നറുക്കിൽ മാണി സി. കാപ്പൻ ഒന്നാമത്; വോട്ടല്ല നറുക്കെന്ന് ജോസ് ടോമും ഹരിയും
text_fieldsപാലാ: മണ്ണും മാണിയും ചതിക്കിെല്ലന്നാണ് പാലായുടെ കർഷകമനസ്സ്. മീനച്ചിലാറിെൻറ ത ീരത്തുനിന്ന് ഇടുക്കിയിലെയും മലബാറിലെയും മലയോരങ്ങളുടെ തുഞ്ചത്തേക്ക് പാലാക്ക ാരെ എത്തിച്ചതും മറ്റൊരു വിശ്വാസമായിരുന്നില്ല. ഇക്കുറി മാണിയില്ലാത്ത പാലാ പിടിക്കാ ൻ കർഷക മനസ്സിൽ കുടിയേറുന്നതിനോളം മികവാർന്നൊരു മാർഗമില്ലെന്ന് അറിയാവുന്ന മു ന്നണി സ്ഥാനാർഥികൾ, ബുധനാഴ്ച സമയമേറെ ചെലവിട്ടതും കർഷകർക്കൊപ്പമായിരുന്നു. പാലാ ളാലം പള്ളി ഓഡിറ്റോറിയത്തിൽ ഇൻഫാം അടക്കമുള്ള സംഘടനകൾ സംഘടിപ്പിച്ച കർഷകസംഗമത്തിൽ ഇടത്-വലത്-എൻ.ഡി.എ സ്ഥാനാർഥികൾ വാഗ്ദാനങ്ങളുമായി നിറഞ്ഞു. റീസർവേയിലെ അപാകത ചൂടേറിയ ചർച്ചയായപ്പോൾ റബർ മുതൽ വിഷരഹിത പച്ചക്കറിവരെ വിഷയമായി.
റീസർവേയിലെ അപാകതകളെ തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിെല 12 വില്ലേജുകളിലെ 40,000ത്തോളം പേരുടെ ഭൂമി പുരയിടത്തിനുപകരം തോട്ടമായി റവന്യൂ രേഖകളിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിക്കാനായിരുന്നു കർഷകർ ഒത്തുചേർന്നത്. ഇതിലായിരുന്നു സ്ഥാനാർഥികളുടെ സംഗമം. മൂവരെയും ഒരുപോലെ പ്രോത്സാഹിപ്പിച്ച കർഷകർ പക്ഷേ, മനസ്സടുപ്പം ഇറ്റുവീഴാതെയും ശ്രദ്ധിച്ചു.
മൂന്ന് സ്ഥാനാർഥികളിൽ ആദ്യം ആരെ പരിചയപ്പെടുത്തുമെന്ന ആശങ്ക, നറുക്കെന്ന ആശയത്തിലെത്തിയേപ്പാൾ ഭാഗ്യം ഒപ്പം നിന്നത് എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പനൊപ്പം. ഒന്നാമതെത്തിയത് കാപ്പെൻറ മുഖത്ത് ചെറുചിരി വിരിയിച്ചെങ്കിലും നറുക്കല്ല വോട്ടെന്ന സദസ്സിലെ കമൻറിൽ മറ്റുള്ളവരുെട മുഖത്തും ചിരിവെളിച്ചം.
യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിനെ രണ്ടാമതും എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരിയെ അവസാനമായും പരിചയപ്പെടുത്തി.ജയിച്ചാൽ പാലായിൽ കോൾഡ് സ്റ്റോേറജുകളും ഫുഡ് പാർക്കും കൊണ്ടുവരുമെന്നായിരുന്നു മാണി സി. കാപ്പെൻറ പ്രഖ്യാപനം. ഏകവിള കൃഷി ഉപേക്ഷിക്കണമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവെച്ചു.
ബഹുവിള കൃഷിക്കായിരുന്നു ജോസ് ടോമിെൻറയും വോട്ട്. കോൾഡ് സ്റ്റോറേജിലൊന്നും കാര്യമില്ലെന്നായി ജോസ് ടോം. കർഷകമാർക്കറ്റിൽ മികച്ച വില ലഭിക്കുന്നുണ്ട്. അടുത്തിടെ താനും വാഴക്കുല അവിടെ വിറ്റതായി അദ്ദേഹം പറഞ്ഞു.
റബറിനായി ഒന്നും ചെയ്യാത്തവരാണ് വാഗ്ദാനങ്ങൾ നിരത്തുന്നതെന്നായിരുന്നു എൻ. ഹരിയുടെ വാദം. റീസർവേയിലെ അപാകത വലിയ ചർച്ചക്ക് ഇടയാക്കി. വിജയിച്ചാൽ നിയമസഭയിലെ തെൻറ ആദ്യ സബ്മിഷൻ ഇതാകുമെന്നായി മാണി സി. കാപ്പൻ. നേരേത്ത പല എം.എൽ.എമാരും സബ് മിഷൻ അവതരിപ്പിച്ചായി മോഡറേറ്റർ അഡ്വ. വി.സി. സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടിയതോടെ, നടപ്പാക്കാനുള്ള കരുത്തുണ്ടെന്നായി കാപ്പൻ. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം പാലായിൽ ഉണ്ടല്ലോ, താൽപര്യമുണ്ടെങ്കിൽ ഇപ്പോൾ തന്നെ പരിഹരിക്കാമെന്നായി ജോസ് ടോം. ജയിച്ചാലും തോറ്റാലും ഈ പ്രശ്നത്തിനു പരിഹാരം കാണുംവരെ ഒപ്പമുണ്ടാകുമെന്നായിരുന്ന ഹരിയുടെ ഉറപ്പ്. പരസ്പരം കൈെകാടുത്ത് മടങ്ങുേമ്പാൾ ദൃശ്യമാധ്യമങ്ങൾ ചുറ്റും കൂടിയതോെട മൂവരും വീണ്ടും ‘ശത്രുക്കളായി’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.