Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2019 5:49 PM GMT Updated On
date_range 26 March 2019 7:36 AM GMTഇടതു കലിപ്പ് കടുപ്പിച്ച് എൻ.എസ്.എസ്
text_fieldsbookmark_border
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതു വിരുദ്ധ നിലപാട് കടുപ്പിച്ച് എൻ.എസ്.എസ്. സ മദൂര നിലപാടാവും ഇത്തവണയുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇടതു മുന്നണിയോടുള്ള നില പാടിൽ വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനത്തിൽ തന്നെയാണ് നേതൃത്വം.
സംഘടന നിലപാടി നു വിരുദ്ധമായി, മാവേലിക്കരയിലെ ഇടതുസ്ഥാനാർഥി ചിറ്റയം ഗോപകുമാറിന് മാവേലിക ്കര താലൂക്ക് യൂനിയൻ ഒാഫിസിൽ സ്വീകരണം നൽകിയതിനു യൂനിയനെ തന്നെ പിരിച്ചുവിട്ടത് ഇതിെൻറ വ്യക്തമായ സൂചനയുമാണ്. നേതൃത്വത്തെ ധിക്കരിക്കുന്നവർക്ക് സംഘടനയിൽ സ്ഥാനമില്ലെന്ന് താെഴത്തലത്തിൽ നൽകുന്ന മുന്നറിയിപ്പ് കൂടിയാണ് നടപടിയെന്നും എൻ.എസ്.എസ് വൃത്തങ്ങൾ പറയുന്നു. ശബരിമല വിഷയത്തിൽ സർക്കാറിനോടുള്ള അമർഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇത്തവണ ഇടതുവിരുദ്ധ നിലപാടെടുക്കാൻ നേരേത്ത തന്നെ യൂനിയൻ നേതാക്കൾക്ക് വാക്കാൽ നിർദേശം നൽകിയിരുന്നു. കരയോഗതലത്തിൽ പ്രാവർത്തികമാക്കാനും നിർദേശമുണ്ട്.
പൊതുവെ, യു.ഡി.എഫിനും ചിലയിടങ്ങളിൽ ബി.ജെ.പിക്കും പിന്തുണ നൽകാനാണ് തീരുമാനമേത്ര. മാവേലിക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥിക്കാണ് പിന്തുണയെന്നിരിക്കെ വിരുദ്ധ നിലപാടെടുത്ത യൂനിയൻ നേതൃത്വത്തെ പെരുന്നയിൽ വിളിച്ചുവരുത്തി വിശദീകരണം തേടി. ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന പത്തനാപുരം യൂനിയെൻറ നിലപാടിലും അതൃപ്തിയുണ്ട്. ബി.ജെ.പിക്ക് ചില മണ്ഡലങ്ങളിൽ പിന്തുണയുണ്ടെങ്കിലും ബി.ഡി.ജെ.എസ് സ്ഥാനാർഥികളുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ്.
എൻ.എസ്.എസിന് എന്നും ഇടതുവിരുദ്ധ നിലപാട് –കാനം
കൊട്ടാരക്കര: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിങ്കളാഴ്ച കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയുമായി കൊട്ടാരക്കരയിലെ വീട്ടിലെത്തി ചർച്ച നടത്തി. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് നേതൃത്വം എൽ.ഡി.എഫിനെതിരെ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലായിരുന്നു ചർച്ച. കെ.ബി. ഗണേഷ്കുമാർ എം.എൽ.എയും സി.പി.ഐ നേതാക്കളും കാനത്തിനൊപ്പം ഉണ്ടായിരുന്നു. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ ഇരുവരും തയാറായില്ല. സി.പി.ഐയിലെ ചിറ്റയം ഗോപകുമാറാണ് മാവേലിക്കര മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി.
സമുദായമുതലാളിമാരുടെ വിളംബരങ്ങൾക്കനുസരിച്ചല്ല സാധാരണക്കാരെൻറ ജീവിതമെന്നും നേരിെൻറയും കഷ്ടപ്പെടുന്നവെൻറയും ഭാഗത്ത് അവർ ജാതിക്കതീതമായി ഒരുമിക്കുമെന്നും കൂടിക്കാഴ്ചക്കുശേഷം കാനം പ്രതികരിച്ചു. എൻ.എസ്.എസ് എക്കാലവും ഇടതുവിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആ നിലപാടാണ് അവർ ഇപ്പോഴും എടുത്തിട്ടുള്ളത്. ജനങ്ങളാണ് വോട്ട് ചെയ്യുന്നതെന്നും കാനം കൂട്ടിച്ചേർത്തു.
ചിറ്റയം ഗോപകുമാറിന് സ്വീകരണം കൊടുത്ത എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂനിയൻ പിരിച്ചുവിട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അതവരുടെ ആഭ്യന്തരകാര്യമാണെന്ന് പറഞ്ഞ് കാനം ഒഴിഞ്ഞുമാറി. ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയവരെ പിരിച്ചുവിട്ടതിെൻറ കാരണം അറിയില്ലെന്ന് ബാലകൃഷ്ണപിള്ളയും വ്യക്തമാക്കി. ഇവിടെയുള്ള എൻ.എസ്.എസ് യൂനിയനുകൾ ആർക്കെങ്കിലും വോട്ടുചെയ്യാൻ പറഞ്ഞതായി അറിയിെല്ലന്നും പിള്ള പറഞ്ഞു.
