കുറ്റമുക്തനായി ആദ്യമെത്തുന്നയാൾ മന്ത്രി
text_fieldsതിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിെവച്ച പശ്ചാത്തലത്തിൽ ഗതാഗതവകുപ്പിെൻറ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു. രാജി അംഗീകരിച്ച ഗവർണറുടെ ഉത്തരവിലാണ് ഇൗ വകുപ്പിെൻറ ചുമതല മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വഹിക്കുമെന്ന സർക്കാർ തീരുമാനവും അംഗീകരിച്ചത്. മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും എൻ.സി.പിക്ക് ഉറപ്പുനൽകിയെന്നാണ് വിവരം. ഫോൺ കെണി വിവാദത്തിൽ ഉൾപ്പെട്ട് ആദ്യം രാജിെവച്ച എ.കെ. ശശീന്ദ്രെൻറയും ഇപ്പോൾ രാജിെവച്ച തോമസ് ചാണ്ടിയുടെയും കേസുകളിൽ കോടതിയിൽനിന്ന് കുറ്റമുക്തരായി എത്തിയാൽ മന്ത്രിസ്ഥാനം ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് എൻ.സി.പി നേതൃത്വം വ്യക്തമാക്കി.
ശശീന്ദ്രനെതിരായ പരാതി പിൻവലിക്കാൻ പരാതിക്കാരി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. അക്കാര്യത്തിൽ ദിവസങ്ങൾക്കുള്ളിൽ തീരുമാനമാകും. എന്നാൽ, ഇതുസംബന്ധിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ആൻറണി കമീഷൻ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അതിന് രണ്ടാഴ്ച കഴിയുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച കേസന്വേഷണവും അവസാനിക്കണം. ഹൈകോടതിയിൽനിന്നുള്ള വിമർശത്തെ തുടർന്ന് സുപ്രീംകോടതിയിൽനിന്നും പരാമർശങ്ങളിൽനിന്നും മുക്തനാകാനുള്ള ശ്രമത്തിലാണ് തോമസ് ചാണ്ടി. ഹൈകോടതി ഉത്തരവുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് തോമസ് ചാണ്ടിയുടെ നീക്കം.
എത്രയും വേഗം അനുകൂല വിധി നേടി മന്ത്രിസഭയിൽ മടങ്ങിയെത്തുമെന്ന നിലപാടിലാണ് തോമസ് ചാണ്ടി. അതിനുമുമ്പ് എ.കെ. ശശീന്ദ്രനാണ് കുറ്റമുക്തനാകുന്നതെങ്കിൽ അദ്ദേഹമാകും മന്ത്രിസഭയിലെത്തുക. എന്തായാലും തങ്ങൾക്ക് രാജ്യത്ത് തന്നെയുള്ള ഏക മന്ത്രിസ്ഥാനം നിലനിർത്താനായി ഏതറ്റവും പോകാനുള്ള നീക്കത്തിലാണ് എൻ.സി.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.