തങ്ങളുടെ പ്രശ്നങ്ങളും ചർച്ചചെയ്യണമെന്ന് കുട്ടികൾ
text_fieldsജയ്പുർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രശ്നങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കുട്ടികൾ രംഗത്ത്. വിവിധ സംഘടനകളുടെ ബാനറിൽ കുട്ടികൾ രാഷ്ട്രീയ പാർട്ടി നേതാക്കളെ സന്ദർശിച്ചാണ് തങ്ങളുടെ ആവശ്യം ഉന്നയിച്ചത്. രാജസ്ഥാനിൽ ജനസംഖ്യയുടെ 41 ശതമാനം 18 വയസ്സിന് താഴെയുള്ള കുട്ടികളാണ്. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഇവരുടെ പ്രശ്നങ്ങൾ പ്രചാരണ വിഷയമാക്കാൻ രാജസ്ഥാൻ ബാൽ അധികാർ സംഘർഷൻ അഭിയാൻ തയാറെടുക്കുകയാണ്.
ഗേൾസ് നോട്ട് ബ്രൈഡ് രാജസ്ഥാൻ ഗ്രൂപ്, രാജസ്ഥാൻ റൈറ്റ് ടു എജുക്കേഷൻ ഫോറം, ജൻ സ്വാസ്ഥ്യ അഭിയാൻ, ബാൽ സുരക്ഷ നെറ്റ്വർക്ക് തുടങ്ങിയ സംഘടനകളും രംഗത്തുണ്ട്.
ജയ്പുരിൽ കഴിഞ്ഞദിവസം ചേർന്ന ‘ദശം’ സമ്മേളനത്തിൽ നൂറോളം സംഘടനകളെ പ്രതിനിധാനംചെയ്ത് 200 കുട്ടികൾ തങ്ങളുടെ ആവശ്യങ്ങളടങ്ങിയ രേഖ തയാറാക്കി രാഷ്ട്രീയ പാർട്ടികൾക്ക് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.