ഒാപറേഷൻ കമല: ആരോപണങ്ങൾ നിഷേധിച്ച് ബി.ജെ.പി
text_fieldsബംഗളൂരു: ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ. ശിവകുമാർ പൊട്ടിച്ച ‘ഒാപറേഷൻ കമല ബോംബ്’ കർ ണാടകയിൽ പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് കളമൊരുക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പി ന് മുേമ്പ കർണാടകയിൽ സഖ്യം പൊളിച്ച് അധികാരം പിടിച്ചെടുക്കാനുള്ള നീക്കമാണ് ബി.ജെ.പ ി നടത്തുന്നതെന്നാണ് റിപ്പോർട്ട്. അധികാരത്തിലേറുക അല്ലെങ്കിൽ വീണ്ടും തെരഞ്ഞെടുപ് പിന് സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ബി.ജെ.പി അജണ്ട. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ താഴെയിടാൻ കോൺഗ്രസ് എം.എൽ.എമാരെ സ്വാധീനിച്ച് ബി.ജെ.പി ഒാപറേഷൻ കമല പദ്ധതി നടപ്പാക്കുകയാണെന്നായിരുന്നു മന്ത്രി ഡി.കെ. ശിവകുമാറിെൻറ വെളിപ്പെടുത്തൽ. മൂന്നു കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പി നേതാക്കൾക്കൊപ്പം മുംബൈയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സഖ്യസർക്കാറിന് ഭീഷണിയില്ലെന്നും എം.എൽ.എമാർ ആരും ബി.ജെ.പിക്കൊപ്പം പോകില്ലെന്നുമായിരുന്നു തിങ്കളാഴ്ച മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പ്രതികരണം.
അതേസമയം, കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരെ ചാക്കിടാൻ തങ്ങൾ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബി.ജെ.പി എം.എൽ.എമാരെ സ്വാധീനിക്കാനാണ് ശ്രമം നടത്തുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ബി.എസ്. യെദിയൂരപ്പ തിരിച്ചടിച്ചു. മന്ത്രിസ്ഥാനവും കോടികളുമാണ് ബി.ജെ.പി എം.എൽ.എമാർക്ക് മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുന്നത്. സർക്കാർ രൂപവത്കരിക്കാൻ ബി.ജെ.പി ശ്രമിക്കില്ലെന്നും തങ്ങൾക്ക് അതിനുള്ള ഭൂരിപക്ഷം ഇല്ലെന്നും പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുക്കാനാണ് ബി.ജെ.പി എം.എൽ.എമാർ ഡൽഹിയിലെത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
ഒാപറേഷൻ കമല ആരോപണങ്ങളെ ബി.എസ്. െയദിയൂരപ്പ നിഷേധിച്ചിട്ടുണ്ടെങ്കിലും മകരസംക്രാന്തി കഴിഞ്ഞാൽ കർണാടകയിൽ പുതിയ സർക്കാറുണ്ടാകുമെന്നാണ് ബി.ജെ.പിയുെട മുതിർന്ന നേതാക്കളുടെ അവകാശവാദം.
കോൺഗ്രസ് എം.എൽ.എമാരായ രമേശ് ജാർക്കിഹോളി, ആനന്ദ് സിങ്, നാഗേന്ദ്ര എന്നിവർക്ക് പുറമെ ഉമേഷ് ജാദവ്, അമേര ഗൗഡ എൽ. പാട്ടീൽ, സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷ് തുടങ്ങിയവർ മുംബൈയിൽ തുടരുകയാണെന്നാണ് വിവരം. 224 അംഗ നിയമസഭയിൽ 120 എം.എൽ.എമാരുടെ (കോൺഗ്രസ്-80, ജെ.ഡി.എസ്-37, ബി.എസ്.പി-01, സ്വത- 02) പിന്തുണയാണ് സഖ്യസർക്കാറിനുള്ളത്. 104 എം.എൽ.എമാരുള്ള ബി.ജെ.പിക്ക് ചുരുങ്ങിയത് 17 എം.എൽ.എമാരെ എങ്കിലും സ്വാധീനിക്കാനായാലേ സർക്കാറിനെ താഴെയിടാനാകു. സഖ്യസർക്കാറിനെതിരായി എം.എൽ.എമാർ വോട്ടു െചയ്താൽ അവർ അയോഗ്യരാക്കപ്പെടും. ഇതിനിടയിൽ വിശ്വാസവോട്ട് നേടി ഭൂരിപക്ഷം തെളിയിക്കാനും ബി.ജെ.പിക്ക് സമയം ലഭിക്കും. 17 എം.എൽ.എമാരെ രാജിവെപ്പിച്ച് നിയമസഭയിലെ അംഗബലം കുറച്ച് കേവല ഭൂരിപക്ഷം നേടാനാണ് ശ്രമം. എന്നാൽ, ഇത്രയധികം എം.എൽ.എമാരെ രാജിവെപ്പിച്ച് അധികാരത്തിലേറാനുള്ള ബി.ജെ.പിനീക്കം എളുപ്പമാവില്ല.
ഒാപറേഷൻ കമലയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച വൈകീട്ട് കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും ഡി.കെ. ശിവകുമാറും അടിയന്തര േയാഗം ചേർന്നു. ഒാപറേഷൻ കമലയെ പ്രതിരോധിക്കാൻ ബി.ജെ.പി എം.എൽ.എമാരെ സ്വാധീനിക്കാനും മറുഭാഗത്ത് ശ്രമം നടക്കുന്നുണ്ട്. ഇതൊഴിവാക്കാൻ ബി.ജെ.പി എം.എൽ.എമാരെ ഡൽഹിയിൽനിന്നും ഹരിയാനയിലെ റിസോർട്ടിലേക്ക് മാറ്റുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.