Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഒാഖി, ആഭ്യന്തര...

ഒാഖി, ആഭ്യന്തര വകുപ്പ്: സി.പി.എം സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് വിമർശനം

text_fields
bookmark_border
ഒാഖി, ആഭ്യന്തര വകുപ്പ്: സി.പി.എം സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് വിമർശനം
cancel

തിരുവനന്തപുരം: ഒാഖി, ആഭ്യന്തരവകുപ്പ് വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ രൂക്ഷവിമർശനം. പൊലീസിൽ ആർ.എസ്.എസുകാർ ശക്തമാണെന്നും ജില്ലയിൽ വിജയിക്കാമായിരുന്ന വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ പാർട്ടിക്കും മുന്നണിക്കും പാളിച്ചയുണ്ടായെന്നും അഭിപ്രായമുയർന്നു. പിണറായി വിജയെൻറ സാന്നിധ്യത്തിലാണ് അദ്ദേഹത്തിനെതിരെ വിമർശനമുണ്ടായത്. ഓഖി ദുരന്തബാധിത ‌മേഖലകൾ സന്ദർശിക്കാൻ വൈകിയതാണ് വിമർശനത്തിന് പ്രധാന കാരണം. മുഖ്യമന്ത്രി കൂടുതല്‍ അവധാനതയോടെ പ്രവർത്തിക്കണമായിരുന്നെന്ന് ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിമർശിച്ചു. 

പൊലീസിൽ ആർ.എസ്.എസ് സെൽ ശക്തമാണ്. ബി.ജെ.പി^ആർ.എസ്.എസുകാരാണ് പലയിടങ്ങളിലും സ്റ്റേഷൻ ചുമതലകളിലുള്ളത്.  ബി.ജെ.പി, എസ്.ഡി.പി.െഎ പ്രവർത്തകർക്ക് കിട്ടുന്ന പരിഗണന പോലും സി.പി.എമ്മുകാർക്ക് ലഭിക്കുന്നില്ല. പാർട്ടി ഒാഫിസുകളും നേതാക്കളും ആക്രമണത്തിനിരയായിട്ടും നടപടിയെടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തുന്നു. നെടുമങ്ങാട് മണ്ഡലത്തിൽ സി. ദിവാകരനെ തോൽപിക്കാൻ സി.പി.ഐ ജില്ല നേതൃത്വം ശ്രമിച്ചു. ദിവാകരൻ സി.പി.എം നേതൃത്വവുമായി ബന്ധപ്പെട്ടതിനെതുടർന്നാണ് ജയിക്കുന്ന സാഹചര്യമുണ്ടായത്. യഥാർഥ പ്രതിപക്ഷനേതാവ് കാനം രാജേന്ദ്രനാണെന്നും സി.പി.െഎയെ മുന്നണിയിൽനിന്ന് പുറത്താക്കണമെന്നും അഭിപ്രായമുയർന്നു. സി.പി.ഐ മന്ത്രിമാരുടെ ഭരണപരാജയം മറച്ചുവെക്കാനാണ് അടിക്കടി വിവാദങ്ങളുണ്ടാക്കുന്നത്.  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നീക്കങ്ങൾ സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടാണെന്നും എം.പി സ്ഥാനം ലഭിക്കാത്തതിെൻറ നിരാശയാണ് യെച്ചൂരി  പ്രകടിപ്പിക്കുന്നതെന്നും വിമർശനമുണ്ടായി. ജി.എസ്.ടിയുടെ കാര്യത്തിൽ തോമസ് ഐസക് പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചെന്നും ചില പ്രതിനിധികൾ ആരോപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsOckhiCPM District Conference
News Summary - Ockhi: Cpm Conference - Political News
Next Story