കർണാടകയിൽ നിർണായകമായി നാലു മണ്ഡലങ്ങൾ
text_fieldsബംഗളൂരു: കോൺഗ്രസ് - െജ.ഡി.എസ് സഖ്യം ഭരിക്കുന്ന കർണാടകയിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ച രണ്ടു നിയമസഭ മണ്ഡലങ്ങളിെലയും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ടു മണ്ഡലങ്ങളിലെയും ഫലം നിർണായകമാവും. ഇതിൽ തിങ്കളാഴ്ച വോെട്ടടുപ്പ് നടന്ന ബംഗളൂരു ആർ.ആർ നഗറിലെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും.
ബി.ജെ.പി സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് ജയനഗർ മണ്ഡലത്തിൽ മാറ്റിവെച്ച വോെട്ടടുപ്പ് ജൂൺ 11ന് നടക്കും. മുഖ്യമന്ത്രി കുമാരസ്വാമി ജയിച്ച ഇരട്ട സീറ്റുകളിലൊന്നായ മാണ്ഡ്യ രാമനഗരയിലും വാഹനാപകടത്തിൽ എം.എൽ.എ മരിച്ച ബാഗൽകോട്ട് ജമഖണ്ഡിയിലും ഉപതെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിട്ടില്ല. ഇൗ നാലു മണ്ഡലങ്ങളിലെയും ഫലങ്ങൾ കുമാരസ്വാമി സർക്കാറിനും പ്രതിപക്ഷമായ ബി.ജെ.പിക്കും ഒരുപോലെ നിർണായകമാണ്. എം.എൽ.എ ന്യാമഗൗഡയുടെ മരണത്തോടെ സർക്കാറിെൻറ ഭൂരിപക്ഷം 116 ആയി കുറഞ്ഞിട്ടുണ്ട്. 104 സീറ്റാണ് ബി.ജെ.പിക്കുള്ളത്. 77 സീറ്റ് കോൺഗ്രസിനും 37 സീറ്റ് ജെ.ഡി.എസിനുമുണ്ട്. രണ്ടു സ്വതന്ത്രരുടെ പിന്തുണയും സർക്കാറിനാണ്. കൂടുതൽ സീറ്റ് വിജയിച്ച് സർക്കാറിനെതിരായ ഭീഷണി ഒഴിവാക്കുകയാണ് കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും ലക്ഷ്യം.
രാമനഗര ഒഴികെയുള്ള മൂന്നു മണ്ഡലങ്ങളിലും വിജയിക്കാനുള്ള സാധ്യതയും ബി.ജെ.പിക്ക് മുന്നിലുണ്ട്. ജയനഗർ ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. ആർ.ആർ നഗറിൽ 2008ൽ 41.8 ശതമാനം വോേട്ടാടെ വിജയിച്ച ബി.ജെ.പി, ഇത്തവണ മണ്ഡലത്തിൽ കോൺഗ്രസ് എം.എൽ.എക്കെതിരെ കേസ് നിലനിൽക്കുന്നത് തങ്ങൾക്ക് അനുകൂലമാവുമെന്ന് കണക്കുകൂട്ടുന്നുണ്ട്. ബാഗൽകോട്ട് ജില്ലയിൽ ഇത്തവണ ബി.ജെ.പി നേട്ടമുണ്ടാക്കിയിരുന്നു. ആംഗ്ലോ ഇന്ത്യൻ നാമനിർദേശമടക്കം 225 സീറ്റുള്ള നിയമസഭയിൽ തെരഞ്ഞെടുപ്പ് പൂർത്തിയായാൽ 113 ആണ് കേവല ഭൂരിപക്ഷം. വിശ്വാസവോെട്ടടുപ്പിൽ സഖ്യ സർക്കാർ വിജയിച്ചെങ്കിലും ആറുമാസത്തിനുശേഷം സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളിലാണ് ബി.ജെ.പി.
കൈരാന, ഭണ്ഡാര-ഗോണ്ട്യ; ഫലം ഇന്ന്
ലഖ്നോ: വോട്ടുയന്ത്രങ്ങൾ കേടായതിനെ തുടർന്ന് ബുധനാഴ്ച റീപോളിങ് നടന്ന ഉത്തർപ്രദേശിലെ കൈരാന ലോക്സഭ മണ്ഡലത്തിൽ 61 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കൈരാനയിലെ 73 ബൂത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബി.െജ.പി, പ്രതിപക്ഷ പാർട്ടികളായ രാഷ്ട്രീയ ലോക്ദൾ, സമാജ്വാദി പാർട്ടി എന്നിവരും വോട്ടുയന്ത്രങ്ങളെപ്പറ്റി പരാതി ഉന്നയിച്ചിരുന്നു.
ബി.ജെ.പി എം.പി ഹുക്കും സിങ്ങിെൻറ മരണത്തെത്തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടുയന്ത്രത്തെപ്പറ്റി പരാതിയുയർന്ന മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ട്യയിലും പാൽഗറിലും ബുധനാഴ്ച റീപോളിങ് നടന്നു. വ്യാഴാഴ്ചയാണ് വോെട്ടണ്ണൽ. അടുത്തവർഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണ്ഡലങ്ങളിലെ ഫലം അതത് പ്രമുഖ രാഷ്ട്രീയ കക്ഷികൾക്കെല്ലാം നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.