തിൽ മതനിരപേക്ഷ വോട്ടുകൾ തരൂരിെൻറ രക്ഷക്കെത്തി.
ഇത്തവണ അങ്ങെന രക്ഷിക്കാൻ ആരും വരാനില്ലെന്ന് തരൂരിനും കോൺഗ്രസിനും അറിയാം. കഴിഞ്ഞതവണ പിന്നാക്കംപോയ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം അസംബ്ലി മണ്ഡലങ്ങളിൽ നേരത്തേ പ്രവർത്തനം ആരംഭിച്ചെന്ന് പാർലമെൻറ് മണ്ഡലം കമ്മിറ്റി ചെയർമാൻകൂടിയായ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞു. സംസ്ഥാന ഭരണത്തിെൻറ തണലിൽ എൽ.ഡി.എഫ് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും കണ്ണ് മുഴുവൻ ബി.ജെ.പിയിലേക്കാണ്. അതുകൊണ്ടുതന്നെ തരൂരിെൻറ പര്യടനത്തിലെ മാറ്റിവെക്കാൻ കഴിയാത്ത ഒന്നായി ക്ഷേത്രദർശനം മാറിയിട്ടുണ്ട്.
ഹാട്രിക് ലക്ഷ്യത്തിനിടയിലും കോൺഗ്രസിൽ എല്ലാം ശരിയല്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നേമത്ത് വോട്ടർ പട്ടിക പരിശോധിക്കാനും പോസ്റ്റർ ഒട്ടിക്കാനും പ്രവർത്തകർ എത്തുന്നില്ലെന്ന പരാതി ബൂത്ത് തലത്തിൽനിന്ന് തുടക്കത്തിൽ ഉയർന്നിരുന്നു. അത് പരിഹരിച്ചപ്പോൾ ഗ്രൂപ്പിസവും തലെപാക്കുകയുണ്ടായി.
കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ നഗരകേന്ദ്രീകൃത വാർഡുകൾ ബി.ജെ.പിക്ക് വൻ കുതിച്ചുകയറ്റം സമ്മാനിച്ചപ്പോൾ നഷ്ടം കോൺഗ്രസിനായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വോട്ടുകളിൽ ഭൂരിപക്ഷം അപഹരിച്ചാണ് ബി.ജെ.പി നേമത്ത് അക്കൗണ്ട് തുറന്നതെന്ന എൽ.ഡി.എഫ് ആക്ഷേപം ഒാർമിപ്പിക്കുന്നതാണ് പുതിയ സംഭവങ്ങൾ.
പിഴവടച്ച് എൽ.ഡി.എഫ്
സി.പി.െഎയെക്കാൾ സി.പി.എം സ്ഥാനാർഥിയായാണ് സി. ദിവാകരൻ അറിയപ്പെടുന്നത്. അതുതന്നെയാണ് എൽ.ഡി.എഫിെൻറ ആത്മവിശ്വാസത്തിെൻറ പ്രധാന കാരണം. കക്ഷിരാഷ്ട്രീയത്തിനപ്പുറം ദിവാകരന് എതിർ പാർട്ടിയിൽതന്നെയുള്ള ബന്ധം, തൊഴിലാളി നേതാവ് എന്ന നിലയിലെ ബന്ധുബലം ഒക്കെ സഹായകമാവുമെന്നാണ് കണക്കുകൂട്ടൽ. 2014ൽ ഒരു നിയമസഭാ മണ്ഡലത്തിൽപോലും ഒന്നാമതോ രണ്ടാമതോ എത്താൻ എൽ.ഡി.എഫിന് കഴിഞ്ഞിരുന്നില്ല. പക്ഷേ, തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിൽ ലഭിച്ച 66,000 വോട്ടിെൻറയും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ 60,000ൽപരം വോട്ടിെൻയും ഭൂരിപക്ഷം ത്രികോണ മത്സരത്തിൽ തുണക്കുമെന്ന് ലോക്സഭാ മണ്ഡലം കമ്മിറ്റി ചെയർമാൻ എം. വിജയകുമാർ പറഞ്ഞു.
ശബരിമല സ്വാധീനിക്കില്ലെന്ന് പരസ്യമായി പറയാനാണ് എൽ.ഡി.എഫിന് താൽപര്യം. ബി.ജെ.പിയും കോൺഗ്രസും ഒരു നാണയത്തിെൻറ രണ്ട് വശമെന്നതാണ് പ്രചാരണത്തിെൻറ മുഖ്യ അജണ്ട. തിരുവനന്തപുരം വിമാനത്താവള വിൽപന, ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവത്കരണം, 10 വർഷത്തെ വികസനമില്ലായ്മ എന്നിവ ഉയർത്തിയാണ് പ്രചാരണം.
ശബരിമല തിരിച്ചടിക്കുമോ എന്ന ആശങ്ക രഹസ്യമായെങ്കിലും ഇടതുനേതാക്കൾ പങ്കുവെക്കുന്നുണ്ട്. കുമ്മനം രാജശേഖരനെക്കാൾ മികച്ച സ്ഥാനാർഥിയെ ബി.ജെ.പിക്കും ആർ.എസ്.എസിനും ലഭിക്കാനില്ല.
കേന്ദ്ര സർക്കാറിെൻറ ഭരണനേട്ടവും ബി.ജെ.പി പ്രകടനപത്രികയും പര്യടനത്തിൽ ചർച്ചയാവുന്നുണ്ടെങ്കിലും ഒറ്റ തുറുപ്പുചീട്ട് മാത്രമേയുള്ളൂ തിരുവനന്തപുരത്ത്; ശബരിമല. 2014ൽ നാടിളക്കിയുള്ള പ്രചാരണമായിരുന്നു ബി.ജെ.പി മുഖമുദ്ര. നിശ്ശബ്ദതയാണ് ഇത്തവണ അവരെ ശ്രദ്ധേയമാക്കുന്നത്. ബഹളം ഇല്ല, നാടിളക്കി പ്രചാരണമില്ല. പകരം വീടുകൾ കയറി നേരിട്ട് വോട്ട് ചോദിക്കുകയാണ്. നിങ്ങളുടെ രാഷ്ട്രീയം എന്തായാലും ഇത്തവണത്തെ വോട്ട് ശബരിമലക്കുവേണ്ടിയെന്ന് കൃത്യമായി പറയുന്ന പ്രവർത്തനം ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.