മുന്നണികൾ സജീവം; പാലാ ഉണർന്നു
text_fieldsകോട്ടയം: ഉപതെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മുന്നണികൾ സജീവമായതോടെ പാലാ ഉണർന്നു. കേരള രാഷ്ട്രീയം ഉ റ്റുനോക്കുന്ന പോരാട്ടമായതിനാൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. പ്രചാര ണത്തിന് സമയം കുറവായതിനാൽ കൃത്യമായ ആസൂത്രണം നടത്തിയാവും മത്സരത്തിനിറങ്ങുക. അടുത്തദിവസങ്ങളിൽ സ്‌ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. സ്ഥാനാർഥി നിർണയത്തിനായി തിരക്കിട്ട ചർച്ചകൾ പുരോഗമിക്ക വെ ചുവരുകളടക്കം ബുക്ക് ചെയ്ത് പ്രചാരണത്തിന് കൊഴുപ്പേകാനുള്ള തയാറെടുപ്പിലാണ് പ്രവർത്തകർ.
മൂന്നു മ ുന്നണികളും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ ചുവരെഴുത്തുകളും പോസ്റ ്ററുകളും നിറക്കാനുള്ള മുന്നൊരുക്കത്തിലാണ് അണിയറപ്രവർത്തകർ. സ്ഥാനാർഥി പ്രഖ്യാപനം വന്നാലുടൻ സംസ്ഥാനത്തി െൻറ വിവിധഭാഗങ്ങളിൽനിന്ന് വന്നെത്തുന്ന നേതാക്കള്‍ക്ക് താമസസൗകര്യം ഒരുക്കാൻ നെട്ടോട്ടവുമുണ്ട്. കുരു ശുപള്ളി കവല, സ്റ്റേഡിയം ജങ്ഷൻ, പുഴക്കര മൈതാനം തുടങ്ങിയ സ്ഥലങ്ങളിലടക്കം പ്രചാരണകമാനങ് ങളും കൊടിതോരണങ്ങളും പൊതുസമ്മേളനവും നടക്കും. ഇതിനൊപ്പം പാലാ നഗരസഭയിലും 13 പഞ്ചായത്തു കളിലും തെരെഞ്ഞടുപ്പ് ആരവമുയരും. 1965 മുതൽ തെരഞ്ഞെടുെപ്പന്നാൽ പാലാക്കാർക്ക് കെ.എം. മാണി മാത്രമായിരുന്നു. ഇത ്തവണ മാണിയുടെ അഭാവത്തിൽ നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് കേരള കോൺഗ്രസിന് അഭിമാനപോരാട്ടമാണ്.
സമവ ായ നീക്കവുമായി യു.ഡി.എഫ്
കേരള കോൺഗ്രസ് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് പാലാ ഉപതെരഞ് ഞെടുപ്പ് പ്രഖ്യാപിച്ചത്. സ്ഥാനാർഥി നിർണയമടക്കം കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഇരുവിഭാഗങ് ങളെയും പിണക്കാത്ത നിലപാടാവും യു.ഡി.എഫ് സ്വീകരിക്കുക. ആദ്യഘട്ടമെന്ന നിലയിൽ തിരുവനന്തപുരത്തും പിന്നാലെ കോട്ട യം ഡി.സി.സിയിലും നേതൃയോഗം ചേർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനം അവലോകനം നടത്തിയിരുന്നു. ഇരുവിഭാഗത്തിനും സമ്മത നായ പൊതുസ്വതന്ത്രനെ സ്ഥാനാർഥിയാക്കാൻ സമവായ നീക്കം നടക്കുന്നുണ്ട്. നിലവിൽ നിഷ ജോസ് കെ. മാണിയുടെ പേരാണ് സജീവമായുള്ളത്. പാലായോടുള്ള ജോസ് കെ. മാണിയുടെ വൈകാരികബന്ധം മുഖ്യഘടകമാണ്. കേരള കോൺഗ്രസിന് അഭിമാനപോരാട്ടമായതിനാൽ ജോസ് കെ. മാണി എം.പി മുഴുവൻസമയവും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്കാണ് മുഖ്യചുമതല. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പും ഒപ്പമുണ്ടാകും. രാഹുൽ ഗാന്ധി അടക്കം കേന്ദ്രനേതാക്കളെ പാലായിൽ എത്തിച്ച് അനുകൂല തരംഗമുണ്ടാക്കാനും ആലോചനയുണ്ട്.
