പി.ജെ ഫാൻസിനുമേൽ ‘കൊടികുത്തി’ സി.പി.എം; കടകംപള്ളിയുടെ ചെവിക്ക് പിടിച്ച് നേതൃത്വം
text_fieldsതിരുവനന്തപുരം: കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജന് അദ്ദേഹത്തിെൻറ പേരിൽ സമൂ ഹമാധ്യമത്തിൽ പ്രവർത്തിക്കുന്ന ഫാൻസ് അസോസിയേഷെൻറ പേരിൽ സി.പി.എം സംസ്ഥാന സമിതി യിൽ വിമർശനം. ‘പി.ജെ ആർമി’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനെ തള്ളിപ്പറയാൻ സംസ്ഥാന സ മിതി ജയരാജനോട് നിർദേശിച്ചു. തുടർന്ന് യോഗം സമാപിച്ച് മണിക്കൂറുകൾക്കകം ‘പി.ജെ’ എന്നത് തെൻറ ചുരുക്കപ്പേരായി കരുതുന്ന എഫ്.ബി ഗ്രൂപ്പുകൾ പേരിൽ മാറ്റം വരുത്തണമെന ്ന് അഭ്യർഥിച്ച് ജയരാജൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. ‘പി.ജെ ആർമി’ പേജിൽ സി.പി.എം നേതൃത്വത്തിനെതിരെ വന്ന ചില പോസ്റ്റുകളാണ് പ്രകോപനത്തിന് കാരണം.
സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജനെ പാർട്ടിക്കെതിരെ ആയുധമാക്കുന്നുവെന്നായിരുന്നു യോഗത്തിലെ വിമർശനം. പി.ജെ ആർമി എന്ന എഫ്.ബി പേജിൽ പാർട്ടി വിരുദ്ധ പോസ്റ്റുകളാണ് പ്രചരിപ്പിക്കുന്നത്. ജയരാജെൻറ ഫോേട്ടാ വെച്ചാണ് കുറിപ്പുകൾ ഇടുന്നതെന്നും ചൂണ്ടിക്കാട്ടി. ഇത് പാർട്ടി ശത്രുക്കൾ ആയുധമാക്കുന്നു. എതിരാളികൾ പാർട്ടിയെ അടിക്കാനുള്ള വടിയായി പ്രയോജനപ്പെടുത്തുന്നു- കണ്ണൂരിൽനിന്ന് അടക്കമുള്ളവർ ചൂണ്ടിക്കാട്ടി.
സദുദ്ദേശ്യത്തോടെയല്ല ഇതൊക്കെ െചയ്യുന്നത്. പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഇൗ നടപടികളെ ജയരാജൻ തള്ളിപ്പറയണം. ഇതംഗീകരിച്ച ജയരാജൻ ലോക്സഭ തെരഞ്ഞെടുപ്പിൽ തെൻറ സ്ഥാനാർഥിത്വത്തിന് പിന്തുണയായി സഖാക്കളും സുഹൃത്തുകളും സമൂഹ മാധ്യമത്തിൽ ഇടപെട്ടിരുന്നുവെന്ന് സമ്മതിച്ചു. വിമർശനം ഉൾക്കൊണ്ട് പാർട്ടിവിരുദ്ധ നടപടിയെ തള്ളിപ്പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച നിയമസഭയിൽ ആന്തൂർ വിഷയത്തിലെ അടിയന്തരപ്രമേയത്തിന് മറുപടി പറയവെ, ‘സി.പി.എമ്മിനെ ആക്ഷേപിക്കാൻ പി. ജയരാജനെ ഉപയോഗിക്കുന്നു’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചിരുന്നു. ‘അങ്ങനെ ചില ബിംബങ്ങളെവെച്ച് നേരത്തേ ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ടെ’ന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് നേതൃത്വത്തിെൻറ ഇടപെടൽ.
ശബരിമലയിൽ ആചാരസംരക്ഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാവ് എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ച സ്വകാര്യബില്ലിനെ സ്വാഗതം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രനെയും നേതൃത്വം വിമർശിച്ചു. കടകംപള്ളി പറഞ്ഞത് പാർട്ടി നിലപാടല്ലെന്ന് നേതൃത്വം വ്യക്തമാക്കി. സി.പി.എമ്മിെൻറയും എൽ.ഡി.എഫ് സർക്കാറിെൻറയും നിലപാട് ഇൗ വിഷയത്തിൽ സുവ്യക്തമാണ്. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനകൾ മേലിൽ നടത്തരുതെന്നും മന്ത്രിയെ ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.