Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightരാഹുൽ: സി.പി.എം...

രാഹുൽ: സി.പി.എം തന്ത്രം പാളും

text_fields
bookmark_border
Caricature-of-Rahul-Gandhi
cancel

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വ ചർച്ചയിൽ കോൺഗ്രസിനു നേരെ കുന് തമുന തിരിച്ചുവെച്ചിട്ടുണ്ടെങ്കിലും സി.പി.എം നേരിടുന്നത് രാഷ്ട്രീയ തന്ത്രത്തിനേറ ്റ തിരിച്ചടി. ബി.ജെ.പി കേരളത്തിൽ അൽപം കരുത്താർജിച്ചാൽ കോൺഗ്രസ് ദുർബലപ്പെടുകയ ും സി.പി.എമ്മിെൻറ നിലഭദ്രമാവുകയും ചെയ്യുമെന്ന കണക്കു തെറ്റാൻ രാഹുലിെൻറ വരവ് കാര ണമാകും. കരുത്തുറ്റ നായകനില്ലാതെ, ഗ്രൂപ്പുകളിയിൽ ദുർബലമായി നിൽക്കുന്ന കേരളത്തി ലെ കോൺഗ്രസിെൻറ മുഖമായി രാഹുൽ മാറുേമ്പാൾ സാമുദായികമായി ഉണ്ടാകുന്ന മനംമാറ്റങ്ങളാണ് സി.പി.എമ്മിനെ യഥാർഥത്തിൽ തുറിച്ചുനോക്കുന്നത്. പൊതുസ്വീകാര്യനായ രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സജീവ സാന്നിധ്യം സി.പി.എമ്മിനോട് ആഭിമുഖ്യമുള്ള ന്യൂനപക്ഷ വോട്ടുകളും നല്ലൊരു ശതമാനം ഹിന്ദു വോട്ടുകളും കോൺഗ്രസിലേക്ക് അടുപ്പിക്കും. സി.പി.എം സമീപകാലത്തായി കൊണ്ടുനടക്കുന്ന അടവു രാഷ്ട്രീയം അത് അട്ടിമറിക്കും.

ഏറിയാൽ 15 ശതമാനം മാത്രം വോട്ടുബലമുള്ള കേരളത്തിൽ വർഗീയതയുടെ വിളവെടുപ്പു നടത്തിയാൽപോലും ബി.ജെ.പിക്ക് രണ്ടോ മൂന്നോ ശതമാനം വോട്ടു മാത്രമാണ് കൂടുകയെന്നാണ് സി.പി.എം നേതൃത്വത്തിെൻറ കാഴ്ചപ്പാട്. ഭരണമുള്ള തങ്ങളെക്കാൾ, ദുർബലരായി മാറിയ കോൺഗ്രസിനാണ് അതിെൻറ പരിക്കേൽക്കുകയെന്നും സി.പി.എം വിലയിരുത്തുന്നു. ഭൂരിപക്ഷ വർഗീയത ശക്തിപ്പെടുേമ്പാൾ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിൽനിന്നും സി.പി.എമ്മിനു വോട്ട് കിട്ടുമെന്ന മറുവശവുമുണ്ട്. ബി.ജെ.പി അങ്ങനെ ഉണ്ടാക്കുന്ന നേട്ടം പല വർഷങ്ങളിലേക്ക് പാർട്ടിയെ ഭദ്രമാക്കുമെന്നും കണക്കുകൂട്ടി.

ഇതുവരെ ഉണ്ടായിരുന്ന രാഷ്ട്രീയഗതിയിൽ ആ കണക്ക് തെറ്റായിരുന്നില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ശബരിമല വിഷയത്തിലുമൊെക്ക ഇൗ വേർതിരിക്കൽ രാഷ്ട്രീയം സി.പി.എമ്മിന് പ്രയോജനപ്പെടുന്ന സ്ഥിതിയിൽ വളരുകയും കോൺഗ്രസിെൻറ ആശങ്ക വർധിക്കുകയും ചെയ്തു. അതിനിടെയാണ് വയനാട്ടിലെ രാഹുലിെൻറ വരവ് സി.പി.എമ്മിന് ഇടിത്തീയായി മാറുന്നത്. രാഹുൽ സാന്നിധ്യം ന്യൂനപക്ഷ വോട്ടിനെയും ഹിന്ദു വോട്ടിൽ നല്ലൊരു ശതമാനത്തെയും ശക്തമായി സ്വാധീനിക്കും.

ഇതുവഴി കേരളത്തിൽ കോൺഗ്രസിനുണ്ടാകുന്ന ഉണർവ് ബി.ജെ.പിയുടെ കേരളത്തിലെ ലക്ഷ്യങ്ങളെ മൂലക്കൊതുക്കും. ഇന്നത്തെ ആലസ്യം മാറി സി.പിഎമ്മിനെ നേരിടാനുള്ള ഉൗർജസ്വലത കോൺഗ്രസ് വീണ്ടെടുത്തെന്നു വരും. കേരളത്തിൽനിന്ന് പരമാവധി സീറ്റ് ലോക്സഭ തെരഞ്ഞെടുപ്പിൽ സമ്പാദിച്ച് മുഖം വാടാതെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രാഹുൽ ഇഫക്ട് എന്ന പ്രതിസന്ധി.

ബി.ജെ.പിയാണോ ഇടതുപാർട്ടികളാണോ മുഖ്യശത്രുവെന്ന ചോദ്യമുയർത്തി രാഹുലിനോട് സി.പി.എം കടുത്ത നീരസം പ്രകടിപ്പിക്കുന്നതിന് ഇൗ പശ്ചാത്തലം കൂടിയുണ്ട്. ഒരു സീറ്റും കിട്ടാനിടയില്ലാത്ത ബിഹാറിൽ പോലും വിശാല പ്രതിപക്ഷ സഖ്യത്തിൽ പങ്കാളിയാകാതെ സ്വയം മത്സരിക്കുന്ന സി.പി.എം വയനാട്ടിലെത്തുേമ്പാഴും തൻകാര്യ രാഷ്ട്രീയം തന്നെ പുറത്തെടുക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsLok Sabha Electon 2019Rahul Gandhi
News Summary - Rahul To Kerala - Political News
Next Story