പാലായിൽ പന്ത് വരണാധികാരിയുടെ കോർട്ടിൽ
text_fieldsന്യൂഡൽഹി: പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിെൻറ ‘ചിഹ്നം’ തർക്കത്തിൽ തീരുമാനം വരണാധികാരിയുടെ കോർട്ടിൽ. നാമനിർദേശ പത്രികക്കൊപ്പം സ്ഥാനാർഥിൽ നൽകിയ രേഖകൾപ്രകാരം ആവശ്യപ്പെട്ട ചിഹ്നം അനുവദിക്കാൻ കഴിയുമോ എന്ന് തീരുമാനിക്കേണ്ടത് പാലായിലെ റിേട്ടണിങ് ഒാഫിസറാണെന്നും, ആവശ്യപ്പെടുന്ന പക്ഷം അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമീഷൻ മാർഗനിർദേശം നൽകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഏതെങ്കിലും പാർട്ടിയുടെ ചിഹ്നം നാമനിർദേശ പത്രികയിൽ സ്ഥാനാർഥി ആവശ്യപ്പെടുേമ്പാൾ, ആ ചിഹ്നം നൽകുന്നതിനെ പിന്തുണച്ച് പത്രിക രേഖകളിൽ ഒപ്പുവെച്ചത് ആര് എന്നതാണ് വരണാധികാരി പരിശോധിക്കുക. ഒരു പാർട്ടിയുടെ ചെയർമാനോ അദ്ദേഹം നിർദേശിക്കുന്ന ഉയർന്ന ഭാരവാഹികളിൽ ആരെങ്കിലുമോ പിന്തുണച്ചിട്ടുണ്ടെങ്കിൽ പാർട്ടി ചിഹ്നത്തിന് അർഹതയുണ്ട്.
സത്യവാങ്മൂലത്തിനൊപ്പമുള്ള രേഖകൾ പരിശോധിച്ച് ഇൗ തീരുമാനം എടുക്കേണ്ടത് റിേട്ടണിങ് ഒാഫിസറാണ്.
ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെങ്കിൽ അദ്ദേഹത്തിന് സംസ്ഥാന റിേട്ടണിങ് ഒാഫിസറുടെയോ, കേന്ദ്ര തെരഞ്ഞെടുപ്പു കമീഷെൻറയോ ഉപദേശ നിർദേശങ്ങൾ തേടാം. കേരള കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിലാണ് ജോസ് േടാം പത്രിക നൽകിയിരിക്കുന്നത്. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥിയെ തിരഞ്ഞെടുത്തുവെന്നാണ് േജാസ് കെ. മാണി എം.പി വ്യക്തമാക്കിയിട്ടുള്ളത്. പാർട്ടി ചെയർമാനായ പി.ജെ. ജോസഫ് പാർട്ടി ചിഹ്നം നൽകില്ല എന്നു പറയുന്നു.
പാർട്ടി ചിഹ്നം നിർബന്ധമില്ലെന്ന് ജോസ് കെ. മാണി പറയുന്നു. യു.ഡി.എഫ് സ്ഥാനാർഥിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് പാലായിലെ സാഹചര്യം. പാർട്ടി സ്ഥാനാർഥിയെ നിശ്ചയിക്കാനാണ് സ്റ്റിയറിങ് കമ്മിറ്റി ചേർന്നത്. പാർട്ടി ചിഹ്നം നൽകേണ്ടത് പാർട്ടി ചെയർമാനാണ്. അതല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന പാർട്ടി ഭാരവാഹി, നാമനിർദേശ പത്രികക്കൊപ്പമുള്ള എ, ബി ഫോറങ്ങളിൽ പാർട്ടി ചിഹ്നം അനുവദിക്കുന്നതിനെ പിന്തുണച്ച് ഒപ്പിട്ടിട്ടുണ്ടാകണം. അക്കാര്യമാണ് തീരുമാനമെടുക്കുന്നതിൽ റിേട്ടണിങ് ഒാഫിസർക്കു മുന്നിലുള്ള വിഷയമെന്ന് ടിക്കാറാം മീണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.