പാലാ: ആകാംക്ഷയിൽ രാഷ്ട്രീയ കേരളം
text_fieldsകോട്ടയം: പരസ്യപ്രചാരണം അവസാനിച്ച് ജനവിധിക്ക് രണ്ടുനാൾ മാത്രം ബാക്കി നിൽക്കേ, കെ. എം. മാണിയും രണ്ടിലയും ഇല്ലാത്ത പാലാ എങ്ങനെ ചിന്തിക്കുമെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേ രളം. 32 വർഷം പാലായുടെ ചുവരുകളിൽ നിറഞ്ഞുനിന്ന രണ്ടിലയും തുടർച്ചയായി 54 വർഷം പാലായെ നയിച്ച മാണിയും ഇല്ലാത്ത തെരഞ്ഞെടുപ്പിൽ വോട്ടർമാർ മാറി ചിന്തിക്കുമെന്ന പ്രതീക്ഷയി ലാണ് ഇടതുമുന്നണി. മാണിയെ മനസ്സിലേറ്റിയവർ ജോസ് ടോം എന്ന ശിഷ്യനെ ജയിപ്പിക്കുമെന്ന ് യു.ഡി.എഫും പ്രതീക്ഷിക്കുന്നു. ശുഭാപ്തി വിശ്വാസത്തോടെ ബി.ജെ.പിയുമുണ്ട്.
മാണിയുട െ മരണശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് യു.ഡി.എഫിനും കേരള കോൺഗ്രസിനും അനിവാര്യതയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽനിന്ന് കരകയറാനും ഉ പതെരഞ്ഞെടുപ്പുകളുടെ പരമ്പരതന്നെ വരാനിരിക്കുന്ന സാഹചര്യത്തിലും ജയം ഇടതിനും നി ർണായകം. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് വർധിപ്പിക്കേണ്ടത് ബി.ജെ.പിയുടെയും ആ വശ്യം.
കേരള കോൺഗ്രസിലെ ജോസ്-ജോസഫ് ഭിന്നതയും ചിഹ്ന വിവാദവും ഇടതിെൻറ പ്രതീക്ഷ വർധിപ്പിച്ചെങ്കിലും അവാസനഘട്ടത്തിൽ ഭിന്നത പരിഹരിക്കപ്പെട്ടത് മാണി സി. കാപ്പെൻറ വിജയസാധ്യതക്ക് മങ്ങലേൽപിച്ചു. എന്നാൽ, അട്ടിമറിവിജയ പ്രതീക്ഷ അവർ ൈകവിട്ടിട്ടില്ല. മാണിയുടെ പിൻഗാമിയായി മറ്റാരെങ്കിലും സഭയിലെത്തിയാൽ അത് ജോസ് വിഭാഗത്തിന് തിരിച്ചടിയാവും.
സാമുദായിക ഘടകങ്ങളും പാലായിൽ നിർണായകമാണ്. ക്രൈസ്തവർ 48 ശതമാനം വരും. 52 ശതമാനം ഹിന്ദുക്കളും. ഇതിൽ നായർ-ഈഴവ വിഭാഗങ്ങൾ പ്രബലം. കത്തോലിക്ക വിഭാഗങ്ങളിൽ നല്ലൊരുപങ്കും എൻ.എസ്.എസും യു.ഡി.എഫിനെ പിന്തുണക്കുമെന്നാണ് വിലയിരുത്തൽ. പാലാ നഗരസഭയും തലപ്പലം, മൂന്നിലവ്, മേലുകാവ്, കരൂർ, ഭരണങ്ങാനം, കൊഴുവനാൽ, മുത്തോലി, രാമപുരം പഞ്ചായത്തുകളും യു.ഡി.എഫും കടനാട്, തലനാട്, എലിക്കുളം പഞ്ചായത്തുകൾ എൽ.ഡി.എഫും ഭരിക്കുന്നു. മീനച്ചിലിൽ കേരള കോൺഗ്രസ് വിമതനാണ് ഭരണം.
എൻ.ഡി.എ പക്ഷത്തുള്ള പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജിന് സ്വാധീനമുള്ള പഞ്ചായത്തുകൾ പാലാ മണ്ഡലത്തിലുള്ളതാണ് ബി.ജെ.പിക്ക് പ്രതീക്ഷയേകു ന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം 33,472 ആണ്. നിയമസഭ തെരെഞ്ഞടുപ്പിൽ മാണിക്ക് ലഭിച്ച ഭൂരിപക്ഷം 4,703 വോട്ടും. 13 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. ആകെ വോട്ടർമാർ-1,79,107. പുരുഷന്മാർ 87,729ഉം സ്ത്രീകൾ 91,378ഉം.
ആവേശത്തിൽ കൊട്ടിക്കലാശം
പാലാ: പ്രചാരണാവേശം മുഴുവൻ ആവാഹിച്ച് മുന്നണികളുടെ കൊട്ടിക്കലാശം. ഒരുമാസം നീണ്ട ശബ്ദകോലാഹലങ്ങൾക്ക് അറുതി, പാലായിൽ ഇനി നിശ്ശബ്ദതയുടെ രണ്ടുദിനങ്ങൾ. തിങ്കളാഴ്ച പാലാ ബൂത്തിലേക്ക്്.