സംഘടന നിലപാടി നു വിരുദ്ധമായി, മാവേലിക്കരയിലെ ഇടതുസ്ഥാനാർഥി ചിറ്റയം ഗോപകുമാറിന് മാവേലിക ്കര താലൂക്ക് യൂനിയൻ ഒാഫിസിൽ സ്വീകരണം നൽകിയതിനു യൂനിയനെ തന്നെ പിരിച്ചുവിട്ടത് ഇതിെൻറ വ്യക്തമായ സൂചനയുമാണ്. നേതൃത്വത്തെ ധിക്കരിക്കുന്നവർക്ക് സംഘടനയിൽ സ്ഥാനമില്ലെന്ന് താെഴത്തലത്തിൽ നൽകുന്ന മുന്നറിയിപ്പ് കൂടിയാണ് നടപടിയെന്നും എൻ.എസ്.എസ് വൃത്തങ്ങൾ പറയുന്നു. ശബരിമല വിഷയത്തിൽ സർക്കാറിനോടുള്ള അമർഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇത്തവണ ഇടതുവിരുദ്ധ നിലപാടെടുക്കാൻ നേരേത്ത തന്നെ യൂനിയൻ നേതാക്കൾക്ക് വാക്കാൽ നിർദേശം നൽകിയിരുന്നു. കരയോഗതലത്തിൽ പ്രാവർത്തികമാക്കാനും നിർദേശമുണ്ട്.
പൊതുവെ, യു.ഡി.എഫിനും ചിലയിടങ്ങളിൽ ബി.ജെ.പിക്കും പിന്തുണ നൽകാനാണ് തീരുമാനമേത്ര. മാവേലിക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥിക്കാണ് പിന്തുണയെന്നിരിക്കെ വിരുദ്ധ നിലപാടെടുത്ത യൂനിയൻ നേതൃത്വത്തെ പെരുന്നയിൽ വിളിച്ചുവരുത്തി വിശദീകരണം തേടി. ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന പത്തനാപുരം യൂനിയെൻറ നിലപാടിലും അതൃപ്തിയുണ്ട്. ബി.ജെ.പിക്ക് ചില മണ്ഡലങ്ങളിൽ പിന്തുണയുണ്ടെങ്കിലും ബി.ഡി.ജെ.എസ് സ്ഥാനാർഥികളുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ്.
എൻ.എസ്.എസിന് എന്നും ഇടതുവിരുദ്ധ നിലപാട് –കാനം
കൊട്ടാരക്കര: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിങ്കളാഴ്ച കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയുമായി കൊട്ടാരക്കരയിലെ വീട്ടിലെത്തി ചർച്ച നടത്തി. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് നേതൃത്വം എൽ.ഡി.എഫിനെതിരെ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലായിരുന്നു ചർച്ച. കെ.ബി. ഗണേഷ്കുമാർ എം.എൽ.എയും സി.പി.ഐ നേതാക്കളും കാനത്തിനൊപ്പം ഉണ്ടായിരുന്നു. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ ഇരുവരും തയാറായില്ല. സി.പി.ഐയിലെ ചിറ്റയം ഗോപകുമാറാണ് മാവേലിക്കര മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി.
സമുദായമുതലാളിമാരുടെ വിളംബരങ്ങൾക്കനുസരിച്ചല്ല സാധാരണക്കാരെൻറ ജീവിതമെന്നും നേരിെൻറയും കഷ്ടപ്പെടുന്നവെൻറയും ഭാഗത്ത് അവർ ജാതിക്കതീതമായി ഒരുമിക്കുമെന്നും കൂടിക്കാഴ്ചക്കുശേഷം കാനം പ്രതികരിച്ചു. എൻ.എസ്.എസ് എക്കാലവും ഇടതുവിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആ നിലപാടാണ് അവർ ഇപ്പോഴും എടുത്തിട്ടുള്ളത്. ജനങ്ങളാണ് വോട്ട് ചെയ്യുന്നതെന്നും കാനം കൂട്ടിച്ചേർത്തു.
ചിറ്റയം ഗോപകുമാറിന് സ്വീകരണം കൊടുത്ത എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂനിയൻ പിരിച്ചുവിട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അതവരുടെ ആഭ്യന്തരകാര്യമാണെന്ന് പറഞ്ഞ് കാനം ഒഴിഞ്ഞുമാറി. ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയവരെ പിരിച്ചുവിട്ടതിെൻറ കാരണം അറിയില്ലെന്ന് ബാലകൃഷ്ണപിള്ളയും വ്യക്തമാക്കി. ഇവിടെയുള്ള എൻ.എസ്.എസ് യൂനിയനുകൾ ആർക്കെങ്കിലും വോട്ടുചെയ്യാൻ പറഞ്ഞതായി അറിയിെല്ലന്നും പിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story