ഒരുമുഴം മുേമ്പ എൽ.ഡി.എഫ്
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥി നിർണയം ഉൾപ്പെടെ കാര്യങ്ങളിൽ തർക്കമില്ലാത്ത ഇടതുമുന്നണി കളത്തിലിറങ്ങി പ്രചാരണത്തിന് തുടക്കമിട്ടു. കെ.എം. മാണിയുടെ അഭാവത്തിൽ എൻ.സി.പിയുെട മാണി സി. കാപ്പൻ വീണ്ടും പോരിനിറങ്ങുന്നത് അനുകൂലഘടകമാണെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. സ്ഥാനാർഥി പ്രഖ്യാപനത്തിനായി ബുധനാഴ്ച തിരുവനന്തപുരത്ത് ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. കേരള കോൺഗ്രസ് ചേരിപ്പോരിൽ പരാമവധി വോട്ടർമാരെ നേരിൽകണ്ട് വോട്ടുപിടിക്കാനുള്ള തന്ത്രമാണ് ആവിഷ്കരിച്ചിരിക്കുന്നത്. എൻ.സി.പിയുടെ സീറ്റാണെങ്കിലും സി.പി.എം മുന്നിട്ടിറങ്ങിയാവും പ്രചാരണം ശക്തമാക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വനും മന്ത്രി എം.എം. മണിക്കുമാണ് പ്രധാനചുമതല. സി.പി.എം, സി.പി.ഐ നേതാക്കളടക്കമുള്ളവർ പ്രചാരണത്തിനെത്തും.
സ്ഥാനാർഥിയെ കാത്ത് ബി.ജെ.പി ചുവരുകൾ
സ്ഥാനാർഥിയെ പ്രഖാപിച്ചില്ലെങ്കിലും ചുവരുകൾ കൂടുതലും സ്വന്തമാക്കി എൻ.ഡി.എ. കഴിഞ്ഞതവണ മത്സരിച്ച ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിക്കാണ് കൂടുതൽ സാധ്യത. എന്നാൽ, സീറ്റ് എൻ.ഡി.എ ഘടകകക്ഷികൾക്ക് വിട്ടുനൽകുന്നതും പരിഗണനയിലുണ്ട്. ഈ ആഴ്ചതന്നെ പ്രഖ്യാപനമുണ്ടാകും. ബി.ജെ.പിയുടെ സഖ്യകക്ഷികളായ പി.സി. ജോർജിെൻറയും പി.സി. തോമസിെൻറയും സാന്നിധ്യം ഗുണകരമാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ. പാലായിലെ പ്രചാരണത്തിന് കേന്ദ്ര നേതാക്കളെയും മന്ത്രിമാരെയും എത്തിക്കും. മണ്ഡലത്തിലെ ഹൈന്ദവ ഏകീകരണം ലക്ഷ്യമിട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനാണ് പ്രചാരണ ചുമതല.
പാലാ ഉപതെരഞ്ഞെടുപ്പ്: പൊതുസമ്മതനായ സ്ഥാനാർഥിക്ക് സാധ്യത -പി.ജെ. ജോസഫ്
തൊടുപുഴ: കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പ് കേസിൽ കൂടുതൽ വാദം കേൾക്കണമെന്ന് കട്ടപ്പന സബ് കോടതി. ഇതേ തുടർന്ന് ചൊവ്വാഴ്ച വിധി പറയാനിരുന്ന കേസ് കൂടുതൽ വിസ്താരത്തിനായി 30ലേക്ക് മാറ്റി. ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് സ്റ്റേ ചെയ്ത ഇടുക്കി മുൻസിഫ് കോടതി ഉത്തരവിനെതിരെയാണ് കട്ടപ്പന കോടതിയിൽ ജോസ് വിഭാഗം അപ്പീൽ നൽകിയത്. സ്റ്റേ തുടരുന്നത് പരോക്ഷമായി ജോസഫ് വിഭാഗത്തിന് അനുകൂലമായിരിക്കുകയാണ്. അതിനിടെ ജോസ് കെ. മാണി വിഭാഗവുമായി ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സമവായ ചർച്ച നടക്കുന്നില്ലെന്നും നിലവിൽ ഒരു സ്ഥാനാർഥിയിലേക്കും ചർച്ച എത്തിയിട്ടില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു. ജയസാധ്യതയുള്ള സ്ഥാനാർഥിക്കായി അന്വേഷണം തുടരുകയാണ്. പൊതുസമ്മതനായ സ്ഥാനാർഥിയാകും വരാൻ സാധ്യതയെന്നും അദ്ദേഹം പ്രതികരിച്ചു. കേസ് വിളിച്ച കട്ടപ്പന സബ് ജഡ്ജി ഡോണി വർഗീസ് തോമസ്, വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ജഡ്ജി വ്യാഴാഴ്ച സ്ഥലംമാറി പോകുന്നതിനാൽ വെള്ളിയാഴ്ചയും കേസ് വിധി പറയാൻ സാധ്യതയില്ല.
തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു
കോട്ടയം: തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കലക്ടർ പി.കെ. സുധീർ ബാബുവിെൻറ അധ്യക്ഷതയിലാണ് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നത്. സുഗമവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് നടത്താൻ അദ്ദേഹം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സഹകരണം തേടി. ചെലവുപരിധിയും പെരുമാറ്റച്ചട്ടവും പാലിക്കുന്നതിൽ പാർട്ടികളും സ്ഥാനാർഥികളും ശ്രദ്ധിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ചെലവ് നിരക്ക് സംബന്ധിച്ച പട്ടിക പാർട്ടിപ്രതിനിധികൾക്ക് വിതരണം ചെയ്തു. എ.ഡി.എം അലക്സ് ജോസഫ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ പി.പി. പ്രേമലത, ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) ശാന്തി എലിസബത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നോഡൽ ഓഫിസര്‍മാരെ നിയോഗിച്ചു
പാലാ: നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിെൻറ നടത്തിപ്പിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നോഡൽ ഓഫിസർമാരെ നിയമിച്ച് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കലക്ടർ ഉത്തരവിട്ടു. വോട്ടർ ബോധവത്കരണ പരിപാടിയായ സിസ്റ്റമാറ്റിക് വോട്ടർ എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷെൻറ (സ്വീപ്) നോഡൽ ഓഫിസർ സബ് കലക്ടർ ഈശ പ്രിയയാണ്. മാൻപവർ മാനേജ്മെൻറ്, മാതൃക പെരുമാറ്റച്ചട്ട പാലനം, ക്രമസമാധാന പരിപാലനവും ജില്ല സെക്യൂരിറ്റി പ്ലാനും ഹെൽപ് ലൈൻ, പരാതിപരിഹാരം എന്നിവയുടെ ചുമതല അഡീഷനൽ ജില്ല മജിസ്ട്രേറ്റിനാണ്.
മറ്റ് നോഡൽ ഓഫിസർമാർ: തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം-റേച്ചൽ ജോർജ് (ഫിനാൻസ് ഓഫിസർ), എസ്.എം.എസ് നിരീക്ഷണവും കമ്യൂണിക്കേഷൻ പ്ലാനും- ബീന സിറിൽ പൊടിപ്പാറ (ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ), മീഡിയ, കമ്യുണിക്കേഷൻ -ജസ്റ്റിൻ ജോസഫ് (ജില്ല ഇൻഫർമേഷൻ ഓഫിസർ), ട്രാൻസ്പോർട്ട് മാനേജ്മെൻറ്-വി.എം. ചാക്കോ (ആർ.ടി.ഒ), സൈബർ സെക്യൂരിറ്റി-കെ. സുഭാഷ് (ഡിവൈ.എസ്.പി, ഡി.സി.ആർ.ബി, കോട്ടയം), നിരീക്ഷകർക്കുവേണ്ട ക്രമീകരണങ്ങൾ- ഡോമി ജെ. മൊറെയ്സ് (മാസ് മീഡിയ ഓഫിസർ), തെരഞ്ഞെടുപ്പ് പരിശീലനം-ബി. അശോക് (ഹുസൂർ ശിരസ്തദാർ), ഇലക്ട്രോണിക് വോട്ടുയന്ത്രം- ഷൈജു പി. ജേക്കബ് സ്െപഷൽ തഹസിൽദാർ (എൽ.എ-കൂടങ്കുളം), മെറ്റീരിയൽ മാനേജ്മെൻറ് കെ.എ. മുഹമ്മദ് ഷാഫി, സ്പെഷൽ തഹസിൽദാർ (ആർ.ആർ) കോട്ടയം, കമ്പ്യൂട്ടർവത്കരണം-ഐ.സി.ടി ആപ്ലിക്കേഷൻ- മാത്യു കെ. എബ്രഹാം (അഡീഷനൽ ഡിസ്ട്രിക്റ്റ് ഇൻഫർമാറ്റിക് ഓഫിസർ).
പാലാ തെരഞ്ഞെടുപ്പ്: പത്രികകള്‍ ഇന്ന് മുതൽ സ്വീകരിക്കും
പാലാ: നിയമസഭ നിയോജക മണ്ഡലത്തില്‍ സെപ്റ്റംബർ 23ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിെൻറ വിജ്ഞാപനം ബുധനാഴ്ച പുറപ്പെടുവിക്കും. ബുധനാഴ്ച മുതൽ നാമനിര്‍ദേശ പത്രിക സ്വീകരിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കലക്ടർ പി.കെ. സുധീര്‍ ബാബു അറിയിച്ചു.
