പി.സി. ജോർജിനെതിരെ നേതാക്കൾ; ജനപക്ഷത്തിൽ കടുത്ത ഭിന്നത
text_fieldsകോട്ടയം: ബി.ജെ.പിക്കൊപ്പം നീങ്ങാനുള്ള പി.സി. ജോർജ് എം.എൽ.എയുടെ തീരുമാനത്തിൽ ‘ജനപക്ഷ’ത്തിൽ കടുത്ത ഭിന്നത. വൈസ് ചെയർമാൻ മുഹമ്മദ് സക്കീർ അടക്കം ഒരുവിഭാഗം നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് ഇവർ പി.സി. ജോർജിനെ അറിയിച്ചു. സ്വന്തം തട്ടകമായ പൂഞ്ഞാറിലടക്കം യുവാക്കളുടെ വലിയൊരു നിര ജോർജിെനാപ്പമുണ്ടായിരുന്നു. പുതിയ തീരുമാനത്തിൽ ഇവരെല്ലാം അസ്വസ്ഥരാണെന്നാണ് വിവരം.
നിയമസഭയിൽ ഒ. രാജഗോപാലിെനാപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള പി.സി. ജോർജിെൻറ തീരുമാനത്തിൽ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ജനപക്ഷം സംസ്ഥാന സെക്രേട്ടറിയറ്റിൽ എതിർപ്പുയർന്നിരുന്നു. എന്നാൽ, ഇതെല്ലാം തള്ളി ബി.ജെ.പിയുമായി സഹകരിക്കുെമന്ന നിലപാട് ജോർജ് ആവർത്തിച്ചു. ഇതോടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി മുഹമ്മദ് സക്കീർ യോഗത്തിൽനിന്ന് മടങ്ങി. വിവിധ ജില്ല പ്രസിഡൻറുമാരും എതിർപ്പ് അറിയിച്ചിട്ടുണ്ട്. ചില യുവജന നേതാക്കളും അടുത്ത ദിവസങ്ങളിൽ നേതൃത്വത്തിനെതിരെ രംഗത്തെത്തുമെന്നാണ് സൂചന.
യു.ഡി.എഫിലും എൽ.ഡി.എഫിലും ഇടംനേടാൻ കഴിയാത്തതിനാൽ മറ്റൊരു മാർഗമില്ലെന്നാണ് ജോർജ് നേതാക്കളെ അറിയിച്ചിരിക്കുന്നത്. പത്തനംതിട്ട ലോക്സഭ സീറ്റിൽ മത്സരിക്കുമെന്ന സൂചനയും അദ്ദേഹം നൽകിയേത്ര. രാജ്യസഭ സീറ്റ് അടക്കം വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അടുപ്പക്കാരോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഒട്ടുമിക്ക നേതാക്കളും ഇതിൽ അതൃപ്തിയിലാണ്. രഹസ്യമായി പലരും ഇക്കാര്യം പങ്കുെവക്കുന്നുമുണ്ട്. അടുത്ത ദിവസങ്ങളിൽ കൂട്ടരാജിയുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ അടക്കം പിന്തുണയിൽ വിജയിച്ച ജോർജ് ഇടക്കുവെച്ച് അവരെ മറന്നത് ശരിയായില്ലെന്നാണ് എതിർക്കുന്നവർ പറയുന്നത്. മകനുവേണ്ടിയാണ് പെെട്ടന്നുള്ള കൂറുമാറ്റമെന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നുണ്ട്. മകെൻറ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് വേഗത്തിലുള്ള രഹസ്യധാരണകൾ രൂപപ്പെട്ടതേത്ര. അതിനിടെ, പ്രതിഷേധം ശമിപ്പിക്കാൻ പ്രസംഗത്തിന് കൂടുതൽ സമയം ലഭിക്കാൻ നിയമസഭക്കുള്ളിൽ മാത്രമാകും ധാരണയെന്ന് വിശദീകരിച്ച് പി.സി. ജോർജ് വ്യാഴാഴ്ച രംഗത്തെത്തി.
ബി.ജെ.പി സഹകരണം ശബരിമലയുമായി ബന്ധപ്പെട്ട് –പി.സി. ജോർജ്
കോട്ടയം: ശബരിമല വിഷയത്തില്‍ വിശ്വാസികൾക്കൊപ്പം നിൽക്കുന്നവരുമായി ജനപക്ഷം സഹകരിക്കുമെന്ന് ചെയർമാൻ പി.സി. ജോർജ് എം.എല്‍.എ. ശബരിമല വിഷയത്തില്‍ ബി.ജെ.പി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് കണക്കിലെടുത്താണ് നിയമസഭയിൽ ബി.ജെ.പിക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, ജനപക്ഷം നേതാവ് പി.സി. ജോർജുമായി നിയമസഭയിൽ സഹകരിച്ച് മുന്നോട്ടുപോകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ജോർജുമായി ചർച്ച നടത്തിയതിെൻറ അടിസ്ഥാനത്തിലാണ് ഒരുമിച്ചിരിക്കാൻ ധാരണയായത്. ജനപക്ഷത്തെ എൻ.ഡി.എയിൽ എടുക്കുമോ എന്ന കാര്യത്തിൽ മുന്നണി ചർച്ചചെയ്ത് തീരുമാനമെടുക്കും. പി.സി. ജോർജ് ഒരു തുടക്കമാണ്. ബി.ജെ.പിയിലേക്കുള്ള ആളുകളുടെ വരവ് അദ്ദേഹത്തിൽ ഒതുങ്ങിനിൽക്കില്ല. സഭയിൽ തങ്ങൾക്ക് ഐക്യദാർഡ്യവുമായി കറുത്ത വസ്ത്രമണിഞ്ഞ് വന്നിരിക്കുകയാണദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.