തിരുവനന്തപുരത്ത് പരിഹാരമായില്ല; കോൺഗ്രസിൽ അതൃപ്തി പടരുന്നു
text_fieldsതിരുവനന്തപുരം: ശശി തരൂരിെൻറ പ്രചാരണത്തിൽനിന്ന് നേതാക്കൾ വിട്ടുനിൽക്കുന്നതിനെച്ചൊല്ലിയുള്ള വിവാദം കോൺഗ്രസിൽ കൊഴുക്കുന്നു. തരൂർ ഹൈകമാൻഡിനോട് പരാതിപ്പെട്ടതിനുപിന്നാലെ അദ്ദേഹത്തിനെതിരെ സംസ്ഥാന നേതൃത്വത്തിനും പരാതി ലഭിച്ചു. പ്രചാരണപ്രവർത്തനത്തിൽനിന്ന് ചില നേതാക്കൾ അപ്രത്യക്ഷമായതിെൻറ ആശങ്ക ഹൈകമാൻഡിെൻറ സ്വന്തം സ്ഥാനാർഥി കൂടിയായ തരൂർ പരാതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം മുമ്പ് തരൂരിനെ പിന്തുണച്ച കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ അദ്ദേഹത്തിെൻറ പ്രവർത്തനൈശലിയോടുള്ള വിയോജിപ്പുകൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ പ്രചാരണത്തിൽ ചില നേതാക്കളുടെ അണികൾ സജീവമായി പെങ്കടുക്കുന്നില്ലെന്നാണ് തരൂർ ഹൈകമാൻഡിെൻറ ശ്രദ്ധയിൽപെടുത്തിയത്. തിരുവനന്തപുരം സെൻട്രൽ നിയമസഭ മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായ വോട്ടുകൾ നിർണായകമായ മണ്ഡലം കമ്മിറ്റികളുടെ പരിധിയിലാണ് പ്രവർത്തനം മരവിച്ചത്. തുടർന്ന്, കേരളത്തിലുള്ള എ.കെ. ആൻറണി വഴി ഹൈകമാൻഡിെൻറ ആശങ്ക കെ.പി.സി.സി നേതൃത്വത്തെ ധരിപ്പിച്ചു. കെ.പി.സി.സി നേതൃത്വം ജില്ല നേതൃത്വത്തോട് വീഴ്ചകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ നിർദേശിച്ചു. അതേസമയം തരൂരിെൻറ പ്രവർത്തന രീതിയോടുള്ള അതൃപ്തിയാണ് താഴെ തട്ടിലുള്ള പ്രവർത്തകർ രംഗത്തിറങ്ങാത്തതിനുപിന്നിലെന്നാണ് ജില്ല നേതാക്കളുടെ മറുപടി.
കെ.എം. മാണിയുടെ സംസ്കാരച്ചടങ്ങിൽ സംബന്ധിക്കാൻ കോട്ടയത്തുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെയും ജില്ല നേതാക്കൾ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അടുപ്പിക്കാത്ത സമീപനമാണ് തരൂരിെൻറ പേഴ്സനൽ സ്റ്റാഫ് പുലർത്തുന്നതെന്നും മണ്ഡലം കമ്മിറ്റി, ബൂത്ത് തലം വരെയുള്ള സാധാരണ പ്രവർത്തകരെ ഉത്തേജിപ്പിക്കാനുള്ള ഇടപെടൽ തരൂരിെൻറ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും അവർ ആക്ഷേപിക്കുന്നു.
മോദി വിരുദ്ധ വികാരത്തിൽ മാത്രം വിജയിക്കാമെന്ന തന്ത്രം തിരിച്ചടിക്കുമെന്നും പ്രവർത്തകരെ ഉത്തേജിപ്പിക്കേണ്ടതുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മറിച്ചാണെങ്കിൽ തരൂരിെൻറ തോൽവിയുടെ ഉത്തരവാദിത്തം അദ്ദേഹത്തിന് മാത്രമായിരിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇപ്പോഴുണ്ടായ വിവാദങ്ങൾക്കു പിന്നിൽ സംഘ്പരിവാർ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന നേതൃത്വം ആരോപിക്കുന്നു.
തരൂരിെൻറ പ്രവർത്തനത്തിലെ അപാകതകളിൽ അതൃപ്തി തിരുവനന്തപുരം സെൻട്രൽ നിയമസഭ മണ്ഡലത്തിന് പുറമെ കഴക്കൂട്ടത്തുനിന്നും വട്ടിയൂർക്കാവിൽനിന്നും ഉയരുന്നതും തലവേദനയാകുന്നുണ്ട്. കഴക്കൂട്ടത്ത് ഒരു നേതാവിെൻറ അസാന്നിധ്യം ശ്രദ്ധേയമാണെന്നാണ് തരൂർ അനുകൂലികളുടെ ആക്ഷേപം. വട്ടിയൂർക്കാവ് എം.എൽ.എ കെ. മുരളീധരൻ വടകര സ്ഥാനാർഥിയായതോടെ അവിടെയും പ്രചാരണം മന്ദീഭവിച്ചു.
എന്നാൽ, വി.എസ്. ശിവകുമാറിനെയും എം. വിൻസൻറിനെയും ഉൾപ്പെടെ ചുമതല ഏൽപിച്ചെന്ന് പാർലമെൻറ് മണ്ഡലത്തിെൻറ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞു. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച 30 ലേറെ വാർഡുകളിലേറെയും മത്സരിച്ചത് ആരോപണ വിധേയനായ കോൺഗ്രസ് നേതാവിെൻറ നോമിനികളായിരുന്നെന്ന ആക്ഷേപവും തരൂർ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. ഇതിെൻറ തുടർച്ചയായിരുന്നു നേമത്തെ ബി.ജെ.പി വിജയമെന്നും അവർ ആക്ഷേപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.