Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമുൻതൂക്കത്തിൽ...

മുൻതൂക്കത്തിൽ തർക്കം

text_fields
bookmark_border
Pathanam-thitta
cancel

തെരഞ്ഞെടുപ്പിെൻറ തുടക്കത്തിലുള്ള ചിത്രമല്ല പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ ഇ പ്പോൾ. ശക്തമായ ത്രികോണമത്സരമാണിവിടെ. എൽ.ഡി.എഫിലെ വീണ ജോർജും യു.ഡി.എഫിലെ ആേൻറാ ആൻറണിയും ഒപ്പത്തിനൊപ്പം എന്ന പ്രതീതിയായിരുന്നു തുടക്കത്തിൽ. അതേസമയം, ശബരിമല മ ുൻനിർത്തി എൻ.ഡി.എ നടത്തിയ പ്രചാരണം അവരുടെ സ്ഥാനാർഥി കെ. സുരേന്ദ്രന് ഏറെ മുന്നേറ്റത്തിനു വഴിയൊരുക്കി. ഇതോടെ മണ്ഡലത്തിൽ ആരാണ് മുന്നിൽ എന്നത് തർക്കവിഷയമായി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിലകൊള്ളുകയാണ് പത്തനംതിട്ടക്കാരുടെ ഇതുവരെയുള്ള ശീലം. പക്ഷേ, ഇപ്പോൾ മൂന്നു മുന്നണിയും വിജയം അവകാശപ്പെടുന്നു. 10 വർഷം എം.പിയായ ആേൻറാ ആൻറണി നേരിടുന്ന വലിയ പ്രശ്നം മണ്ഡലത്തിൽ പറയത്തക്ക നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നതാണ്. അേതച്ചൊല്ലി വോട്ടർമാരിൽ പ്രതിഷേധം ശക്തമാണ്. അതിനൊപ്പം സ്വന്തം പാർട്ടിക്കാരുടെ പാരയുമുണ്ട്. എന്നാൽ, രാഹുലിെൻറ വരവോടെ ആേൻറാ സ്ഥിതി മെച്ചപ്പെടുത്തിയെന്നാണ് വിലയിരുത്തൽ.

ശബരിമലയും പ്രളയവുമാണ് മണ്ഡലത്തിലെ പ്രധാനവിഷയങ്ങൾ. പ്രളയബാധിതർക്കായി സംസ്ഥാന സർക്കാർ നടത്തിയ പുനരധിവാസ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് മതിപ്പുണ്ട്. അതാണ് ഇടതുപക്ഷത്തിെൻറ അനുകൂലഘടകം. ആറന്മുള എം.എൽ.എയായ വീണ ജോർജിന് സ്ത്രീകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എം.എൽ.എ എന്ന നിലയിൽ അവരുടെ പ്രകടനവും വോട്ടർമാരിൽ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ ഇടതു പക്ഷത്തിനെതിരെ എന്തെങ്കിലും പ്രതിഷേധം ഉണ്ടെങ്കിൽ അതിനെ മറികടക്കാൻ വീണക്ക് സ്ത്രീകളിൽ നിന്ന് ലഭിക്കുന്ന പിന്തുണ മതിയാകുമെന്ന് എൽ.ഡി.എഫ് കണക്ക് കൂട്ടുന്നു. ശബരിമല വിഷയം ഇല്ലായിരുന്നുവെങ്കിൽ ഇത്തവണ പത്തനംതിട്ടയിൽ വിജയം എൽ.ഡി.എഫിന് ഉറപ്പിക്കാമായിരുന്നു എന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ശബരിമല വിഷയത്തിലെ സംസ്ഥാന സർക്കാർ നിലപാട് തിരിച്ചടിയാണെന്ന് ബൂത്തുതല എൽ.ഡി.എഫ് പ്രവർത്തകർ തന്നെ പറയുന്നു. 

എൻ.ഡി.എ പ്രചാരണം ശക്തമായത് മത ന്യൂനപക്ഷങ്ങളിൽ ആശങ്കയുയർത്തിയിട്ടുണ്ട്. ആേൻറാ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ് പിണങ്ങിനിന്ന ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളും ഇതോടെ യു.ഡി.എഫ് അനുകൂല നിലപാടെടുക്കാൻ ഇത് കാരണമായി. മത, സമുദായ സംഘടനകളിൽ ഭൂരിഭാഗത്തിെൻറയും പിന്തുണ യു.ഡി.എഫിനാണെന്ന് വ്യക്തമായിട്ടുണ്ട്. ഇടതുപക്ഷത്തിന് ഓർത്തഡോക്സ് സഭയിൽ ഒരു വിഭാഗം, യാക്കോബായ സഭ, ചില ദലിത് സംഘടനകൾ എന്നിവരുടെ പിന്തുണയാണ് ഉറപ്പുള്ളത്.

ശബരിമല സ്ത്രീപ്രവേശനമാണ് കെ. സുരേന്ദ്രെൻറ പ്രധാന പ്രചാരണ വിഷയം. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ 19 ശതമാനം വോട്ടാണ് എൻ.ഡി.എ നേടിയത്. ഇത്തവണ അത് 30 കടക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ ഏഴു മണ്ഡലങ്ങളിലുമായി എൻ.ഡി.എ നേടിയത് 1.91 ലക്ഷം വോട്ടാണ്. 1437 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. പത്തനംതിട്ടയിൽ വിജയം ഉറപ്പിക്കണമെങ്കിൽ മൂന്നുലക്ഷം വോട്ടിനു മുകളിൽ നേടണം. അതിനു നിയമസഭ തെരെഞ്ഞടുപ്പിലേക്കാൾ ഒരു ബൂത്തിൽ 80 വോട്ടുവീതം കൂടുതൽ നേടേണ്ടതുണ്ട്. ഇത് ഹിന്ദു വോട്ടുകളിൽനിന്നാകണമെന്നതും എൻ.ഡി.എ നേരിടുന്ന വെല്ലുവിളിയാണ്. അെല്ലങ്കിൽ ഇതരമതസ്ഥരിൽ വലിയൊരു വിഭാഗം എൻ.ഡി.എ അനുകൂല നിലപാടെടുക്കണം. അത്തരം പ്രവണത മണ്ഡലത്തിൽ പ്രകടമല്ല. എൻ.എസ്.എസ് പ്രവർത്തകർ എൻ.ഡി.എക്കൊപ്പമുണ്ട്. എസ്.എൻ.ഡി.പിയിലെ ഒരു വിഭാഗവും എൻ.ഡി.എക്കൊപ്പമാണ്. പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജിെൻറ ജനപക്ഷം ഒപ്പമുള്ളതും പ്രതീക്ഷ പകരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittakerala newsmalayalam newspolitical newskerala election newsLok Sabha Electon 2019
News Summary - Pathanamthitta - Political News
Next Story