കലക്ടറേറ്റില്‍ വരണാധികാരിയായ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ക്കും ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ഉപവരണാധികാരി ളാലം ബി.ഡി.ഒക്കും പത്രിക നല്‍കാം. രാവിലെ 10 മുതല്‍ മൂന്നുവരെയാണ് പത്രിക സമർപ്പണം.
ലോക്സഭ തെരെഞ്ഞടുപ്പിലേതുപോലെ 176 പോളിങ് കേന്ദ്രങ്ങളാണ് ഉപതെരഞ്ഞെടുപ്പിനും സജ്ജീകരിക്കുക. വോട്ടുയന്ത്രവും വിവിപാറ്റ് യന്ത്രവും ഉപയോഗിച്ചാകും തെരഞ്ഞെടുപ്പ്. യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന സെപ്റ്റംബർ മൂന്നിന് ഏറ്റുമാനൂർ സത്രം കോമ്പൗണ്ടിലെ ഇ.വി.എം വെയർഹൗസിൽ നടക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന. ഈമാസം 25 മുതൽ ജില്ലയിൽ നിലവിൽവന്ന പെരുമാറ്റച്ചട്ടം സെപ്റ്റംബർ 29 വരെ നിലവിലുണ്ടാകും. സ്ഥാനാർഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും ബാധകമായിരിക്കും.
സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി െചലവഴിക്കാവുന്ന തുക 28 ലക്ഷം രൂപയാണ്. പൊതുസ്ഥലങ്ങളിൽ പ്രചാരണ സാമഗ്രികളും ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനമുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുള്ള പരിശീലനം ഈമാസം 30ന് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് ഉപതെരഞ്ഞെടുപ്പ് നടത്തുക. ഹൈകോടതിയുടെ ഉത്തരവനുസരിച്ച് ഫ്ലക്സ് ബോര്‍ഡുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
1,77,550 വോട്ടർമാർ
പാലാ മണ്ഡലത്തിൽ 87,036 പുരുഷന്മാരും 90,814 സ്ത്രീകളും ഉള്‍പ്പെടെ 1,77,550 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ഈ മാസം 25 വരെ ലഭിച്ച 4320 അപേക്ഷകളും ഉപതെരഞ്ഞെടുപ്പിനായി പരിഗണിക്കും. ഇതിൽ 2499 അപേക്ഷകളാണ് പട്ടികയിൽ പേരുചേർക്കാൻ സമർപ്പിച്ചിട്ടുള്ളത്. തിരുത്തൽ, ഒഴിവാക്കൽ, പോളിങ് ബൂത്ത് മാറ്റം എന്നിവയടക്കമുള്ള അപേക്ഷകളാണ് ബാക്കിയുള്ളവ.
പാലാ സീറ്റ് അനുവദിക്കണം -നാഷനലിസ്റ്റ് കേരള കോൺഗ്രസ്
കോട്ടയം: പാലാ സീറ്റ് നാഷനലിസ്റ്റ് കേരള കോൺഗ്രസിന് (എൻ.കെ.സി) മത്സരിക്കാൻ അനുവദിക്കണമെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് ജില്ല നേതൃസമ്മേളനം ആവശ്യപ്പെട്ടു. കോട്ടയം സീറ്റ് ഇത്തവണ ഏറ്റെടുത്തതിനു പകരം പാലാ നിയോജക മണ്ഡലം അനുവദിച്ചു തരണം. ഇക്കാര്യം 30ന് ചേരുന്ന എൻ.ഡി.എ യോഗത്തിൽ ഉന്നയിക്കുമെന്ന് ജില്ല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു.
പാലാ തെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും -എൻ.സി.പി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിനെ എൽ.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് ജില്ല പ്രസിഡൻറ് കാണക്കാരി അരവിന്ദാക്ഷൻ. എൻ.സി.പിയിൽ അച്ചടക്കലംഘനം നടത്തിയ അഞ്ചുപേരെ അന്വേഷണവിധേയമായി രണ്ടുമാസം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. തെറ്റായ വാർത്തകൾക്ക് പിന്നിൽ അവരാണ്. പാലായിൽ മാണി സി. കാപ്പൻ സ്ഥാനാർഥിയാകണമെന്ന് ബ്ലോക്ക് കമ്മിറ്റിയും ജില്ല കമ്മിറ്റിയും ഏകകണ്ഠമായാണ് നിർദേശിച്ചത്. ബുധനാഴ്ച സംസ്ഥാന കമ്മിറ്റിക്കുശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.