ഒന്നിലധികം ജൂബിലി പെരുന്നാളുകൾ ഒന്നിച്ചെത്തിയ പ്രതീതിയിലായിരുന്നു വെള്ളിയാഴ്ച പാലാ നഗരം. ഉപതെരഞ്ഞെടുപ്പിെൻറ കലാശക്കൊട്ടിനായി മുന്നണി പ്രവർത്തകർ ഒഴുകിയെത്തിയതോടെ നഗരം വാദ്യ-ശബ്ദ കോലാഹലങ്ങളിലായി.
പാലാ കുരിശുപള്ളി ജങ്ഷനിൽ യു.ഡി.എഫ് പ്രവർത്തകരും സ്റ്റേഡിയം സ്ക്വയറിൽ എൽ.ഡി.എഫ് പ്രവർത്തകരും ടൗൺ ഹാളിന് സമീപത്തായി എൻ.ഡി.എ പ്രവർത്തകരും ഒത്തുചേർന്നതോടെ പാലാ ശബ്ദത്താൽ നിറഞ്ഞു. വാദ്യമേളങ്ങളും കൊടിതോരണങ്ങളുമായി മൂന്നുമണിക്കൂറോളം പാലായിൽ നിറഞ്ഞാടി മുന്നണി പ്രവർത്തകർ. പാലാ കുരിശുപള്ളി ജങ്ഷനിൽ യു.ഡി.എഫ് പ്രവർത്തകരാണ് കൊട്ടിക്കലാശത്തിനായി ആദ്യമെത്തിയത്. ഒരുമണിക്കൂറോളം പ്രവർത്തകർ ഗാനത്തിെനാപ്പം ചുവുടുെവച്ചു. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം എത്തിയതോടെ ആവേശം മുദ്രാവാക്യങ്ങൾക്ക് വഴിമാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജോസ് കെ. മാണി എം.പി എന്നിവർക്കൊപ്പം ചിഹ്നമായ കൈതച്ചക്ക ഉയർത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. രാമപുരത്തുനിന്ന് യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ ബൈക്ക് റാലി എത്തിയതോടെ ഇരമ്പലുകൾ നിറഞ്ഞു.
സ്റ്റേഡിയം കോർണർ ജങ്ഷനിലായിരുന്ന എൽ.ഡി.എഫിെൻറ െകാട്ടിക്കലാശം. സ്ഥാനാർഥി മാണി സി. കാപ്പെൻറ ചിത്രവും ചിഹ്നവും പതിച്ച ടീ ഷർട്ട് അണിഞ്ഞാണ് പ്രവർത്തകർ അണിനിരന്നത്. രാമപുരത്തെ മുഖ്യമന്ത്രിയുടെ പ്രചാരണയോഗത്തിലായിരുന്ന മാണി സി. കാപ്പൻ പിന്നീട് പ്രവർത്തകർക്കൊപ്പം ചേർന്നു. രണ്ടു മണിക്കൂർ പ്രവർത്തകർ നഗരത്തിൽ നിലയുറപ്പിച്ചു. പിന്നീട്, മുഖ്യമന്ത്രിയുടെ പൊതുയോഗേവദിയിലേക്ക് പ്രവർത്തകർ പ്രകടനമായി നീങ്ങി. രാവിലെ എൽ.ഡി.എഫ് പ്രവർത്തകർ പാലാ നഗരത്തിൽ റോഡ് ഷോയും നടത്തിയിരുന്നു.
കടപ്പാട്ടൂർ ജങ്ഷനിൽനിന്ന് റാലിയായാണ് എൻ.ഡി.എ പ്രവർത്തകർ കലാശക്കൊട്ടിനായി എത്തിയത്. നിരവധി നേതാക്കൾക്കൊപ്പം തുറന്ന വാഹനത്തിലാണ് സ്ഥാനാർഥി എൻ. ഹരി എത്തിയത്. ശനിയാഴ്ച ശ്രീനാരായണഗുരു സമാധിയായതിനാലാണ് ഒരുദിനം മുേമ്പ മുന്നണികൾ ഔദ്യോഗികമായി പരസ്യപ്രചരണം അവസാനിപ്പിച്ചത്.
‘മാണിയുടെ ശബ്ദം’; വികാരഭരിതരായി പ്രവർത്തകർ
പാലാ: യു.ഡി.എഫ് െകാട്ടിക്കലാശത്തിനിടെ ‘കെ.എം. മാണിയുടെ പ്രസംഗം’. ‘എന്നെ ഞാനാക്കിയ നിങ്ങളെ കാണുേമ്പാൾ‘ എന്ന മാണിയുടെ ശബ്ദം മൈക്കിലൂടെ എത്തിയതോടെ പ്രവർത്തകർ വികാരഭരിതരായി. പലരും പൊട്ടിക്കരഞ്ഞു. യുവാക്കൾ മാണി മരിച്ചിട്ടിെല്ലന്ന മുദ്രാവാക്യങ്ങൾ ഉയർത്തി. പ്രസംഗം കേട്ട് വേദിയിലിരുന്ന മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സൂഭാഷിെൻറ കണ്ണു നിറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പിെൻറ കലാശക്കൊട്ടിനിടെ നടത്തിയ കെ.എം. മാണിയുടെ പ്രസംഗം െവള്ളിയാഴ്ച വീണ്ടും കേൾപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.